തനിക്കെതിരെ പ്രചരണം നടത്തുന്ന ബുദ്ധികേന്ദ്രങ്ങള്‍ സ്വന്തം ഭാര്യയും അമ്മയും സഹോദരിമാരും എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്ന് അന്വേഷിക്കാന്‍ സമയം കണ്ടെത്തണമെന്നും ബാബുരാജ്
ഇലവീഴാപൂഞ്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടന്‍ ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്ന സോഷ്യല്‍മീഡിയ പ്രചരണത്തിനെതിരെ താരം ഫെയിസ്ബുക്ക് ലൈവില്‍ വന്നു. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്ന ബുദ്ധികേന്ദ്രങ്ങളോട് പറയാനുള്ളത് ദയവ് ചെയ്ത് നിങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് നിങ്ങളെന്നെ ഒഴിവാക്കിത്തരണമെന്നാണ്. എത്രനാളായി നിങ്ങളിങ്ങനെ ഇവിടെ നടക്കുന്ന സംഭവങ്ങളില്‍ മാത്രം എന്നെയിങ്ങനെ ഒതുക്കിയിടുന്നതെന്നും താരം പരിഹസിക്കുന്നു. ഞാന്‍ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്നയാളല്ലേ? അപ്പോ കുറച്ചൂടെ മാറ്റിയിട്ട്, എന്നെ കേന്ദ്ര കമ്മിറ്റിയിലൂടെ ഉള്‍പ്പെടുത്തണ്ടേ? കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും ബാബുരാജ് കരിനിഴലില്‍ എന്നൊക്കെ പറഞ്ഞാല്‍ എനിക്കൂടെ കേള്‍ക്കാനൊരു സുഖമുണ്ടാവുമെന്നും ബാബുരാജ് പറയുന്നു. ഇത് കേട്ട് കേട്ട് മടുത്തെന്നും താരം വ്യക്തമാക്കി.
പ്രചരണം നടത്തുന്നവര്‍ക്ക് ഉപദേശവും താരം നല്‍കുന്നു. ഇതിന്റെ പുറകിലിരുന്ന് ഇത്രയും പ്രയത്‌നം ചെയ്യുമ്പോള്‍ ഒരുകാര്യം കൂടി ശ്രദ്ധിക്കണം. നിങ്ങടെ ഭാര്യമാരൊക്കെ എന്താ ചെയ്യുന്നത്. അവര്‍ എവിടെയൊക്കെ പോകുന്നു, ഇനി ഭാര്യമാരില്ലാത്തവരാണെങ്കില്‍ സഹോദരിമാരും അമ്മമാരും എന്ത് ചെയ്യുന്നു എന്നൊക്കെ ശ്രദ്ധിക്കാന്‍ സമയം കണ്ടെത്തണമെന്നും അല്ലെങ്കില്‍ അവരൊക്കെ കൈവിട്ട് പോകുമെന്നും ബാബുരാജ് പറയുന്നു. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യൂ (29)വിന്റെ ജഡമാണ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച വ്യക്തിയാണ് സണ്ണി. അതുകൊണ്ട് തന്നെയാണ് നിധിന്‍ മാത്യുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിറയുന്നത്. സംഭവത്തില്‍ ബാബുരാജിന്റെ ബന്ധവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ തന്റെ വസ്തുവിനോട് ചേര്‍ന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോള്‍ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരു മാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം കോടതിയില്‍ നിന്നും ജാമ്യം നേടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
ഈ സംഭവത്തിന്റെ വൈരാഗ്യത്തില്‍ ബാബുരാജിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആരെങ്കിലും നിധിനെ അപായപ്പെടുത്തിയോ എന്നാണ് വീട്ടുകാരുടെ സംശയം. മൃതദേഹത്തില്‍ കണ്ട പരിക്കുകളും മൂക്കില്‍ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം. മേലുകാവ് എസ് ഐ കെ റ്റി സന്ദീപിനോട് വീട്ടുകാര്‍ തങ്ങളുടെ സംശയങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ തന്റെ വസ്തുവിനോട് ചേര്‍ന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോള്‍ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം കോടതിയില്‍ നിന്നും ജാമ്യം നേടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
നിധിന്റേത് മുങ്ങിമരണമാണെന്ന് കരുതുമ്പോഴും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദ വിവരം ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. മരണങ്ങളില്‍ പല കാരണങ്ങളാല്‍ മൂക്കില്‍ നിന്നും രക്തം പ്രവഹിക്കാമെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതായും എസ് ഐ അറിയിച്ചു.മുഖത്ത് കണ്ട പാടുകള്‍ ഫയര്‍ഫോഴ്‌സ് പാതളക്കരണ്ടി ഉപയോഗിച്ച് മൃതദ്ദേഹം കണ്ടെടുത്തപ്പോള്‍ ഉണ്ടായതാവാമെന്നാണ് പൊലീസ് അനുമാനം. നിധിന്റെ വീട്ടുകാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ബാബുരാജിന്റെ ഫോണ്‍കോള്‍ വിരങ്ങള്‍ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനാണ് പൊലീസ് നീക്കം.
https://www.facebook.com/Malayalivartha