സുചിത്ര തന്നെ പുറത്തേക്ക്; ക്യാപ്റ്റന്‍സി സൂരജിനോ അതോ ജാസ്മിനോ..സിയൂജിത്രയെ നോമിനേഷനിൽ പ്രേക്ഷകർ കാത്തിരുന്നതോ?? ക്യാപ്റ്റൻസി അനുഭവിച്ചറിയാതെ സുചിത്ര പുറത്തേക്ക്..ഇതെലാം റോബിൻ ഫാൻസിൻ്റെ കണക്ക് കൂട്ടലോ സംഭവബഹുലമായി ത്രില്ലടിപ്പിച്ച് ബിഗ് ബോസ്സ്!!

ഈ ആഴ്ചത്തെ നോമിനേഷനില്‍ നിന്നും നാല് പേരാണ് അവസാനമെത്തിയത്. അഖില്‍, സൂരജ്, സുചിത്ര, വിനയ് എന്നിങ്ങനെയുള്ള നാല് പേരാണ് പുറത്തേക്ക് പോവാനായി നില്‍ക്കുന്നവര്‍. എവിക്ഷന്‍ നേരിടുന്ന മത്സരാര്‍ഥികളെ മോഹന്‍ലാല്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും രസകരമായൊരു ടാസ്‌ക് കൊടുക്കുകയും ചെയ്തു. നാല് ബോളുകളാണ് നല്‍കിയത്.
അതില്‍ നമ്പറിന്റെ ക്രമം അനുസരിച്ച് ഓരോന്നായി തുറക്കാന്‍ ആവശ്യപ്പെട്ടു.രണ്ട് ബോളുകളില്‍ മുട്ടായികള്‍ക്കൊപ്പം ഒരു എഴുത്തും ഉണ്ടായിരുന്നു. ആരാ പോവുന്നത് എന്നല്ലേ, നാളെ പറയാമെന്നാണ് വിനയിയ്ക്ക് കിട്ടിയ ചീട്ടിലുള്ളത്. എന്നാല്‍ സൂരജിന് കിട്ടിയ പേപ്പര്‍ വായിക്കാതെ പോവാന്‍ തുടങ്ങിയ അവതാരകനോട് അത് വായിക്കുന്നില്ലേ എന്ന ചോദ്യവും ചോദിച്ചു.
ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് വായിക്കാന്‍ തന്നെ മോഹന്‍ലാല്‍ അവശ്യപ്പെട്ടു. 'നാളെ പറയാം എന്ന് പറഞ്ഞതല്ലേ, പിന്നെ എന്തിനാണ് തുറന്നത്' എന്നാണ് സൂരജിന് കിട്ടിയ എഴുത്തില്‍ ഉണ്ടായിരുന്നത്.
വളരെ തമാശരൂപേണ ഈ ടാസ്‌ക് അവസാനിച്ചെങ്കിലും അടുത്ത എപ്പിസോഡില്‍ സത്യമെന്താണെന്ന് അറിയാം. ഈ ആഴ്ച സുചിത്ര പുറത്ത് പോവുമെന്നാണ് ചില പ്രവചനങ്ങള്‍. ബിഗ് ബോസില്‍ വന്നതിന് ശേഷം ആദ്യമായിട്ടാണ് സുചിത്ര നോമിനേഷനില്‍ വരുന്നത്.പത്തെഴുപത് ദിവസത്തോളം സേഫ് ഗെയിം കളിച്ച സുചിത്ര ഈ ആഴ്ച പുറത്ത് പോവട്ടെ എന്നാണ് ആരാധകരുടെ അഭിപ്രായം.
അടുത്ത എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ക്ക് എവിക്ഷന് മുന്‍പൊരു ഗെയിം നല്‍കുന്നുണ്ട്. മാത്രമല്ല പ്രൊമോ വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം സുചിത്ര പോവുമെന്ന് തന്നെയാണ്.
