"ആ ആഗ്രഹം ബാക്കി വച്ച് യാത്രയായി! വന്നു അഭിനയിച്ചു. അതിന് ശേഷം ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുന്നത് സംബന്ധിച്ച് വിളിച്ചു. സ്റ്റോറി എന്നോട് പറഞ്ഞു. പക്ഷേ, പിന്നെ അത് നടന്നില്ല. അതിനു ശേഷം ഇടയ്ക്ക് വിളിക്കും സംസാരിക്കും..." പ്രതാപ് പോത്തനെ അനുസ്മരിച്ച് ഷിബു ജി. സുശീലൻ കുറിക്കുന്നു

നടൻ പ്രതാപ് പോത്തന്റെ വേർപാടിൽ വേദന കടിച്ചമർത്തു സിനിമാ ലോകം. നിരവധിപേരാണ് അനുസ്മരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുസ്മരിച്ച് 22 ഫീമെയിൽ കോട്ടയം നിർമാതാവ് ഷിബു ജി. സുശീലൻ രംഗത്ത്. ഒരു സിനിമ കൂടി സംവിധാനം ചെയ്യണമെന്ന ആഗ്രഹം പൂർത്തിയാക്കാൻ കഴിയാതെയാണ് പ്രതാപ് പോത്തന്റെ അപ്രതീക്ഷിത മടക്കമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ഷിബു ജി. സുശീലൻ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
ബഹുമുഖ പ്രതിഭയായിരുന്ന പ്രതാപ് സാറിന് എന്നെ വളരെ കാര്യമായിരുന്നു. ഒരു സിനിമകൂടി സംവിധാനം ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ചയിലും സംസാരിച്ചു. 2012ൽ 22ഫീ മെയിൽ കോട്ടയത്തിൽ അഭിനയിക്കാനാണ് ഞാൻ സാറിനെ വിളിക്കുന്നത്. വന്നു അഭിനയിച്ചു. അതിന് ശേഷം ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുന്നത് സംബന്ധിച്ച് വിളിച്ചു. സ്റ്റോറി എന്നോട് പറഞ്ഞു. പക്ഷേ, പിന്നെ അത് നടന്നില്ല. അതിനു ശേഷം ഇടയ്ക്ക് വിളിക്കും സംസാരിക്കും.
കഴിഞ്ഞ മാസം ഞാൻ വർക്ക് ചെയ്ത ലിജിൻ ജോസ് സംവിധായാകനായ 'ഹെർ (HER)' എന്ന സിനിമ വർക്ക് ചെയ്ത് മടങ്ങി. ലൊക്കേഷനിൽ എന്റെ ഫാമിലിയെ പരിചയപ്പെടുത്തുകയും ഒരുമിച്ചു ഫോട്ടോയും എടുത്തു. തിരിച്ചു ചെന്നൈ എത്തി പിറ്റേന്ന് വിളിച്ചു. നല്ല ഒരു വർക്ക് തന്നതിൽ സന്തോഷം അറിയിച്ചു. ഒരു സിനിമ കൂടി സംവിധാനം ചെയ്യണം ഷിബു... അതിന് HER എഴുതിയ അർച്ചനയുടെ നമ്പർ ചോദിച്ചു വാങ്ങി. അർച്ചനയെ വിളിച്ചു സംസാരിക്കുകയും ചെയ്തു.. വീണ്ടും ഇടയ്ക്ക് വിളിച്ചു. ഞങ്ങൾ സംസാരിച്ചു. ഞാൻ വർക്ക് ചെയ്യുന്ന പുതിയതായി തുടങ്ങുന്ന സിനിമയിൽ രണ്ട് ദിവസം വന്നു വർക്ക് ചെയ്യണമെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് ചർച്ച ചെയ്തത്...
1985 ൽ നവാഗത സംവിധായകനുള്ള നാഷണൽ അവാർഡ് (MEENDUM ORU KATHAL KATHAI) വാങ്ങിയ പ്രതാപ് സർ പുതിയ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കി വച്ച് യാത്രയായി. സാറിന് എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലികൾ!
https://www.facebook.com/Malayalivartha