Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കേരളത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളെയും ജാതി വ്യത്യാസങ്ങളെയും ഇല്ലാതാക്കി ഒരു നവകേരളത്തിന് രൂപം കൊടുക്കാൻ പ്രയത്നിച്ചവരാണ് നമ്മൂടെ നവോത്ഥാന നായകർ...ഇന്ന് നവോത്ഥാന നായകരിൽ പ്രമുഖനായ ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന ചവറ ഏലിയാസ് അച്ചനെ കുറിച്ച് കൂടുതലറിയാം

10 JANUARY 2020 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

കേരളത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളെയും ജാതി വ്യത്യാസങ്ങളെയും ഇല്ലാതാക്കി ഒരു നവകേരളത്തിന് രൂപം കൊടുക്കാൻ പ്രയത്നിച്ചവരാണ് നമ്മൂടെ നവോത്ഥാന നായകർ. സംഘടനകൾ സ്ഥാപിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും ജനങ്ങളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്തിച്ചും അവർ കേരളത്തിന് അറിവിന്റെ പുത്തനുണർവ് നൽകാൻ പരിശ്രമിച്ചു. കേരളം ഇന്ന് നമ്മൾ പറയുന്ന 'പ്രബുദ്ധകേരള"മാകുന്നതിന് ഇവർ വഹിച്ച പങ്ക് നിസ്തുലമാണ്. ഇന്ന് നവോത്ഥാന നായകരിൽ പ്രമുഖനായ ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന ചവറ ഏലിയാസ് അച്ചനെ കുറിച്ച് കൂടുതലറിയാം

- 1805 - 1871)

'സാക്ഷരതയുടെ പിതാവ്" എന്നറിയപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ 1805 ഫെബ്രുവരി 10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ ജനിച്ചു .. സന്യാസ ജീവിതത്തിൽ നിന്നുകൊണ്ട് സാമൂഹ്യ പ്രവർത്തനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും മാതൃകയായി മാറാൻ ചാവറയച്ചന് കഴിഞ്ഞു .

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെയും ഏക സഹോദരനെയും നഷ്ടമായ അദ്ദേഹം പാരമ്പര്യ വിദ്യാഭ്യാസത്തിനുശേഷം വൈദികനാവാൻ തീരുമാനിച്ചു. വൈദിക പഠനത്തിൽ നിന്നും പിന്തിരിയാൻ കുടുംബക്കാർ നിർബന്ധിച്ചെങ്കിലും ചാവറയച്ചൻ അതിന് തയ്യാറായില്ല.

1829ൽ സി.എം.ഐ സഭയിൽ പൗരോഹിത്യം സ്വീകരിച്ചു. ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയ അദ്ദേഹം 1831 ൽ ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭയ്ക്ക് തുടക്കമിട്ടു..

ഇതിന് അദ്ദേഹത്തെ സഹായിച്ചത് പാലയ്ക്കൽ തോമാ മൽപാനും പോരുക്കര തോമാ മൽപാനുമായിരുന്നു. ഈ സഭയാണ് പിന്നീട് സി.എം.ഐ എന്ന സഭയായി മാറിയത്. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു ചാവറയച്ചൻ

ഭാരതത്തിലെ ക്രിസ്തീയ സഭകൾ തങ്ങളുടെ തനിമ നിലനിറുത്തണമെന്ന് ആഗ്രഹിച്ച അദ്ദേഹം പലയിടത്തും സെമിനാരികൾ സ്ഥാപിച്ചു. പള്ളിക്കൂട വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവന്നത് ചാവറയച്ചനാണ്. എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു... ഇതാണ് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് തന്നെ കാരണമായത്

പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു.

സാധാരണക്കാർക്ക്‌ വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു

വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനത്തിന്റെ പാത തുറന്ന അദ്ദേഹം 1846ൽ മാന്നാനത്ത് ഒരു സംസ്കൃത വിദ്യാലയവും സ്ഥാപിച്ചു. ഈ വിദ്യാലയത്തിൽ പിന്നാക്കക്കാർക്കും ദളിതർക്കും അദ്ദേഹം സ്ഥാനം നൽകി. സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അധഃകൃതർക്ക് വേണ്ടി മാന്നാനത്തും ആർപ്പൂക്കരയിലും പ്രാഥമിക വിദ്യാഭ്യാസ ശാലകൾ തുടങ്ങി.

മാന്നാനത്തെ അച്ചടിശാല
കേരളത്തിലെ മൂന്നാമത്തെ അച്ചടി ശാലയും ഒരു മലയാളി സ്ഥാപിച്ച ആദ്യത്തെ അച്ചടിശാലയും ചാവറയച്ചൻ 1844ൽ തുടങ്ങിയ മാന്നാനത്തെ അച്ചടിശാലയാണ്. ജ്ഞാനപീയുഷം എന്ന പുസ്തകമാണ് ഇവിടെ നിന്നും ആദ്യമായി അച്ചടിക്കപ്പെട്ടത്. 1887ൽ ദീപിക പത്രം ഇവിടെ നിന്നാണ് ആദ്യമായി പ്രസിദ്ധീകരിച്ചുതുടങ്ങിയത്.ബഹുഭാഷാ പണ്ഡിതനായിരുന്നു ചാവറയച്ചൻ. മലയാളത്തിന് പുറമേ ഇംഗ്ളീഷ്, തമിഴ്, സംസ്കൃതം, സുറിയാനി, ലത്തീൻ, പോർച്ചുഗീസ്, ഇറ്റാലിയൻ ഭാഷകളിലും പ്രാവീണ്യം നേടി.

1871 ന് കൂനമ്മാവിൽ വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാന്നാനത്തെ പള്ളിയിലാണ്.
1986ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ചാവറയച്ചനെ 2014 നവംബറിൽ കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേക്കുയർത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (26 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (29 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (39 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (47 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (56 minutes ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

വാദത്തിനായി കാത്തിരിക്കുന്നതിനിടെ നെഞ്ചുവേദന....  (3 hours ago)

Malayali Vartha Recommends