Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

"അഗ്നിപഥ് റിക്രൂട്ടുമെന്റില്‍ പങ്കെടുത്ത് സൈന്യത്തില്‍ മുസ്ലീം പ്രാധിനിത്യം ഉറപ്പുവരുത്തണമെന്ന ആഹ്വാനവുമായി കേരളാ ജമാ അത്ത് ഫെഡറേഷന്‍"; സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളിലും മുസ്ലീം യുവാക്കള്‍ ഉണ്ടാവണം; സൈന്യത്തില്‍ മുസ്ലീം ഭൂരപക്ഷമുണ്ടായാല്‍ ആ സമുദായത്തിന് എന്താണ് ഗുണം?; ഈ രാജ്യദ്രോഹികളെ മുക്കാലിയില്‍ കെട്ടി അടിക്കുക!

28 JUNE 2022 06:42 PM IST
മലയാളി വാര്‍ത്ത

ഈ രാജ്യദ്രോഹികളെ നാം എന്തു ചെയ്യണം. രാജ്യത്തിതുവരെ കേട്ടിട്ടില്ലാത്തൊരു ആഹ്വാനവുമായാണ് അവരിപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. അര്‍ഥശൂന്യവും അസംബന്ധവുമായ ഒട്ടനവധി ആഹ്വാനങ്ങള്‍ നേരത്തെ നടത്തിയിട്ടുണ്ടെങ്കിലും ഇത് ശുദ്ധ രാജ്യദ്രോഹമാണെന്ന കാര്യത്തില്‍ആര്‍ക്കും സംശയമുണ്ടാകില്ല. ഒട്ടൊന്നു ശാന്തമായിവരുന്ന കുളത്തിലേക്കുള്ള ഈ ഏറിന്റെ ഫലം ദൂരവ്യാപകമായിരിക്കും. അല്‍പസ്വല്‍പം ഇളക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ മതസൗഹാര്‍ദത്തിനും മറ്റു സൗഹൃദങ്ങള്‍ക്കും വലിയ വിലനല്‍കുന്ന കേരളത്തില്‍ ഇതു വേണമായിരുന്നോ. മറ്റു മതസമൂഹങ്ങളുടെ മനസില്‍ ഇതുണ്ടാക്കുന്ന വികാരമെന്തായിരിക്കും. അവര്‍ ചിന്തിച്ചിട്ടുണ്ടോ...?

 

ഇനി കാര്യത്തിലേക്കു വരാം. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന അഗ്നിപഥ് റിക്രൂട്ടുമെന്റില്‍ പങ്കെടുത്ത് സൈന്യത്തില്‍ മുസ്ലീം പ്രാധിനിത്യം ഉറപ്പുവരുത്തണമെന്ന ആഹ്വാനവുമായി കേരളാ ജമാ അത്ത് ഫെഡറേഷന്‍ രംഗത്തുവന്നിരിക്കുന്നു. ഇതുമായി ബന്ധട്ടൊരു സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ജമു അ പ്രസംഗത്തില്‍ സര്‍ക്കുലറില്‍ ഉള്ള കാര്യങ്ങള്‍ ഇമാമുമാര്‍ അടിയന്തിരമായി എല്ലാവരേയും അറിയിക്കണമെന്നും പറയുന്നു. സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളിലും മുസ്ലീം യുവാക്കള്‍ ഉണ്ടാവണം. ഓണ്‍ലൈന്‍വഴി അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ജൂലൈ അഞ്ചാണ്. അതിനു മുമ്പായി പത്താം ക്ലാസ് മുതല്‍ മുകളിലോട്ട് പരീക്ഷാ യോഗ്യതയുള്ള പതിനേഴിനും ഇരുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ എത്രയും വേഗം അപക്ഷേ അയക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.മുഹമ്മദുമാണ് സര്‍ക്കുലറില്‍ ഒപ്പുവച്ചിരിക്കുന്നത്. മഹല്ല് ജമാ അത്തുകളുടെ ഏകീകരണവും സമുദായത്തെ ബാധിക്കുന്ന സമകാലിക പ്രശ്‌നങ്ങളിലുള്ള ഇടപെടലിനുമായി 1981-ല്‍ തുടങ്ങിയ പ്രസ്ഥാനമാണ് കേരളാ ജമാ അത്ത് ഫെഡറേഷന്‍ എന്ന കാര്യം കൂടി ഓര്‍ക്കുക.

