കരണ്‍ ജോഹറിന്റെ സ്റ്റാര്‍ പാര്‍ട്ടിയില്‍ എന്‍സിബി അന്വേഷണം? മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തലിൽ വെട്ടിലായി താരങ്ങൾ, പാർട്ടിയിൽ ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങി അനവധിപേർ
പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണത്തിനുശേഷം വിവാദങ്ങളുടെ കുരുക്കിൽ പെട്ടിരിക്കുകയാണ് സിനിമ ലോകം. അന്വേഷണം ഇപ്പോൾ എത്തി നിൽക്കുന്നത് ലഹരി മാഫിയയുടെ നാള്വഴികളിലാണ്. ഇതോടൊപ്പം തന്നെ ബോളിവുഡ് സിനിമാ മേഖലയിലെ ലഹരി മാഫിയാ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ശക്തമാകുകയാണ്. പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹറിന്റെ സ്റ്റാര്‍ പാര്‍ട്ടിയില്‍ എന്‍സിബി (നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ) അന്വേഷണം നടത്താന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിച്ചുവരികയാണ്.
ഇതേതുടർന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടത്തിയ വിവാദ പാര്‍ട്ടിയുടെ വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കരണ്‍ ജോഹര്‍ പുറത്തുവിടും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നായിരുന്നുവെന്നാണ് അന്ന് ഉയര്‍ന്ന ആരോപണം. കരണ്‍ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാൽ എംഎല്‍എ മജീന്ദര്‍ സിറയാണ് വിഷയത്തില്‍ ഗുരുതരമായ വിമര്‍ശനവുമായി അന്ന് രംഗത്ത് എത്തിയത്. ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ ഉല്ലസിക്കുന്നതെന്നാണ് എംഎല്‍എയുടെ ട്വീറ്റ് ചെയ്യുകയുണ്ടായി.
ഇതേതുടർന്ന് മജീന്ദര്‍ സിറയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. തന്റെ ഭാര്യ ആ വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ ആരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ദേവ്റ ട്വീറ്റിൽ കുറിക്കുകയുണ്ടായി. എന്നാൽ കരണിന്റെ വിഡിയോയില്‍, വിക്കി കൗശലിന് സമീപം എന്തോ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരിമരുന്നാണെന്നുമാണ് ചിലർ ഉന്നയിച്ച വാദം. ആരാധകർ ഇത് പാടെ വിമർശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha