'നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ ചെയ്യുന്നത്? എന്നൊക്കെ നോക്ക്. അല്ലെങ്കില്‍ അവരൊക്കെ കൈവിട്ടുപോകും.' ! ; യുവാവിന്റെ ദുരൂഹ മരണത്തിൽ പങ്കുണ്ടെന്നവ്യാജവാർത്തയ്‌ക്കെതിരെ തുറന്നടിച്ച് ബാബുരാജ്
വ്യാജവാർത്തകൾക്കെതിരെ ചുട്ടമറുപടിയുമായി നടൻ ബാബുരാജ്. തന്നെ കുറിച്ച് അപവാദം പറഞ്ഞ് നടക്കുന്നവർ സ്വന്തം കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു കൂടി അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നു അദ്ദേഹം പറയുന്നു.
ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ
ഞാന്‍ ഈ ലൈവില്‍ വരാനുള്ള കാരണം, എന്നെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്ക്. എത്ര നാളായി നിങ്ങള്‍ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങളില്‍ മാത്രം എന്നെ ഒതുക്കി നിര്‍ത്തുന്നത്.
ഞാന്‍ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ. അതുകൊണ്ട് കുറച്ച് കൂടി മാറ്റിയിട്ട് എന്നെ കേന്ദ്രകമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്ത്. കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴല്‍ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോള്‍ എനിക്കും കൂടി കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും. ഇത് കേട്ട് കേട്ട് മടുത്തു.
അതുപോലെ തന്നെ മറ്റൊരു കാര്യം, ഇതിന് പിന്നിലിരുന്ന് നിങ്ങള്‍ ഈ പ്രയത്‌നം ചെയ്യുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം, നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ ചെയ്യുന്നത്? എന്നൊക്കെ നോക്ക്. അല്ലെങ്കില്‍ അവരൊക്കെ കൈവിട്ടുപോകും. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാല്‍ മതി.’–ബാബുരാജ് പറഞ്ഞു.
പുതുവര്‍ഷ പുലരിയിലാണ് ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകനായ നിധിന്‍ മാത്യു എന്ന 29 കാരന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തുന്നത്. ഇലവീഴാപൂഞ്ചിറയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്ന നിധിന്റെ മൃതദേഹത്തിന്റെ മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയിലും മുഖത്ത് പോറലുകള്‍ ഏറ്റ നിലയിലുമായിരുന്നു.
മരിച്ച നിധിന്റെ പിതാവ് സണ്ണി വസ്തുതര്‍ക്കത്തിന്റെ പേരില്‍ ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിച്ച വ്യക്തിയാണ്. ഇതാണ് നിധിന്റെ മരണത്തിന്റെ പിന്നില്‍ ബാബുരാജിന് പങ്കുണ്ടെന്ന രീതിയില്‍ വാർത്തകൾ വന്നത്.
ബാബുരാജിന്റെ വീഡിയോ സന്ദേശം
https://www.facebook.com/Malayalivartha