അയ്യാളുടെ പ്രേമം നിരസിച്ചു.... ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് ഭയമായിരുന്നു! ഒരുമിച്ച് ബാങ്കില്‍ ജോലി ചെയ്തിരുന്നു; അന്നൊക്കെ ഞങ്ങള്‍ സംസാരിക്കുകയും ഫ്രീയായി ഇടപഴകുകയും ചെയ്തിരുന്നു.... ഇങ്ങേര് വിചാരിച്ചത് എനിക്കങ്ങോട്ട് എന്തോ ഉണ്ടെന്ന്, ചില സമയത്തൊക്കെ ഞാനിനി എന്ത് ചെയ്യും എന്നൊക്കെ തോന്നിയിട്ടുണ്ട്! ഇപ്പോള്‍ ഞാന്‍ പറഞ്ഞ് നിര്‍ത്തിയിട്ടുണ്ട്; പക്ഷേ അത് മനസിലായാല്‍ മതിയായിരുന്നു... വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്
മലയാള സിനിമയിൽ യുവനടിമാരില്‍ ഏറെ ശ്രദ്ധേയയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടിയതിനുപിന്നാലെ സിനിമയിലെത്തിയ താരമാണ് ഗായത്രി. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ഗായത്രിയുടെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുള്ളത് പതിവായിരിക്കുകയാണ്. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന താരമാണ് ഗായത്രി. പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടം പറഞ്ഞും ട്രോളുകള്‍ നിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചുമെല്ലാം ഗായത്രി വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു താരം.
എന്നാൽ ഗായത്രി ഇപ്പോ എന്തു പറഞ്ഞാലും അതൊക്കെ ട്രോളുകളാകാറാണ് പതിവ്. ഇപ്പോഴിതാ ഒരാള്‍ നടക്കുന്നുണ്ടെന്നും, പ്രേമം നിരസിച്ചു എന്ന പേരില്‍ ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് ഭയമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
തന്റെ കൂടെ ജോലിചെയ്ത ഒരാള്‍ ഇഷ്ടം പറഞ്ഞ് പിന്നാലെ കൂടിയതിനെ കുറിച്ചാണ് ഒരു പ്രമുഖ മാധ്യമത്തോട് ഗായത്രി വെളിപ്പെടുത്തിയിരിക്കുന്നത്. 'എന്റെ പിന്നാലെ ഒരാള്‍ കുറേ നാളുകളായിട്ട് നടക്കുന്നുണ്ടായിരുന്നു. എന്റെ ഫ്‌ളാറ്റിന്റെ താഴെ വന്ന് നില്‍ക്കുകയും ബെല്‍ അടിക്കുകയും ചെയ്യും. ഞാന്‍ പോവുന്ന സ്ഥലങ്ങളിലൊക്കെ പുള്ളി വന്ന് നില്‍ക്കും. അച്ഛന്‍ പറഞ്ഞാലും പൊലീസിനോട് പറയുമെന്ന് പറഞ്ഞാലൊന്നും പോവില്ലായിരുന്നു' എന്ന് പറയുകയാണ് ഗായത്രി.
'അമ്പലത്തില്‍ പോയാല്‍ പോലും അവിടെയും ഉണ്ടാകും. ഭയങ്കര പേടിപ്പെടുത്തുന്ന സംഭവമായിരുന്നു. നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞാലും മനസിലാവില്ല. ചില സമയത്തൊക്കെ ഞാനിനി എന്ത് ചെയ്യും എന്നൊക്കെ തോന്നിയിട്ടുണ്ട്' എന്നും താരം പറഞ്ഞു.
'അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ഒരുമിച്ച് ബാങ്കില്‍ ജോലി ചെയ്തിരുന്നു. അന്നൊക്കെ ഞങ്ങള്‍ സംസാരിക്കുകയും ഫ്രീയായി ഇടപഴകുകയും ചെയ്തിരുന്നു. ഇങ്ങേര് വിചാരിച്ചത് എനിക്കങ്ങോട്ട് എന്തോ ഉണ്ടെന്ന്. അന്ന് തൊട്ട് ഇങ്ങനെയാണ്. ഞാന്‍ എല്ലായിടത്ത് നിന്നും അദ്ദേഹത്തെ ബ്ലോക്ക് ചെയ്‌തെങ്കിലും അമ്മയുടെ ഫോണിലേക്കും അനിയത്തിയെയും കൂട്ടുകാരെയുമൊക്കെ വിളിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ പറഞ്ഞ് നിര്‍ത്തിയിട്ടുണ്ട്. പക്ഷേ അത് മനസിലായാല്‍ മതിയായിരുന്നു' എന്നാണ് ഗായത്രി പറയുന്നത്.
അതോടൊപ്പം തന്നെ ഇപ്പോള്‍ ആസിഡ് അറ്റാക്ക് ഒക്കെ ഉണ്ടല്ലോ. പ്രേമം നിരസിച്ചു എന്ന പേരില്‍ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്താലോ എന്ന പേടിയുണ്ട്. ഇഷ്ടമാണെന്ന് ഒക്കെ പ്രൊപ്പോസ് ചെയ്യുകയും മെസേജ് അയക്കുയുമൊക്കെ ചെയ്തിട്ടുണ്ട്. നിനക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചപ്പോള്‍ എന്നെ മതിയെന്നാണ് പറയുന്നതെന്നും ഗായത്രി പറയുകയുണ്ടായി.
ബാങ്കിങ് മേഖലയിലെ തന്നെ ജോലി ഉപേക്ഷിച്ചാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്. 2015ല്‍ ആണ് ആദ്യ സിനിമ ജന്മപ്യാരി ഇറങ്ങിയത്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തില്‍ പാര്‍വതി എന്ന കഥാപാത്രത്തെയാണ് ഗായത്രി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
ഇതിനുപിണാലെ 2016ല്‍ മഞ്ജുവാര്യര്‍ സിനിമ കരിങ്കുന്നം സിക്‌സസില്‍ ഗസ്റ്റ് റോളിലും ഗായത്രി എത്തിയിരുന്നു. ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത എന്നിവയാണ് പിന്നീട് ഗായത്രി അഭിനയിച്ച മറ്റു സിനിമകള്‍. സഖാവ്, കല വിപ്ലവം പ്രണയം, നാം, ചില്‍ഡ്രണ്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിരുന്നു. എസ്‌കേപ്പ്, 99 ക്രൈം ഡയറി എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ഗായത്രിയുടെ സിനിമകള്‍. എസ്‌കേപ്പില്‍ ഗായത്രിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
https://www.facebook.com/Malayalivartha
























