ദിലീപേട്ടന്റെ കൂടെ അഭിനയിച്ച മിക്ക സിനിമകളും വിജയിച്ചിട്ടുണ്ട്; ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് ആണ് ഞാൻ; പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം അഭിനയിച്ചു; ദിലീപേട്ടൻ അന്ന് ആ കാര്യം പറഞ്ഞിട്ടുണ്ട്; വില്ലത്തി വേഷങ്ങളും ഗ്ലാമർ വേഷങ്ങളും ചെയ്തിട്ടുണ്ട്; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഈ മൂന്ന് കാര്യങ്ങളാണ്; വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; തിരിച്ച് വരവിനൊരുങ്ങി സജിതാ ബേട്ടി

സജിതാ ബേട്ടി മിനി പ്രേഷകരുടെ ഇഷ്ടപ്പെട്ട താരമാണ്. ഇടക്കാലത്തായി താരത്തെ സ്‌ക്രീനിൽ കാണാനില്ലായിരുന്നു. വിവാഹത്തോടെയാണ് തരാം ഇടവേള എടുത്തത്. ഇപ്പോൾ വീണ്ടും തിരിച്ച് വരവിനൊരുങ്ങുകയാണ് താരം. അഭിനയ ജീവിതം തുടങ്ങിയിട്ട് കുറേ വർഷങ്ങളായി. ബാലതാരമായിട്ടാണ് സജിതാ തുടങ്ങിയത്. അറുപതിലധികം സിനിമകൾ ചെയ്തു. ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് എന്നാണ് സജിതയെ കുറിച്ച് ദിലീപ് പറഞ്ഞിട്ടുള്ളത്.
ദിലീപേട്ടന്റെ കൂടെ അഭിനയിച്ച മിക്ക സിനിമകളും വലിയ ഹിറ്റായത് കൊണ്ടാണ് ദിലീപ് അങ്ങനെ പറഞ്ഞത്. തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ അടക്കം നിരവധി ദിലീപ് ചിത്രങ്ങളിൽ സജിത ബേട്ടി അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ ആൻഡ് മിസിസ്സ് എന്ന സിനിമയിലാണ് ആദ്യം സജിത്ത് അഭിനയിച്ചത്. തഹസിൽദാർ താമരാക്ഷനിൽ തെസ്നിഖാന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം അഭിനയിച്ചു. കൃത്യമായ ഒരു സെലക്ഷൻ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല.
ബാലനടിയായി തുടങ്ങിയിട്ട് ഇത്ര കാലം തുടർച്ചയായി അഭിനയിക്കുകയായിരുന്നുവെന്നും സജിത പറയുന്നുണ്ട്. വില്ലത്തി വേഷങ്ങളും ഗ്ലാമർ വേഷങ്ങളും ചെയ്തിട്ടുണ്ട്. കാവ്യാഞ്ജലി, അമ്മക്കിളി, ആലിപ്പഴം സീരിയൽ ഒക്കെ ഹിറ്റുകളായിരുന്നു. സീരിയലിൽ വലിയ താര പദവി കിട്ടിയിട്ടുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും ഗ്യാപ്പ് ഫീൽ ചെയ്യുന്നില്ല. ഗർഭിണിയായിരുന്ന സമയത്താണ് സീത ചെയ്തത്. പിന്നീട് മാറി നിന്നു. ഉദ്ഘാടനങ്ങൾക്കും മറ്റു പരിപാടികൾക്കും പങ്കെടുക്കുന്നുണ്ട്. ഭർത്താവിന് കൺസ്ട്രക്ഷൻ ബിസിനസ്സാണ്. പ്രണയവിവാഹമായിരുന്നില്ല .
വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. നല്ല ഭർത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് സജിത പറയുന്നു. ഇപ്പോഴും ഓഫറുകൾ വരുന്നുണ്ട്. മനസിനിണങ്ങിയ കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അഭിനയം നിർത്തില്ല. ഷമാസിക്ക സ്റ്റോപ്പ് എന്നു പറയുന്ന ദിവസം വരെ അഭിനയിക്കുമെന്നും സജിത പറയുന്നു. വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാൽ കുഴപ്പമില്ല.
പക്ഷേ മടങ്ങി വരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂടെയായാൽ നന്നായിരിക്കുമെന്നാണ് തോന്നുന്നതെന്നും സജിത പറയുന്നു. തല മറച്ച് മാത്രമെ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. സിനിമ മറ്റൊരു ലോകമാണ്. അവിടെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് സ്ഥാനമില്ലെന്നും താരം പറയുന്നു. അഭിനയം തീർന്ന് മടങ്ങി വന്നാൽ ഞാൻ പപ്പയുെടയും മമ്മിയുടെയും മോളാണെന്നും സജിത പറയുന്നു.
https://www.facebook.com/Malayalivartha
























