ദിലീപ് വിമാനത്തിൽ ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ എടുത്ത് ചാടണോ?...., ചായക്കുടിക്കാനല്ല താരത്തിന്റെ വീട്ടില്‍ പോയത്, പ്രതികരണവുമായി രഞ്ജിത്ത്, അനുമോദന ചടങ്ങില്‍ രഞ്ജിത്ത് കെല്‍പുള്ള വ്യക്തിയെന്ന് പറഞ്ഞ് ദിലീപ്...!

ദിലീപ് താനും കൂടി ഒരു വിമാനത്തിലുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ എടുത്ത് ചാടണോയെന്ന് സംവിധായകൻ രഞ്ജിത്ത്. ദിലീപും രഞ്ജിത്തും മധുപാലും ചേര്‍ന്ന് ഒരു പരിപാടിയില്‍ പങ്കെടുത്തത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു രഞ്ജിത്ത്. ദിലീപിന്റെ വീട്ടില്‍ ചായക്കുടിക്കാനല്ല പോയത്. ഫിയോകിന്റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയത്. സംസ്ഥാന സർക്കാരിന്റെ മുഖമാണെങ്കിലു൦ സിനിമാ പ്രവർത്തകരുമായുള്ള ബന്ധം തുടരും. അതിനുള്ള സ്വാതന്ത്ര്യം തനിക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.
ഫിയോകിന്റെ സ്വീകരണ പരിപാടിയിലാണ് നടൻ ദീലിപിനൊപ്പം സംവിധായകൻ രഞ്ജിത്ത് വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്.
സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലും ചടങ്ങില്‍ പങ്കെടുത്തു. രഞ്ജിത്തിനേയും മധുപാലിനേയും അനുമോദിക്കാനാണ് ഫിയോക് യോഗം സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായതിനുശേഷം ആദ്യമായാണ് രഞ്ജിത് ദിലീപുമായി വേദി പങ്കിടുന്നത്. ചലച്ചിത്ര അക്കാദമി ചെര്‍മാനാകാന്‍ കെല്‍പുള്ള വ്യക്തിയാണ് രഞ്ജിത്തെന്ന് അനുമോദന ചടങ്ങില്‍ ദിലീപ് പറഞ്ഞു.
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായ നടി എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉദ്ഘാടന ചടങ്ങിന്‍റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ താരത്തിന്റെ പേരുണ്ടായിരുന്നില്ല. മേഖലയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്.
എന്നാൽ നേരത്തേ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജയിലിൽ കഴിഞ്ഞ ഘട്ടത്തിൽ സംവിധായകൻ ദിലീപ് ഇദ്ദേഹത്തെ ജയിലിലെത്തി കണ്ടിരുന്നു. ഈ വിഷയം ഉയർന്നതോടെ സമൂഹമാധ്യമങ്ങളിൽ രഞ്ജിത്തിനെതിരെ വിമർശനമുണ്ടായി. നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ഇതിന് മറുപടിയായി രഞ്ജിത് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