അതേ സമയം ഈ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സുചിത്ര. ആദ്യമായി ബിഗ് ബോസ് ക്യാപ്റ്റനായി മാറിയ ഉടനെ സുചിത് പുറത്താവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇനി അഥവ പോവുകയാണെങ്കില്‍
ക്യാപ്റ്റന്‍സി സൂരജിന് നല്‍കിയിട്ട് പോയേക്കുമെന്നാണ് പ്രവചനങ്ങള്‍. ഇതുവരെ ക്യാപ്റ്റന്‍ ആവത്തതിനാലും സുചിത്രയുമായി ഏറ്റവുമടുത്ത സൗഹൃദം ഉള്ളതിനാലും ക്യാപ്റ്റന്‍സി സൂരജിന് നല്‍കുമെന്നാണ് വിവരം.മുന്‍ സീസണുകളിലേതുപോലെ ബിഗ് ബോസിന്‍റെ നാലാം സീസണിലെ മത്സരാര്‍ഥികള്‍ക്കിടയിലും അടുത്ത സൌഹൃദവും ശത്രുതയുമൊക്കെയുണ്ട്.
അക്കൂട്ടത്തില്‍ ഏറ്റവും ഇഴയടുപ്പമുള്ള സൌഹൃദം ആരുടേതെന്ന് കണ്ടെത്താന്‍ മോഹന്‍ലാല്‍ ഒരു രസകരമായ ഗെയിം ഇന്ന് സംഘടിപ്പിച്ചു. ഓരോ ജോഡി സുഹൃത്തുക്കളെയും വിളിച്ച് പരസ്പരം എതിര്‍ ദിശയില്‍ തിരിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷം ഓരോ സ്ലേറ്റ് നല്‍കി ഒരേ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു അദ്ദേഹം. ഈ ചോദ്യത്തിന് രണ്ടുപേരും ഒരേ ഉത്തരം എഴുതുമോ എന്നതായിരുന്നു ഗെയിമിന്‍റെ കൌതുകം. മൂന്ന് ജോഡി സുഹൃത്തുക്കളെയാണ് മോഹന്‍ലാല്‍ പങ്കെടുക്കാനായി വിളിച്ചത്. റോബിന്‍- ദില്‍ഷ, അഖില്‍- സുചിത്ര, ജാസ്മിന്‍- റോണ്‍സണ്‍ എന്നിവരായിരുന്നു അവര്‍.
റോബിന്‍- ദില്‍ഷ എന്നിവരോട് അഞ്ച് ചോദ്യങ്ങളാണ് മോഹന്‍ലാല്‍ ചോദിച്ചത്. റോബിന് ഈ വീട്ടില്‍ ഏറ്റവും ഇഷ്ടമുള്ള ആളാണ് എന്നതായിരുന്നു ആദ്യ ചോദ്യം. അതിന് ദില്‍ഷ എന്ന് ഇരുവരും ഉത്തരമെഴുതി. ദില്‍ഷയ്ക്ക് ഈ വീട്ടില്‍ ഇരിക്കാന്‍ ഏറ്റവുമിഷ്ടമുള്ള സ്ഥലം ഏതെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ഊഞ്ഞാല്‍ എന്ന് രണ്ടുപേരും ശരിയുത്തരമെഴുതി.
റോബിന്‍റെ ജനനത്തീയതി ഏത് എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. എന്നാല്‍ ദില്‍ഷയ്ക്ക് ഉത്തരം അറിയില്ലായിരുന്നു. റോബിന്‍ ആത്മവിശ്വാസം കൂട്ടാനായി ഈ വീട്ടില്‍ പോകുന്ന സ്ഥലം ഏത് എന്നതായിരുന്നു അടുത്ത ചോദ്യം. കണ്ണാടിയുടെ മുന്‍പിലെന്ന് ഇരുവരും ഉത്തരമെഴുതി. ദില്‍ഷ എപ്പോഴും പാടുന്ന പാട്ട് ഏത് എന്നതായിരുന്നു അവസാന ചോദ്യം. അന്‍പേ വാ എന്‍ മുന്‍പേ വാ എന്ന ശരിയുത്തരം ഇരുവരും എഴുതി.
https://www.facebook.com/Malayalivartha























