Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്; ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്; ഈ വ്യക്തി കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം; എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്നത്; ദിലീപിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

19 AUGUST 2022 10:31 AM IST
മലയാളി വാര്‍ത്ത

ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പേരിലുളള പീഡന പരാതി വ്യാജമാണെന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ പരാതിക്ക് പിന്നിൽ ദിലീപിന്റെ മുൻ മാനേജർ അടക്കമുളളവരാണെന്ന് പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഈ വിഷയത്തിൽ പ്രതികരിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്‌ വന്നിരിക്കുകയാണ്. കയ്യിൽ പണം ഉണ്ട് എന്നുളള ഹുങ്കാണ് ദിലീപ് കാണിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ:

ഇത്രയും നാളുകളായി ഈ കേസിന്റെ നാള്‍വഴികള്‍ ശ്രദ്ധിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട് ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്. ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്.

ഇത് നമ്മളെ പോലുളള കുറേ സാധാരണക്കാരായ ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. നമുക്ക് ഒന്നും പറയാന്‍ പാടില്ല, ഒന്നും ചെയ്യാന്‍ പാടില്ല. ഇത് നമ്മുടെ വായടക്കുക എന്നതാണ്. നീ ആടിക്കോ, എവിടെ വരെ വേണമെങ്കിലും. കാരണം നിന്റെ കയ്യില്‍ പണമുണ്ട്, എന്ന് വെച്ചാണ് അയാള്‍ കളിച്ച് കൊണ്ടിരിക്കുന്നത്.

ഇതുമായി ബന്ധമില്ലെങ്കില്‍ കൂടിയും ഒരു കാര്യം പറയാതെ നിവൃത്തിയില്ല. കോടതി പറഞ്ഞത് എന്താണ്, പെണ്ണിന്റെ വസ്ത്രധാരണം ശരിയല്ലാത്തത് കൊണ്ടാണ് പീഡനം നടന്നത് എന്ന്. ഇത് ആര്‍ക്ക് കൊടുക്കുന്ന സന്ദേശമാണ് ഇവര്‍. ഇവിടെ പണമുളളവനും പീഡിപ്പിക്കുന്നവനും അനീതി ചെയ്യുന്നവനും മാത്രം ജീവിച്ചാല്‍ മതി. അല്ലാത്ത ജനം എല്ലാം അനുഭവിച്ച് ജീവിക്കൂ എന്ന് നമ്മളോട് വീണ്ടും വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഈ വ്യക്തി ഈ കേസ് തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെയും പബ്ലിക് പ്രോസിക്യൂട്ടറെയുമൊക്കെ ലെഫ്റ്റ് റൈറ്റ് അടിക്കുന്നത്. ശാസിക്കേണ്ടവരെ ശാസിക്കാതെ തലോടുകയും നീതി കിട്ടാന്‍ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്നവരെ ക്രൂശിക്കുകയുമാണ് ചെയ്യുന്നത്.

ഇത് പണത്തിന്റെ അഹങ്കാരമാണീ കാണിക്കുന്നത്. ഞാന്‍ വിചാരിച്ചാല്‍ ആരെയും പണം കൊടുത്ത് വിലക്ക് വാങ്ങാം എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഇതൊക്കെ. ജനം ഇപ്പോള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്രയും അനീതി കാണിച്ച ഒരു വ്യക്തിയോട് കോടതികള്‍ പോലും സഹതാപത്തോട് കൂടിയും ആരാധനയോട് കൂടിയും പെരുമാറുമ്പോള്‍ നമ്മള്‍ എവിടെയാണ് പോയി ചെന്ന് നില്‍ക്കേണ്ടത് എന്ന് മനസ്സിലാകുന്നില്ല.

ഈ പെണ്‍കുട്ടിക്ക് ഇത്രയും മാനസികമായ ശക്തിയുളളത് കൊണ്ട് മാത്രമാണ് ഈ കേസ് ഇപ്പോഴും നില്‍ക്കുന്നത്. അവസാനം വരെ അവളോടൊപ്പം ചിലപ്പോള്‍ പത്ത് പേരായിരിക്കും നില്‍ക്കുന്നത്. പക്ഷേ ആ പത്ത് പേരും നീതി കിട്ടുന്നത് വരെ അവളോടൊപ്പം ഫൈറ്റ് ചെയ്ത് കൊണ്ടിരിക്കും. ഇന്നലെയും ഇന്നുമൊക്കെ സംസാരിക്കുമ്പോള്‍ അവള്‍ പറയുന്നത് 'ഇനി എന്തൊക്കെ സംഭവിച്ചാലും ശരി ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ' എന്നാണ്. 'ഞാന്‍ പോരാടും, ഞാനിത് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല' എന്നാണ്.

ഇനി നോക്കിക്കൊള്ളൂ. നികേഷിനെതിരെ നാലും അഞ്ചും കേസുകള്‍. തന്നെയൊക്കെ പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കും. നമുക്കത് വ്യക്തമായിട്ട് അറിയാം. എന്താണിനി നമുക്ക് വരാന്‍ പോകുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം അവന്റെ കയ്യില്‍ പണമുണ്ട് എന്ന ഒറ്റ ബലമാണ്. ആ പണത്തിന് വേണ്ടിയാണ് ദിലീപേട്ടന്‍ പാവാടാ എന്ന് പറയുന്നത്. സിനിമാ ലോകം മൊത്തം അയാള്‍ക്കൊപ്പം നില്‍ക്കുന്നത് ആ പണം ഉളളത് കൊണ്ടാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (1 hour ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (1 hour ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (1 hour ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (1 hour ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (2 hours ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (2 hours ago)

നീറ്റ് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി മകന്‍  (2 hours ago)

കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026ല്‍ എംസിസിക്ക് അഭിമാന നേട്ടം; രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ്  (2 hours ago)

പിണറായി സർക്കാരിന് വലിയ ആശ്വാസം  (2 hours ago)

പ്രതിപക്ഷത്തെ പോലും കയ്യടിപ്പിക്കുന്ന ചരിത്ര പ്രഖ്യാനം; തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ്  (2 hours ago)

സംസ്ഥാനത്ത് മഴ തുടരും,  (3 hours ago)

SABARIMALA സുപ്രീം കോടതിയുടെ ചോദ്യം  (3 hours ago)

സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു  (3 hours ago)

നീറ്റ് പരീക്ഷ സമ്മർദ്ദം  (3 hours ago)

Malayali Vartha Recommends