Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു നിർത്തിവച്ചിരുന്ന വിദേശ തൊഴിലാളി റിക്രൂട്മെന്റ് നവംബർ 15 ഞായറാഴ്ച മുതല്‍ ഖത്തർ പുനരാരംഭിക്കും

13 NOVEMBER 2020 03:07 PM IST
മലയാളി വാര്‍ത്ത


കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു നിർത്തിവച്ചിരുന്ന വിദേശ തൊഴിലാളി റിക്രൂട്മെന്റ് നവംബർ 15 ഞായറാഴ്ച മുതല്‍ ഖത്തർ പുനരാരംഭിക്കും.

കോവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കുന്നതായി തൊഴില്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ കമ്പനികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷമേ റിക്രൂട്ട്‌മെന്റ് അനുവദിക്കുകയുള്ളു. തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥ, ഉചിതമായ താമസ സൗകര്യങ്ങള്‍ എന്നിവ കമ്പനികള്‍ നിര്‍ബന്ധമായും ഉറപ്പാക്കുകയും വേണം എന്നും നിബന്ധനയുണ്ട് .

14 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയുകയും വേണം. പുതിയ തൊഴിലാളികൾക്കുള്ള എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടതും ക്വാറന്റീൻ ചെലവു വഹിക്കേണ്ടതും തൊഴിലുടമകളാണ്. ആദ്യഘട്ടത്തിൽ കമ്പനികളുടെ റിക്രൂട്മെന്റ് അപേക്ഷകളാണു സ്വീകരിക്കുന്നത്.

ദുരന്തനിവാരണ ഉന്നതാധികാര കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്ന പ്രവേശന വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടു മാത്രമേ ഖത്തറിലേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. ജീവനക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിനായി തൊഴിലുടമകളാണ് അപേക്ഷിക്കേണ്ടത്.

പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അഭിമുഖവും മറ്റ് നടപടികളും പൂര്‍ത്തിയാക്കി വീസയ്ക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ പ്രഖ്യാപനം ഏറെ ആശ്വാസമാകും. റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചതോടെ കമ്പനികളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമാകും

ഖത്തർ റസിഡൻസി പെർമിറ്റിന്റെ (ആർപി) കാലാവധി കഴിയുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രവാസികൾക്ക് തൊഴിൽ മാറാനും അനുമതിയുണ്ട്‌ . തന്റേതല്ലാത്ത കാരണങ്ങളാൽ ആർപി പുതുക്കാൻ തൊഴിലാളിക്ക് സാധിച്ചില്ലെങ്കിൽ മാത്രമാണ് കാലാവധി കഴിയുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ തൊഴിൽ മാറ്റാൻ അനുമതി നൽകിയിരിക്കുന്നത്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21-ാം നമ്പർ നിയമത്തിലെ നടപ്പാക്കൽ ചട്ടങ്ങളിലെ 65, 67 വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുളള 2020ലെ 51-ാം നമ്പർ മന്ത്രിതല തീരുമാന പ്രകാരമാണിത്

തൊഴിൽ മാറ്റത്തിന് തൊഴിലാളിയുടെ ആർപി കാലാവധി സാധുവായിരിക്കണമെന്നാണ് വ്യവസ്ഥ എന്നതിനാൽ പുതിയ ഭേദഗതി പ്രവാസികൾക്ക് ഗുണകരമാണ്. നടപ്പാക്കൽ ചട്ടങ്ങളിലെ 65-ാം വകുപ്പ് ഭേദഗതിയനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി പ്രവാസികൾക്ക് തൊഴിൽ മാറാം.തൊഴിൽ മാറ്റം സംബന്ധിച്ച് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തെ അറിയിക്കണം. 67-ാം വകുപ്പ് ഭേദഗതി പ്രകാരം ഒരു തൊഴിലാളിയെ താൽക്കാലികമായി പ്രധാന തൊഴിൽ കരാറിലേക്ക് നിയമിക്കേണ്ട സാഹചര്യം ഉണ്ടായാൽ തൊഴിലുടമ മറ്റൊരു കരാർ കൂടി സമർപ്പിക്കുകയും വേണം.

തൊഴിലാളിയും തൊഴിലുടമയും ഒപ്പുവച്ച് തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയതായിരിക്കണം പ്രധാന കരാർ. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലായിട്ടുണ്ട്. തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ തൊഴിൽ മാറാൻ അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവച്ചിരുന്നു

എന്‍.ഒ.സി ഇല്ലാതെ ജോലി മാറുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു ..തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി മാറുമ്പോൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നാണ് ഭരണ വികസന, തൊഴിൽ , സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചത്

തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിക്കുകയും തൊഴിൽ നിയമത്തിൽ മാറ്റം വരുത്തുകയും ചെയ്ത് കൊണ്ട് ഖത്തർ അമീർ പ്രഖ്യാപിച്ച നിയമഭേദഗതികളെക്കുറിച്ച് ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോലി മാറുന്നതിന് മുമ്പ് തൊഴിലുടമയെ മുൻ കൂട്ടി വിവരമറിയിക്കണം , തൊഴിലാളി പുതുതായി ജോലിക്ക് കയറുന്ന കമ്പനി നിലവിൽ ജോലി ചെയ്യുന്ന കമ്പനിയുമായി മത്സരത്തിലുള്ളത് ആയിരിക്കരുത്, നഷ്ടപരിഹാരം ഉണ്ടെങ്കിൽ അതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ , എന്നിവയാണ് എൻ ഒ.സി ഇല്ലാതെ തൊഴിൽ മാറുമ്പോൾ പാലിക്കേണ്ട മൂന്ന് നിബന്ധനകളെന്ന് തൊഴിൽ മന്ത്രാലയം ലേബർ അഫയേഴ്സ് അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു.

രാജ്യത്തെ തൊഴിൽ വിപണിയെ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് മിനിമം വേതനം നിശ്ചയിക്കുന്നത് ഉൾ പ്പെടെയുള്ള നിയമഭേദഗതികള്ൾ കൊണ്ട് വന്നെതന്ന് അൽ ഉബൈദലി വിശദീകരിച്ചിരുന്നു. . വേതന സംരക്ഷണ സംവിധാന (ഡബ്ല്യു.പി.എസ്) ത്തിന്റെ വ്യവസ്ഥകൾ ലംഘിക്കുന്ന കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്നും വ്യവസ്ഥയുണ്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends