Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

നീണ്ട 18 വര്‍ഷത്തെ ശത്രുതമറന്ന് സംവിധായകന്‍ വിനയനും മോഹന്‍ലാലും ഒന്നിക്കുന്നു... വിനയന്‍ ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചു, ഇരുവരും ഒന്നിച്ചുള്ള സിനിമ താമസിക്കാതെ ഉണ്ടാകും

13 FEBRUARY 2019 02:52 PM IST
മലയാളി വാര്‍ത്ത

നീണ്ട 18 വര്‍ഷത്തെ ശത്രുതമറന്ന് സംവിധായകന്‍ വിനയനും മോഹന്‍ലാലും ഒന്നിക്കുന്നു... വിനയന്‍ ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചു. മോഹന്‍ലാല്‍ സിനിമയില്‍ നായകനായി ചുവട് ഉറപ്പിക്കാന്‍ തുടങ്ങിയ എണ്‍പതുകളുടെ അവസാനമാണ് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. മോഹന്‍ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കി സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ വിനയന്‍ സംവിധാനം ചെയ്തത് മോഹന്‍ലാലിന് ഇഷ്ടപ്പെട്ടില്ല.

അന്ന് ലാല്‍ ആരാധകര്‍ വിനയനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു.മോഹന്‍ലാലിന്റെ കരിയര്‍ നശിപ്പിക്കാനാണ് അതേ രൂപസാദൃശ്യമുള്ളയാളെ നായകനാക്കി സിനിമയെടുത്തെന്ന് വ്യാപകമായ ആക്ഷേപങ്ങളുയര്‍ന്നു. സൂപ്പര്‍സ്റ്റാര്‍ വലിയ വിജയമായില്ല. പിന്നീട് വിനയന്‍ എന്ന സംവിധായകനെ കുറേ കാലത്തേക്ക് മലയാളസിനിമ കണ്ടുമില്ല.

പിന്നീട് ചില ചിത്രങ്ങള്‍ വിനയന്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 1995 സംവിധാനം ചെയ്ത ശിപായി ലഹള ഹിറ്റായി. അതോടെ വിനയന്റെ ജാതകം മാറി. അപ്പോഴും മോഹന്‍ലാലിനോടുള്ള എതിര്‍പ്പ് വിനയന്‍ മൂപ്പിച്ചുകൊണ്ടേയിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മോഹന്‍ലാല്‍ അപ്പോഴും പതിവ് മൗനം പാലിച്ചു. 1999ല്‍ വാസന്തിയും ലക്ഷ്മിയും ഞാനും, ആകാശഗംഗ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതോടെ വിനയന്‍ മുന്‍നിര സംവിധായകനായി മാറി. അക്കാലത്താണ് മലയാള സിനിമയില്‍ സംഘടനകള്‍ കൂടുതല്‍ സജ്ജീവമാകുന്നതും പലരും തമ്മിലുള്ള പോര് തുടങ്ങുന്നതും. താരരാജാക്കന്‍മാരുടെ അനുചിതമല്ലാത്ത നിലപാടുകളെ വിനയന്‍ പരസ്യമായി എതിര്‍ത്തു. മാക്ടയുടെ തലപ്പത്ത് വിനയനെത്തി. മമ്മൂട്ടിയെ നായകനാക്കി ദാദാസാഹിബ്, രാക്ഷസരാജാവ് എന്നീ സിനിമകളെടുത്തു. അപ്പോഴും മമ്മൂട്ടിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അത് വിനയന്‍ പല തവണ തുറന്ന് പറയുകയും ചെയ്തു. മമ്മൂട്ടിക്ക് ആകട്ടെ അതൊക്കെ ഇഷ്ടവുമായിരുന്നു.

വിനയന്‍ മാക്ടയില്‍ അജയ്യനായി തുടരുന്നത് മറ്റ് പല സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും താരങ്ങള്‍ക്കും ഇഷ്ടപ്പെട്ടില്ല. വിനയനെ തറപറ്റിക്കാന്‍ അവര്‍ തക്കംപാത്തിരുന്നു. അങ്ങനെയിരിക്കെ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം ദിലീപ് അഭിനയിക്കാന്‍ തയ്യാറായില്ലെന്ന് കാണിച്ച് സംവിധായന്‍ തുളസീദാസ് മാക്ടയ്ക്ക് പരാതി നല്‍കി. മാക്ട ജനറല്‍സെക്രട്ടറിയായിരുന്ന വിനയന്‍ ദിലീപിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു. അതോടെ വിനയന്റെ ശത്രുപക്ഷത്തുള്ളവര്‍ കൈകോര്‍ത്തു. അവരും ചില താരങ്ങളും ചേര്‍ന്ന് ഫെഫ്ക എന്ന പുതിയ സംഘടനയ്ക്ക് രൂപം നല്‍കി, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനാനുവാദത്തോടെയായിരുന്നു അത്. അതിന് ശേഷം താരസംഘടനയായ അമ്മ നടന്‍ തിലകനെ പുറത്താക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അമ്മയ്ക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും എതിരെ വിനയന്‍ ആഞ്ഞടിച്ചു. അങ്ങനെ അമ്മ വിനയനെ വിലക്കി.

വിനയനെ വിലക്കിയതിന് ഫെഫ്ക നേതാക്കളായ ബി.ഉണ്ണികൃഷ്ണനും സിബിമലയിലും അമ്മപ്രസിഡന്റ് ഇന്നസെന്റും വിനയന് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രതൊഴില്‍ കോമ്പന്‍സേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടു. മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിരെ വിനയന്‍ പരാതി നല്‍കിയിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ അവരെ ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം അമ്മ വിനയന്റെ വിലക്ക് നീക്കി. കഴിഞ്ഞ ദിവസംവിനയന്‍ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചു. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നെന്ന് വിനയന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ... കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.. ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും.. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു... എന്നാണ് വിനയന്‍ പറഞ്ഞത്. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതാകട്ടെ മമ്മൂട്ടി. ഇതോടെ സിനിമയില്‍ സ്ഥിരം ശത്രുക്കളില്ല എന്ന കാര്യം വീണ്ടും ആവര്‍ത്തിക്കുന്നു...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (1 hour ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (1 hour ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (1 hour ago)

മില്‍മ പാലിന് വില കൂട്ടില്ല  (2 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (2 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (3 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (3 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (3 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (5 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (5 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (6 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (8 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends