Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

അധികാരവും ആഭിജാത്യവും നിലനിര്‍ത്താന്‍ വള്ളുവക്കോനാതിരിയും സാമൂതിരിയും നടത്തിയ പോരാട്ടത്തിന്റെ കഥയായ മാമാങ്കം വെള്ളിത്തിരയില്‍ എത്തും മുമ്പേ ചരിത്രം ആവര്‍ത്തിക്കുന്നു... ചതിയും ചാവേറും പുതിയ രൂപത്തിലും ഭാവത്തിലും ആണെന്ന് മാത്രം

04 FEBRUARY 2019 06:24 PM IST
മലയാളി വാര്‍ത്ത

മാമാങ്കം ചാവേറുകളുടെ കഥയാണ്. ഒപ്പം ചതിയുടെയും. അധികാരവും ആഭിജാത്യവും നിലനിര്‍ത്താന്‍ വള്ളുവക്കോനാതിരിയും സാമൂതിരിയും നടത്തിയ പോരാട്ടത്തിന്റെ കഥ. നൂറ്റാണ്ടുകള്‍ പിന്നിട്ട് ആ ചാവേറുകളുടെ പോരാട്ടം വെള്ളിത്തിരയില്‍ എത്തിക്കാനുള്ള ശ്രമം നവാഗതനായ സംവിധായകന്‍ ശ്രമിച്ചപ്പോഴും ചരിത്രം ആവര്‍ത്തിച്ചു. ചതിയുടെ പുതിയ രൂപത്തിലും ഭാവത്തിലും നിര്‍മാതാവ് അവതരിപ്പിച്ചു. സിനിമ ചിത്രീകരണത്തിന്റെ മറവില്‍ നെല്‍വയലും തണ്ണീര്‍ത്തടവും വരെ വ്യവസായിയായ നിര്‍മാതാവ് നികത്തി. അതിന് പിന്നാലെ സംവിധായകനെ പുറത്താക്കിയെന്ന് നിര്‍മാതാവും തന്നെ നിര്‍മാതാവ് ചതിച്ചെന്ന് സംവിധായകനും ആരോപിക്കുന്നു. പകയുടെയും ചതിയുടെയും ചാവേര്‍ പോരാട്ടം അരങ്ങേറിയ മാമാങ്കം വീണ്ടും ആവര്‍ത്തിക്കുന്നു. ചതിയുടെയും ചാവേറിന്റെയും രൂപവും ഭാവവും മാറിയെന്ന് മാത്രം.

2017 സെപ്റ്റംബര്‍ 13ന് സംവിധായകനും നിര്‍മാതാവും മൂന്ന് സാക്ഷികള്‍ മുമ്പാകെ മുദ്രപത്രത്തില്‍ എഗ്രിമെന്റ് ഒപ്പിട്ടു കൈമാറി. എഗ്രിമെന്റ് പ്രകാരം മൂന്ന് ലക്ഷം രൂപ തിരക്കഥയുടെ പ്രതിഫലമായും 20 ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് പറഞ്ഞിരുന്നത്. അതില്‍ തിരക്കഥയുടെ മൂന്ന് മൂന്ന് ലക്ഷം രൂപ അടക്കം വരുന്ന 23 ലക്ഷത്തില്‍ 21,75,000 രൂപയും സംവിധായകന് കൊടുത്തെന്ന് നിര്‍മാതാവ് പറയുന്നു. കരാര്‍ പ്രകാരം മൂന്ന് ലക്ഷം പ്രതിഫലം വാങ്ങി സ്‌ക്രിപ്റ്റും അതിന്റെ എല്ലാ അവകാശങ്ങളും, കഥ, തിരക്കഥ, സംഭാഷണം, കണ്‍സപ്റ്റ് എല്ലാം ഉള്‍പ്പെയും പകര്‍പ്പവകാശവും സംവിധായകന്‍ നിര്‍മ്മാതാവിന് കൊടുത്തിട്ടുള്ളതാണ് എന്നാണ് നിര്‍മാതാവ് വേണുകുന്നപ്പള്ളി അവകാശപ്പെടുന്നത്.

12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയ തിരക്കഥ കേവലം മൂന്ന് ലക്ഷംരൂപയ്ക്ക് നല്‍കാന്‍ താന്‍ മണ്ടനല്ലെന്ന് സംവിധായകന്‍ സജീവ് പിള്ള പറയുന്നു. തിരക്കഥ സിനിമയാക്കാനുള്ള ആറ് വര്‍ഷവും പ്രയത്‌നവും ചെലവുകളും ഇതിലും എത്രയോ ആണ്. സംവിധാനം ചെയ്യുന്നത് കൊണ്ടും അതിനുള്ള പ്രതിഫലമായ 20 ലക്ഷവും ലാഭവിഹിതം പങ്കിടാമെന്നും നിര്‍മാതാവ് ഉറപ്പ് നല്‍കിയത് കൊണ്ടാണ് മൂന്ന് ലക്ഷം രൂപയെന്ന് സമ്മതിച്ചതെന്നും സജീവ് പിള്ള വ്യക്തമാക്കി. തിരക്കഥ തയ്യാറാക്കാനെടുത്ത സമയവും നീണ്ട കഠിനാദ്ധ്വാനവും കണക്കിലെടുക്കുമ്പോള്‍ 20 ലക്ഷവും മൂന്ന് ലക്ഷവും തുച്ഛമായ തുകയാണ്. അല്ലാതെ, മൂന്ന് ലക്ഷം രൂപ സമ്മതിച്ചതോടുകൂടി സ്‌ക്രിപ്റ്റും പ്രോജക്ടും തന്റേതായി എന്ന് നിര്‍മ്മാതാവ് വാദിക്കുന്നത് എത് യുക്തിയിലാണെന്ന് സജീവ് പിളള ചോദിക്കുന്നു.

നവാഗതനെ വെച്ച് ഇത്രയും വലിയൊരു ക്യാന്‍വാസില്‍ പറയുന്ന സിനിമ ഒരുക്കാന്‍ താന്‍ ആദ്യം തയ്യാറായില്ലെന്നാണ് നിര്‍മാതാവ് പറയുന്നത്. എന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ള പല സംവിധായകരുടെയും സഹായിയായി പ്രവര്‍ത്തിച്ചത് കൊണ്ടും സംവിധാനം ചെയ്ത
ചെറിയ ചില സിനിമകള്‍ ശ്രദ്ധേയമാണെന്ന് മനസിലാക്കിയുമാണ് സംവിധാനച്ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചതെന്നും നിര്‍മാതാവ് പറയുന്നു. തിരക്കഥ ചര്‍ച്ചകള്‍ക്കിടയിലും സജീവ് മുന്‍പ് ചെയ്ത സിനിമകള്‍ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്‍മാറുകയായിരുന്നെന്നും നിര്‍മാതാവ് പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്‍, എസ്.കുമാര്‍, എം.ജെ.രാധാകൃഷ്ണന്‍, രാജീവ് രവി, മധു നീലകണ്ഠന്‍, എന്‍.ഹരികുമാര്‍, പ്രമോദ് തോമസ്, അരുണ്‍കുമാര്‍ അരവിന്ദ്, ബി.അജീത് കുമാര്‍, കെ.എസ്.സുനില്‍ തുടങ്ങി പലരുടെയും കൂടെ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സജീവ് പിള്ള പറയുന്നു. അവരൊന്നും തനിക്കു പണിയറിയില്ലെന്ന് പറയട്ടെ, എന്നെ വിശ്വസിച്ച ഒരു കൂട്ടം സുഹൃത്തുക്കളുടെ നിക്ഷേപത്തില്‍ നിര്‍മ്മിച്ച ഫീച്ചര്‍ ഫിലിമിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. അപ്പോള്‍ വേണുകുന്നപ്പള്ളി പറയുന്നതില്‍ എന്താണ് ന്യായം എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ മാമാങ്കത്തില്‍ സംഭവിച്ചതെന്നും അതിന് എന്താണ് പരിഹാരമെന്നും ഇനി കോടതി തീരുമാനിക്കും. അത് വരെ അങ്കം മുറുകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (1 hour ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (1 hour ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (2 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (2 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (3 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (4 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (4 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (6 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (11 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (11 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (11 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (12 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (12 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (12 hours ago)

Malayali Vartha Recommends