മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ എത്തിച്ച 'രാജാവിന്‍റെ മകന്‍' പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് സംവിധായകൻ ജോഷിയാണ് ;ചരിത്രമായിമാറിയ ചിത്രത്തിനുപിന്നിലെ കഥ ഇങ്ങനെ
മോഹന്‍ലാലിന്‍റെ ലാന്‍റ് മാര്‍ക്ക് ചിത്രമാണ് രാജാവിന്‍റെ മകന്‍ . ഡെന്നീസ് ജോസഫിന്‍റെ രചനയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്‍റെ മകനായിരുന്നു മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ അവരോധിച്ചത് . തമ്പി കണ്ണന്താനം മുന്‍പ് ചെയ്ത 3ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സംവിധായകന്‍ ജോഷിയാണ് രചയിതാവ് ഡെന്നീസ് ജോസഫിനോട് തമ്പിക്കണ്ണന്താനത്തിന് ഒരു തിരക്കഥ കൊടുത്ത് സഹായിക്കാന്‍ ആവശ്യപ്പെടുന്നത് .
മമ്മൂട്ടി നായകനായുള്ള ഒരു അധോലോക കഥയായിരുന്നു ഡെന്നീസ് തമ്പിയോട് പറഞ്ഞത് .പക്ഷേ, മമ്മൂട്ടി ചിത്രം നിരസിച്ചു. മമ്മൂട്ടിയില്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു തമ്പിയുടെ പ്ലാന്‍ .പക്ഷേ , കണ്ണുനീരിന്‍റെ നനവുള്ള നര്‍മ്മ ചിത്രങ്ങളുമായി മോഹന്‍ലാല്‍ തിളങ്ങുന്ന സമയത്ത് ഇങ്ങനെ ഒരു അധോലോക വേഷം ലാലിന് ശരിയാവുമോ എന്നായിരുന്നു ഡെന്നീസ് ജോസഫിന്‍റെ സംശയം .
എന്നാല്‍ ,തമ്പി മോഹന്‍ലാലില്‍ ഉറച്ചുനിന്നു. പക്ഷേ, കോമഡിയല്ലാത്ത ഒരു മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവിനെ കിട്ടിയില്ല. ഒടുവില്‍ ,തന്‍റെ ഭൂരിഭാഗം സ്വത്തും വിറ്റ് തമ്പിതന്നെ ചിത്രം നിര്‍മ്മിച്ചു.പക്ഷേ, രാജാവിന്‍റെ മകന്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടും വിതരണത്തിന് എടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല .അവിടെയും സംവിധായകന്‍ ജോഷിയായിരുന്നു തമ്പിയുടെ രക്ഷക്കെത്തിയത് .
ജൂബിലി പിക്ചേഴ്സ് ജോയിയെക്കൊണ്ട് ജോഷി രാജാവിന്‍റെ മകന്‍ വിതരണം നടത്തിച്ചു .1986 ജൂലൈ 17-ന് റിലീസ് ചെയ്ത രാജാവിന്‍റെ മകന്‍ മോഹന്‍ലാല്‍ എന്ന നടന്‍റെ ചരിത്രസിനിമയായി മാറുകയായിരുന്നു
https://www.facebook.com/Malayalivartha