പുരസ്കാര തിളക്കത്തിൽ മലയാള സിനിമ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍ ജോജു ജോര്‍ജ്...ബിജു മേനോന്‍, മികച്ച നടി രേവതി, മലയാളികളുടെ ഹൃദയം കീഴടക്കിയ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം മികച്ച ജനപ്രിയ ചിത്രം, പിന്നണി ഗായിക- സിതാര കൃഷ്ണ കുമാർ

സംസ്ഥാന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.ജോജു ജോര്‍ജിനേയും ബിജുമേനോനേയും മികച്ച നടനായും ‘ഭൂതകാലം’ സിനിമയിലെ അഭിനയത്തിന് രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി ).
മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്‍റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍,മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി(ആന്‍ഡ്രൂസ്), പിന്നണി ഗായിക- സിതാര കൃഷ്ണ കുമാർ,സംഗീത സംവിധയാകൻ - ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം).
ഗാനരചന - ബി കെ ഹരിനാരായണൻ, തിരക്കഥ- ശ്യാംപുഷ്കർമികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്) നവാഗത സംവിധായകന്‍ - കൃഷ്ണേന്ദു കലേഷ്, മികച്ച ജനപ്രിയ ചിത്രം- ഹൃദയം, നൃത്ത സംവിധാനം- അരുൾ രാജ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്,വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി),മേക്കപ്പ് അപ്പ് - രഞ്ജിത് അമ്പാടി - (ആർക്കറിയാം),ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി),സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി, കലാ സംവിധായകൻ- എവി ഗേകുൽദാസ്
ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ-നടി അടക്കം പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്. ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇത്തവണ അവാര്‍ഡ് നിര്‍ണയം നടത്തിയത്. 142 ഓളം സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നിലെത്തിയത്. ഏഴ് കുട്ടികളുടെ ചിത്രങ്ങളെയും പുരസ്ക്കാരത്തിനായി പരിഗണിക്കുന്നുണ്ട്. ഏപ്രില്‍ 28ന് ജൂറി സ്‌ക്രീനിംഗ് നടത്തിയത്.
https://www.facebook.com/Malayalivartha