 

ഒറ്റനോട്ടത്തില്‍ ഈ സര്‍ക്കുലര്‍ നിഷ്‌കളങ്കവും രാജ്യസ്‌നഹത്താല്‍ പ്രചോദിതവുമാണെന്നു തോന്നാം. പക്ഷേ അങ്ങനയെല്ല അതിന്റെ താല്‍പര്യം എന്നു മനസിലാക്കാന്‍ ഒരുവട്ടം കൂടി വായിച്ചാല്‍ മതിയാകും. ഛിദ്രവാസനയുടേയും ശുദ്ധവര്‍ഗീയതയുടേയും വിഷം നിറഞ്ഞ വാക്കുകളാണിതില്‍. സൈന്യത്തില്‍ മുസ്ലീം പ്രതിനിത്യം ഉറപ്പുവരുത്തണമെന്നതാണ് സര്‍ക്കുലറിന്റെ സാരം. ഒപ്പം പുതിയ റിക്രൂട്ട്‌മെന്റ് രീതിയ ആക്ഷേപിക്കുന്നുമുണ്ട്. ഇത്തരം അസംബന്ധ ആഹ്വാനങ്ങള്‍ കൊണ്ട് മറ്റുള്ളവരുടെ മനസില്‍ സൃഷ്ടിക്കപ്പെടുന്ന വികാരങ്ങള്‍ എന്തായിരിക്കുമെന്നു പോലും ചിന്തിക്കുന്നില്ല. വീണ്ടും മറ്റു മതസ്ഥരുടെ മനസില്‍ കനല്‍ കോരിയിടാനാകും അവരുടെ നിര്‍ദോഷമായ മനസുകളില്‍ രോഷവും വിഭാഗിയതയും സൃഷ്ടിക്കാനാകും എന്നതിനപ്പുറത്ത് ഒരു ഫലവും സര്‍ക്കുലര്‍ സൃഷ്ടിക്കാന്‍ പോകുന്നില്ല.

നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ബി.ജെ.പി യും മോദിയും മുതലെടുക്കുന്നു എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം വിളിച്ചു പറയുന്നവരാണ് ഇത്തരം ശുദ്ധവര്‍ഗീയത നിറഞ്ഞ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുന്നത് എന്ന കാര്യം അത്ഭുതകരമായിരിക്കുന്നു.

 

 

 

സൈന്യത്തില്‍ മുസ്ലീം ഭൂരപക്ഷമുണ്ടായല്‍ അല്ലെങ്കില്‍ കുറേ മുസ്ലീംങ്ങളെങ്കിലുമുണ്ടായാല്‍ ആ സമുദായത്തിന് എന്താണ് ഗുണം. ഒറ്റ ആജ്ഞയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട ഇവര്‍ക്ക് സൈന്യത്തിനുള്ളില്‍ മുസ്ലീം താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയന്നതെങ്ങനെ...

 

ആത്യന്തികമായി സമുദായത്തിനു വേണ്ടി എന്തുചെയ്യാനാകും. ഇത്തരം കാര്യങ്ങള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചവര്‍ ചിന്തിച്ചിട്ടുണ്ടോ. അതിനപ്പുറത്ത് ഇതില്‍ പ്രത്യക്ഷമായും പരോക്ഷമായും അടങ്ങിയിരക്കുന്ന വര്‍ഗീയതയുടെ ആഴം ഒപ്പിട്ട വക്കീലിനെങ്കിലും മനസിലാകാതെ പോയതെന്തു കൊണ്ട്. ശുദ്ധമായ രാജ്യ വിരുദ്ധതയും രാജ്യദ്രോഹവുമാണ് സര്‍ക്കുലറിന്റെ ഉള്ളിലുള്ളതെന്ന് മനസിലാകാത്തതെന്ത്. ഇതൊന്നും മനസിലാകാത്തതു കൊണ്ടല്ല. രാജ്യദ്രോഹപരമായ വരികളടങ്ങുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മനപ്പൂര്‍വം അസ്വസ്ഥതകളും മറ്റുമതക്കാരുടെ ഉള്ളില്‍ ആശങ്കകള്‍ ഉണ്ടാക്കുവാനുമാണെന്നകാര്യം തീര്‍ച്ചയാണ്. ഇവരുടെ ആഹ്വാനം എത്രപേര്‍ ചെലിക്കൊള്ളുമെന്ന കാര്യം വേറെ.

എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് നമ്മുടെ സൈന്യത്തിനുള്ളത്. 1.4 മില്യണ്‍ അംഗങ്ങളാണ് നമ്മുടെ സേനയിലുള്ളത്. ആര്‍മിയില്‍ 12, 37,117 പേര്‍ ആക്ടീവായുണ്ട്. 9,6000 പേര്‍ റിസര്‍വായും. എയര്‍ ഫോഴ്‌സില്‍ 1, 70, 576 പേര്‍ ആക്ടീവായും 1,40,000 പേര്‍ റിസര്‍വായും ഉണ്ട്. നേവിയില്‍ 62,252 ആക്ടീവായും 75,000 പേര്‍ റിസര്‍വായുമുണ്ട്. സൈനിക ചെലവില്‍ ലോകത്ത് മൂന്നാം സ്ഥാനവും. ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ടെക്‌സ് പട്ടികയില്‍ നമ്മുടെ സേന നാലാം സ്ഥാനത്തുമാണ്്. ലോകത്തെ ഏറ്റവും അച്ചടക്കമുള്ള സേനയാണ് നമ്മുടേതെന്നത് പ്രസിദ്ധമാണ്. സ്വാതന്ത്ര്യത്തിനുശേഷം സൈനിക ഇടപെടലുകള്‍ക്ക് പര്യാപ്തമായ ഒട്ടനവധി ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും സേന അസ്വസ്ഥമായിട്ടില്ല. അവര്‍ സ്വയം തീരുമാനമെടുത്ത് എന്തെങ്കിലും പ്രവര്‍ത്തികള്‍ക്കിറങ്ങിയിട്ടുമില്ല.

 

പഞ്ചാബിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് എണ്‍പതുകളുടെ നടുവില്‍ സിക്കു സൈനികര്‍ ഉണ്ടാക്കിയ ചില അസ്വസ്ഥതകള്‍ വിസ്മരിച്ചു കൊണ്ടല്ല ഇതുപറയുന്നത്. അവയെ പെട്ടെന്ന് തീര്‍ക്കാന്‍ നമ്മുടെ സേനയുടെ കടുത്ത അച്ചടക്ക സംവിധാനത്തിനു തന്നെ കഴിഞ്ഞിട്ടുമുണ്ട്. പിന്നെ എല്ലാം നിശബ്ദവുമാണ്. കാര്യമായ പരാതികളൊന്നും നമ്മുടെ സേന കേള്‍പ്പിച്ചിട്ടുമില്ല. അത്ര സുശക്തവും ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതുമാണ് നമ്മുടെ സൈന്യം. ആരുവിചാരിച്ചാലും അതില്‍ ഓളങ്ങള്‍ സൃ്ഷ്ടിക്കാന്‍ കഴിയുകയുമില്ല.

