ഭീഷ്മയിലെ ആ രംഗത്തിനു പിന്നിലെ രഹസ്യം പുറത്ത്, മൃതദേഹവും വഹിച്ചുകൊണ്ടുപോകുന്ന രംഗത്തില്‍ മഞ്ചലില്‍ യഥാര്‍ത്ഥത്തില്‍ കിടന്നത് ആരെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്ത്

മലയാളത്തില്‍ 100 കോടി ക്ലബ്ബിൽ ഇടം നേടി മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപർവം മാർച്ച് മൂന്നിനാണ് തീയേറ്ററുകളിലെത്തിയത്. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചിത്രത്തിലെ വളരെ നിര്‍ണായകമായ ഒരു രംഗത്തിന് പിന്നിലുള്ള രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുപോകുന്ന രംഗത്തില്‍ മഞ്ചലില്‍ യഥാര്‍ത്ഥത്തില്‍ താനായിരുന്നു കിടന്നതെന്നാണ് ദേവദത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.ഫെയ്സ്ബുക്കിലൂടെയാണ് രസകരമായ വിവരം തിരക്കഥാകൃത്ത് പങ്കുവെച്ചത്. ഭീഷ്മ പര്‍വ്വത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ "തോളോടൊപ്പം" അഭിനയിക്കാന്‍ സാധിച്ചു എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
സിനിമയിൽ മൈക്കിളപ്പന്‍ എന്ന കേന്ദ്രകഥാപാത്രമായെത്തിയ നടൻ മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, അബു സലിം, സുദേവ് നായര്‍, ജിനു ജോസഫ് , നദിയ മൊയ്തു, ലെന, അനസൂയ ഭരദ്വാജ്, കെ.പി.എ.സി ലളിത, അനഘ, മാല പാര്‍വതി, വീണ നന്ദകുമാര്‍, ശ്രിന്റ തുടങ്ങി വലിയൊരു താരനിര തന്നെ ഭീഷ്മപര്‍വ്വത്തിലുണ്ട്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അമല്‍ നീരദ് തന്നെ നിര്‍മിച്ച ചിത്രത്തിനായി സുഷിന്‍ ശ്യാം ഒരുക്കിയ സംഗീതവും ഏറെ ശ്രദ്ധ നേടി.
https://www.facebook.com/Malayalivartha
























