Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..


ഡാഷ് മോനേ രേവന്താ എന്ന പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുന്നു.. ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെ മുഖ്യമന്ത്രിയുടെ കത്ത് പുറത്ത്..


'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ..അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം നനഞ്ഞ പടക്കമായി..അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ? യുദ്ധം അവസാനിച്ചു..


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ

ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്; ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്; ഈ വ്യക്തി കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം; എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്നത്; ദിലീപിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

19 AUGUST 2022 10:31 AM IST
മലയാളി വാര്‍ത്ത

ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പേരിലുളള പീഡന പരാതി വ്യാജമാണെന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ പരാതിക്ക് പിന്നിൽ ദിലീപിന്റെ മുൻ മാനേജർ അടക്കമുളളവരാണെന്ന് പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഈ വിഷയത്തിൽ പ്രതികരിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്‌ വന്നിരിക്കുകയാണ്. കയ്യിൽ പണം ഉണ്ട് എന്നുളള ഹുങ്കാണ് ദിലീപ് കാണിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ:

ഇത്രയും നാളുകളായി ഈ കേസിന്റെ നാള്‍വഴികള്‍ ശ്രദ്ധിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട് ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്. ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്.

ഇത് നമ്മളെ പോലുളള കുറേ സാധാരണക്കാരായ ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. നമുക്ക് ഒന്നും പറയാന്‍ പാടില്ല, ഒന്നും ചെയ്യാന്‍ പാടില്ല. ഇത് നമ്മുടെ വായടക്കുക എന്നതാണ്. നീ ആടിക്കോ, എവിടെ വരെ വേണമെങ്കിലും. കാരണം നിന്റെ കയ്യില്‍ പണമുണ്ട്, എന്ന് വെച്ചാണ് അയാള്‍ കളിച്ച് കൊണ്ടിരിക്കുന്നത്.

ഇതുമായി ബന്ധമില്ലെങ്കില്‍ കൂടിയും ഒരു കാര്യം പറയാതെ നിവൃത്തിയില്ല. കോടതി പറഞ്ഞത് എന്താണ്, പെണ്ണിന്റെ വസ്ത്രധാരണം ശരിയല്ലാത്തത് കൊണ്ടാണ് പീഡനം നടന്നത് എന്ന്. ഇത് ആര്‍ക്ക് കൊടുക്കുന്ന സന്ദേശമാണ് ഇവര്‍. ഇവിടെ പണമുളളവനും പീഡിപ്പിക്കുന്നവനും അനീതി ചെയ്യുന്നവനും മാത്രം ജീവിച്ചാല്‍ മതി. അല്ലാത്ത ജനം എല്ലാം അനുഭവിച്ച് ജീവിക്കൂ എന്ന് നമ്മളോട് വീണ്ടും വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഈ വ്യക്തി ഈ കേസ് തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെയും പബ്ലിക് പ്രോസിക്യൂട്ടറെയുമൊക്കെ ലെഫ്റ്റ് റൈറ്റ് അടിക്കുന്നത്. ശാസിക്കേണ്ടവരെ ശാസിക്കാതെ തലോടുകയും നീതി കിട്ടാന്‍ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്നവരെ ക്രൂശിക്കുകയുമാണ് ചെയ്യുന്നത്.

ഇത് പണത്തിന്റെ അഹങ്കാരമാണീ കാണിക്കുന്നത്. ഞാന്‍ വിചാരിച്ചാല്‍ ആരെയും പണം കൊടുത്ത് വിലക്ക് വാങ്ങാം എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഇതൊക്കെ. ജനം ഇപ്പോള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്രയും അനീതി കാണിച്ച ഒരു വ്യക്തിയോട് കോടതികള്‍ പോലും സഹതാപത്തോട് കൂടിയും ആരാധനയോട് കൂടിയും പെരുമാറുമ്പോള്‍ നമ്മള്‍ എവിടെയാണ് പോയി ചെന്ന് നില്‍ക്കേണ്ടത് എന്ന് മനസ്സിലാകുന്നില്ല.

ഈ പെണ്‍കുട്ടിക്ക് ഇത്രയും മാനസികമായ ശക്തിയുളളത് കൊണ്ട് മാത്രമാണ് ഈ കേസ് ഇപ്പോഴും നില്‍ക്കുന്നത്. അവസാനം വരെ അവളോടൊപ്പം ചിലപ്പോള്‍ പത്ത് പേരായിരിക്കും നില്‍ക്കുന്നത്. പക്ഷേ ആ പത്ത് പേരും നീതി കിട്ടുന്നത് വരെ അവളോടൊപ്പം ഫൈറ്റ് ചെയ്ത് കൊണ്ടിരിക്കും. ഇന്നലെയും ഇന്നുമൊക്കെ സംസാരിക്കുമ്പോള്‍ അവള്‍ പറയുന്നത് 'ഇനി എന്തൊക്കെ സംഭവിച്ചാലും ശരി ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ' എന്നാണ്. 'ഞാന്‍ പോരാടും, ഞാനിത് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല' എന്നാണ്.

ഇനി നോക്കിക്കൊള്ളൂ. നികേഷിനെതിരെ നാലും അഞ്ചും കേസുകള്‍. തന്നെയൊക്കെ പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കും. നമുക്കത് വ്യക്തമായിട്ട് അറിയാം. എന്താണിനി നമുക്ക് വരാന്‍ പോകുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം അവന്റെ കയ്യില്‍ പണമുണ്ട് എന്ന ഒറ്റ ബലമാണ്. ആ പണത്തിന് വേണ്ടിയാണ് ദിലീപേട്ടന്‍ പാവാടാ എന്ന് പറയുന്നത്. സിനിമാ ലോകം മൊത്തം അയാള്‍ക്കൊപ്പം നില്‍ക്കുന്നത് ആ പണം ഉളളത് കൊണ്ടാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NIKESH KUMAR നികേഷിനെ കണ്ടം വഴി ഓടിച്ചു..  (51 minutes ago)

ധനനേട്ടവും മംഗള കർമ്മങ്ങളും! തുലാം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

NATIONAL കൽപ്പാക്കത്ത് ഇന്ത്യൻ ആണവ വിസ്മയം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം...  (1 hour ago)

യു.എസിൽ വാഹനമിടിച്ച് 14 മാസത്തോളമായി കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി  (1 hour ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യഹർ‌ജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും വാദം തുടരും... ഹർജി തള്ളണമെന്നും രഞ്ജിത്തിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ  (1 hour ago)

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു  (2 hours ago)

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും  (2 hours ago)

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്  (2 hours ago)

വഴിവിട്ട പ്രയോഗം ദേശീയ തലത്തിൽ തന്നെ ചർച്ചയായി  (2 hours ago)

. നിലവിലെ 5.25 ശതമാനത്തിൽ തന്നെ തുടരാൻ തീരുമാനം  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി... 43 കേന്ദ്രങ്ങളിലാണ് വിതരണം, പല കേന്ദ്രങ്ങളിലും വൻ തിരക്ക്....  (3 hours ago)

ceasefire യുദ്ധം അവസാനിച്ചു  (4 hours ago)

കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവം...  (4 hours ago)

തുടരണം - മൈക്രോതിയേറ്റർ റീൽസ് പ്രകാശനം ചെയ്തു... നിശബ്ദപ്രചരണ നാളിൽ കാണുവാൻ കലാപ്രതിഭകളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ 12 മൈക്രോ തിയേറ്റർ റീൽസുകൾ  (4 hours ago)

Malayali Vartha Recommends