പ്രേംനസീറിന് വേണ്ടി കേരളത്തിൽ ഒരു സ്മാരകം ഉണ്ടായിട്ടില്ല, സർക്കാർ വീട് ഏറ്റെടുക്കുമെന്നും തോന്നുന്നില്ല; പ്രേംനസീറിന്റെ വീട് വില്പനക്ക് എന്ന വാർത്ത വന്നപ്പോൾ മണിയൻപിള്ള രാജുവിന്റെ വാക്കുകൾ

ഓട്ടോയ്ക്ക് പകരം കുതിരവണ്ടികൾ സാധാരണക്കാർ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അന്തപുരിക്ക് . അതിൽ നിന്ന് ഇന്നത്തെ സിറ്റി റൈഡ് എന്ന മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസ്സിന്റെ ടൂറിസ്റ്റ് സാദ്ധ്യതകൾ തിരുവനതപുരം ഉപയോഗപ്പെടുത്തുമ്പോൾ നാടും നഗരവും ഒരുപാട് വളർന്നു.
നഗരത്തിന്റെ ആ വളർച്ചയ്ക്ക് ഒപ്പം വളർന്ന തിരുവനന്തപുരത്തിന്റെ ഒരു നടനുണ്ട്. അനുഭവത്തിലും തിരുവനന്തപുരത്തുകാരുടെ സ്നേഹം നേടുന്നതിലും അതിസമ്പന്നനായി അദ്ദേഹം ഇപ്പോഴും മുന്നേറുകയാണ്. മറ്റാരുമല്ല മണിയൻപിള്ള രാജു. മലയാളത്തിന്റെ മഹാനടൻ പ്രേംനസീർ മുതൽ ഇന്നിന്റെ താരോദയങ്ങളോടൊപ്പം വരെ അദ്ദേഹത്തിന്റെ അഭിനയ ജീവിതം നീണ്ട് കിടക്കുകയാണ് .
കഴിഞ്ഞദിവസം പ്രേംനസീറിന്റെ "ലൈല കോട്ടേജ് " എന്ന വീട് വില്പനക്ക് എന്ന വാർത്ത വന്നപ്പോൾ മണിയൻപിള്ള രാജുവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
താൻ സിനിമയിൽ വരുന്നതിനു മുമ്പ് ചിറയിൻകീഴ് വഴി പോകുമ്പോൾ ആ വീട് ഒക്കെ നോക്കി നിന്നിട്ടുണ്ട് . പക്ഷെ അവിടെ പോയത് അദ്ദേഹം മരിച്ചപ്പോൾ മാത്രമാണ് . ആ വീട് സർക്കാർ ഏറ്റെടുക്കണം എന്ന നാട്ടുകാരുടെ ആവശ്യത്തെ പറ്റി പ്രതികരിക്കേണ്ടത് ആ വീടിന്റെ ഉടമസ്ഥരാണെന്നും പറഞ്ഞു . അമേരിക്കയിൽ സ്ഥിരതാമസം ആയവർക്ക് വീട് ഈ വീട് വന്നു നോക്കാൻ ഉള്ള ബുദ്ധിമുട്ടുന്നുണ്ടാവാം . മുപ്പതു വർത്തമായിട്ടും നസീർസാറിന് വേണ്ടി കേരളത്തിൽ ഒരു സ്മാരകം ഉണ്ടായിട്ടില്ല . സത്യൻമാഷിനും ദേവരാജൻ മാഷിനും വയലാറിനും ഒക്കെ പ്രതിമകൾ ഉള്ള നാട്ടിൽ പ്രേംനസീറിനു ഒരു പ്രതിമ പോലും ഇല്ല. അതുകൊണ്ടുതന്നെ സർക്കാർ വീട് ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല എന്ന് കൂട്ടിച്ചേർത്തു.
സിനിമയിൽ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് പോലെ തിരുവന്തപുരത്തെ ഒരു കാലത്തെ മുഴുവൻ ശീതികരിച്ച, ഏറ്റവും മികച്ച കളിപ്പാട്ടക്കടയും ഇദ്ദേഹത്തിന്റേതായിരുന്നു. കളിപ്പാട്ടി എന്ന കട തുറക്കാൻ ഉണ്ടായ ഹീമാൻ കഥ പങ്കുവച്ചതിങ്ങനെ.
മകനായി ഹീമാൻ പാവ വാങ്ങാൻ തിരുവനന്തപുരത്തെ ഒരു കടയിൽ കയറിയപ്പോൾ ഷെൽഫിലെ താഴത്തെ തട്ടിൽ അങ്ങേയറ്റം നോക്കാൻ പറഞ്ഞു . അവിടെ അത് കാണാതെ വീണ്ടും കടക്കാരനോട് അന്വേഷിച്ചപ്പോൾ മുകളിലത്തെ തട്ടിൽ കാണും എന്ന് പറഞ്ഞു അവിടെയും ഇല്ല എന്ന് പറഞ്ഞ തന്നോട് എന്നാൽ സാധനം ഇല്ല എന്നായിരുന്നു കടക്കാരന്റെ മറുപടി. ആ രീതി ഇഷ്ടപ്പെടാതെ നല്ല ഒരു സാധനങ്ങളും പെരുമാറ്റവും ആളുകൾക്ക് ലഭ്യമാക്കുന്ന ഒരു കട എന്ന ചിന്തയാണ് കളിപ്പാട്ടിതുടങ്ങാൻ കാരണമായത്.
സിനിമയിലും ടീവിയിലും അല്ലാതെ മണിയൻപിള്ള എന്ന വ്യക്തിയെ കാണുന്ന ഒരാൾ ശ്രദ്ധിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഷർട്ടുകൾ . ഇടുന്ന എല്ലാ ഷർട്ടുകളും പ്രതേകത ഉള്ളവയാണ്. അതുപോലെ മറ്റൊന്ന് കണ്ടെത്തുക പ്രയാസം തന്നെയാണ്.
അദ്ദേഹത്തിന്റെ മനോഹരമായ ഷർട്ടുകളുടെ പിന്നാമ്പുറ രഹസ്യം ഇങ്ങനെ ബ്രാൻഡഡ് ഷർട്ടുകൾ ഉപയോഗിക്കുമെങ്കിലും നല്ല തുന്നകാരന്റെ കൈയിൽ തുണിയെടുത്തു കൊടുത്തു തന്റെ ഇഷ്ടത്തിന് തുന്നിക്കുന്നവയാണ് തന്റെ മിക്ക ഷർട്ടുകളും എന്ന് വ്യക്തമാക്കി. പൊതുപരിപാടികൾക്കു പോകുമ്പോൾ ക്യാമറ വെട്ടത്തെ ബാധിക്കാത്ത കളറുകൾ തിരഞ്ഞെടുക്കാറുണ്ടെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha























