ഫിഷുണ്ട്....ചിക്കനൊണ്ട്...മട്ടനൊണ്ട്...കരിമീനുണ്ട് കഴിച്ചോളൂ കഴിച്ചോളൂ.....! കോട്ടയം പ്രദീപിന്‍റെ അടയാളമായി ജീവിതത്തെ മാറ്റിമറിച്ച ആ ഡയലോഗിന് പിന്നിൽ, എൽ.ഐ.സിയിൽ അസിസ്റ്റന്റായി ജോലി ചെയ്തതാരം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത് ജൂനിയര്‍ അഭിനേതാവായി, ന്യൂജെൻ സിനിമകളിലും മികച്ച വേഷങ്ങള്‍, അഭിനയത്തിന്റെ കാര്യത്തിൽ ഇപ്പോഴും പ്ലേ സ്കൂളിൽ..എൽ.കെ.ജിയിൽ പോലും എത്തിയിട്ടില്ലെന്ന താരത്തിന്റെ വാക്കുകൾ....പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനയ പ്രതിഭയുടെ ഓർമ്മകളിൽ വിതുമ്പി ആരാധകർ

കോട്ടയം പ്രദീപിന്‍റെ എന്ന നടന്റെ അടയാളമായി ജീവിതത്തെ മാറ്റിമറിച്ച ആ ഡയലോഗ് ആത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാവില്ല. ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ 'വിണ്ണെ താണ്ടി വാരുവായ' എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്‍റെ കരിയര്‍ മാറ്റിമറിച്ചത്. ഇതില്‍ ഇദ്ദേഹം അവതരിപ്പിച്ച 'മലയാളിയായ' തൃഷയുടെ അമ്മാവന്‍ കഥാപാത്രവും അതിന്‍റെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്നും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് പ്രദീപിനെ എത്തിച്ചത് ഈ റോളാണ്. പ്രദീപിന്‍റെ അടയാളമായി അതിലെ ഡയലോഗ് മാറുകയും ചെയ്തു. ഇന്നും സോഷ്യല്‍ മീഡിയ മീം ആയിട്ട് പോലും ആ ഡയലോഗ് ഉപയോഗിക്കപ്പെടുന്നുണ്ട്. ഫിഷുണ്ട്...ചിക്കനൊണ്ട്...മട്ടനൊണ്ട്...കരിമീനുണ്ട് കഴിച്ചോളൂ കഴിച്ചോളൂ..! കോട്ടയം പ്രദീപിന്‍റെ ആ ഒരു ഡയലോഗിൽ വീഴാത്ത ഒരാളും കാണില്ല എന്ന് നിസംശയം പറയാം. പ്രിയതാരത്തിന്റെ ഓർമ്മകളിൽ വിതുമ്പുകയാണ് മലയാള സിനിമ ആരാധകർ.
എൽ.ഐ.സിയിൽ അസിസ്റ്റന്റായി ജോലി ചെയ്തതാരം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത് ജൂനിയര്‍ അഭിനേതാവായിട്ടാണ്. അഭിനയത്തിന്റെ കാര്യത്തിൽ ഇപ്പോഴും താൻ ഇപ്പോഴും പ്ലേ സ്കൂളിലാണെന്നും എൽ.കെ.ജിയിൽ പോലും എത്തിയിട്ടില്ലെന്ന താരം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ന്യൂജെൻ സിനിമകളിലും മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തിയിട്ടുണ്ട്. അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്.ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്.
കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ “ഈശ്വരൻ അറസ്റ്റിൽ” എന്ന നാടകത്തിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്പത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.
കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും, കോട്ടയം ബസേലിയസ് കോളജിലും, കോപ്പറേറ്റീവ് കോളേജിലുമായാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. ഭാര്യ മായ. മകൻ വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ ബി.ടെക് കംപ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞ് കെഎസ്ആർടിസി അക്കൗണ്ട്സ് സെക്ഷനില്‍ ജോലി ചെയ്യുകയാണ്.
https://www.facebook.com/Malayalivartha
