മുസ്ലീം യുവാക്കള്‍ക്ക് ഏതു സേനാവിഭാഗത്തില്‍ ചേരാനും നാട്ടില്‍ ഒരു തടസവുമില്ല. അവര്‍ ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയും നടത്തുന്ന പരീക്ഷകളും ആവശ്യപ്പെടുന്ന ശാരീരികക്ഷമതയും ഉണ്ടായിരിക്കണമെന്നുമാത്രം. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മുസ്ലീം ആണെന്ന പേരില്‍ ആരേയും ഇതുവരെ സൈനികരാകുന്നതില്‍ നിന്നു വിലക്കിയിട്ടുമില്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുലുമുള്ള മുസ്ലീങ്ങള്‍ നമ്മുടെ എല്ലാ സേനാവിഭാഗങ്ങളിലുമുണ്ട്. അവര്‍ ഏതെങ്കിലും തരത്തിലുള്ള മതതാല്‍പര്യങ്ങല്‍ വച്ചു പുലര്‍ത്തുകയോ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ആ തരത്തിലെന്തെങ്കിലും വീഴ്ചവരുത്തുകയോ ചെയ്തതായി ആരും പറഞ്ഞു കേട്ടിട്ടില്ല. നമ്മുടെ സൈന്യം അത് ഏതു വിഭാഗമായിരുന്നാലും ഒറ്റശരീരവും മനസുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യവും എല്ലാവര്‍ക്കുമറിയാം.

 

മതമോ ജാതിയോ വര്‍ഗമോ പ്രാദേശികമോ ആയ ഒരു വേര്‍തിരിവും നമ്മുടെ സൈന്യത്തിനില്ല. സൈനികനാകാനുള്ള യോഗ്യത ഒഴികേ. ശാരീരികമായ അളവുകളിലും മറ്റും ചില പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇളവു നല്‍കിയിട്ടുണ്ട്. അത് സ്വാഭാവികവും ശാസ്ത്രീയവുമാണു താനും. മറ്റൊരു പരാതിയും ഇന്നോളം റിക്രൂട്ട് മെന്റിനെ സംബന്ധിച്ച് ഉയര്‍ന്നിട്ടുമില്ല. ആരും പ്രേരിപ്പിച്ചില്ലെങ്കിലും നമ്മുടെ നാട്ടില്‍ സൈനികരാകാന്‍ ആഗ്രഹിക്കുന്ന മുസ്ലീം യുവാക്കള്‍ അതിനു വേണ്ടി പരശ്രമിക്കുകതന്നെ ചെയ്യും. ആരുടേയും പിന്തുണയും പിന്‍ബലവും ആഹ്വാനവും അവര്‍ക്ക് ആവശ്യമില്ല.

ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല സര്‍ക്കുലറുകള്‍ പടച്ചു വിടുന്നവര്‍. അവരുടെ ഉള്ളില്‍ ഒരു ഉദ്ദേശമേയുള്ളു. വെള്ളത്തെക്കലക്കുക മീന്‍പിടിക്കുക. അതിന് സൈനിക റിക്രൂട്ട്‌മെന്റായിരുന്നു അവസാനം കിട്ടിയ ആയുധം. അത് ഉപയോഗിക്കാന്‍ ശ്രമിച്ചു. ഇത്തരം ഛിദ്രവാസനക്കാരെ രാജ്യദ്രോഹികളായി തിരിച്ചറിഞ്ഞ് ശിക്ഷിക്കുകയാണ് വേണ്ടത്. സമാധാനവും സൈ്വര ജീവതവും ആഗ്രഹിക്കുന്ന മുസ്ലീമിനെക്കൂടി സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരാനും മറ്റുമതങ്ങളുടെ അകാരണമായ ശത്രുതകള്‍ക്ക് വഴിവയ്ക്കാനും മാത്രമേ ഇത്തരം കുല്‍സിതക്കാരുടെ സര്‍ക്കുലറുകള്‍ക്ക് കഴിയു. ഇതിന് തടയിടുക തന്നെ വേണം. ഇത്തരം വിഷജീവികളുടെ വിഷപ്പല്ലുകള്‍ അടിച്ചു തെറിപ്പിക്കുകമാത്രമേ ഇതിന് പോംവഴിയായിട്ടുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends