Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

നീണ്ട 18 വര്‍ഷത്തെ ശത്രുതമറന്ന് സംവിധായകന്‍ വിനയനും മോഹന്‍ലാലും ഒന്നിക്കുന്നു... വിനയന്‍ ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചു, ഇരുവരും ഒന്നിച്ചുള്ള സിനിമ താമസിക്കാതെ ഉണ്ടാകും

13 FEBRUARY 2019 02:52 PM IST
മലയാളി വാര്‍ത്ത

നീണ്ട 18 വര്‍ഷത്തെ ശത്രുതമറന്ന് സംവിധായകന്‍ വിനയനും മോഹന്‍ലാലും ഒന്നിക്കുന്നു... വിനയന്‍ ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചു. മോഹന്‍ലാല്‍ സിനിമയില്‍ നായകനായി ചുവട് ഉറപ്പിക്കാന്‍ തുടങ്ങിയ എണ്‍പതുകളുടെ അവസാനമാണ് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. മോഹന്‍ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കി സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ വിനയന്‍ സംവിധാനം ചെയ്തത് മോഹന്‍ലാലിന് ഇഷ്ടപ്പെട്ടില്ല.

അന്ന് ലാല്‍ ആരാധകര്‍ വിനയനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു.മോഹന്‍ലാലിന്റെ കരിയര്‍ നശിപ്പിക്കാനാണ് അതേ രൂപസാദൃശ്യമുള്ളയാളെ നായകനാക്കി സിനിമയെടുത്തെന്ന് വ്യാപകമായ ആക്ഷേപങ്ങളുയര്‍ന്നു. സൂപ്പര്‍സ്റ്റാര്‍ വലിയ വിജയമായില്ല. പിന്നീട് വിനയന്‍ എന്ന സംവിധായകനെ കുറേ കാലത്തേക്ക് മലയാളസിനിമ കണ്ടുമില്ല.

പിന്നീട് ചില ചിത്രങ്ങള്‍ വിനയന്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 1995 സംവിധാനം ചെയ്ത ശിപായി ലഹള ഹിറ്റായി. അതോടെ വിനയന്റെ ജാതകം മാറി. അപ്പോഴും മോഹന്‍ലാലിനോടുള്ള എതിര്‍പ്പ് വിനയന്‍ മൂപ്പിച്ചുകൊണ്ടേയിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മോഹന്‍ലാല്‍ അപ്പോഴും പതിവ് മൗനം പാലിച്ചു. 1999ല്‍ വാസന്തിയും ലക്ഷ്മിയും ഞാനും, ആകാശഗംഗ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതോടെ വിനയന്‍ മുന്‍നിര സംവിധായകനായി മാറി. അക്കാലത്താണ് മലയാള സിനിമയില്‍ സംഘടനകള്‍ കൂടുതല്‍ സജ്ജീവമാകുന്നതും പലരും തമ്മിലുള്ള പോര് തുടങ്ങുന്നതും. താരരാജാക്കന്‍മാരുടെ അനുചിതമല്ലാത്ത നിലപാടുകളെ വിനയന്‍ പരസ്യമായി എതിര്‍ത്തു. മാക്ടയുടെ തലപ്പത്ത് വിനയനെത്തി. മമ്മൂട്ടിയെ നായകനാക്കി ദാദാസാഹിബ്, രാക്ഷസരാജാവ് എന്നീ സിനിമകളെടുത്തു. അപ്പോഴും മമ്മൂട്ടിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അത് വിനയന്‍ പല തവണ തുറന്ന് പറയുകയും ചെയ്തു. മമ്മൂട്ടിക്ക് ആകട്ടെ അതൊക്കെ ഇഷ്ടവുമായിരുന്നു.

വിനയന്‍ മാക്ടയില്‍ അജയ്യനായി തുടരുന്നത് മറ്റ് പല സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും താരങ്ങള്‍ക്കും ഇഷ്ടപ്പെട്ടില്ല. വിനയനെ തറപറ്റിക്കാന്‍ അവര്‍ തക്കംപാത്തിരുന്നു. അങ്ങനെയിരിക്കെ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം ദിലീപ് അഭിനയിക്കാന്‍ തയ്യാറായില്ലെന്ന് കാണിച്ച് സംവിധായന്‍ തുളസീദാസ് മാക്ടയ്ക്ക് പരാതി നല്‍കി. മാക്ട ജനറല്‍സെക്രട്ടറിയായിരുന്ന വിനയന്‍ ദിലീപിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു. അതോടെ വിനയന്റെ ശത്രുപക്ഷത്തുള്ളവര്‍ കൈകോര്‍ത്തു. അവരും ചില താരങ്ങളും ചേര്‍ന്ന് ഫെഫ്ക എന്ന പുതിയ സംഘടനയ്ക്ക് രൂപം നല്‍കി, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനാനുവാദത്തോടെയായിരുന്നു അത്. അതിന് ശേഷം താരസംഘടനയായ അമ്മ നടന്‍ തിലകനെ പുറത്താക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അമ്മയ്ക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും എതിരെ വിനയന്‍ ആഞ്ഞടിച്ചു. അങ്ങനെ അമ്മ വിനയനെ വിലക്കി.

വിനയനെ വിലക്കിയതിന് ഫെഫ്ക നേതാക്കളായ ബി.ഉണ്ണികൃഷ്ണനും സിബിമലയിലും അമ്മപ്രസിഡന്റ് ഇന്നസെന്റും വിനയന് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രതൊഴില്‍ കോമ്പന്‍സേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടു. മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിരെ വിനയന്‍ പരാതി നല്‍കിയിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ അവരെ ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം അമ്മ വിനയന്റെ വിലക്ക് നീക്കി. കഴിഞ്ഞ ദിവസംവിനയന്‍ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചു. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നെന്ന് വിനയന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ... കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.. ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും.. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു... എന്നാണ് വിനയന്‍ പറഞ്ഞത്. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതാകട്ടെ മമ്മൂട്ടി. ഇതോടെ സിനിമയില്‍ സ്ഥിരം ശത്രുക്കളില്ല എന്ന കാര്യം വീണ്ടും ആവര്‍ത്തിക്കുന്നു...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (2 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (2 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (2 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (3 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (4 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (4 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (4 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (4 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (5 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (5 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (5 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (5 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (6 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (8 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (8 hours ago)

Malayali Vartha Recommends