നടി ഭാവനയുടെ കല്യാണത്തിന് താരസംഘടനയായ 'അമ്മ' ഭാരവാഹികളിൽ മമ്മൂട്ടി ഒഴികെ മറ്റാർക്കും ക്ഷണമില്ല
ഇന്നലെയായിരുന്നു നടി ഭാവനയുടെ വിവാഹം. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കായി തൃശ്ശൂര്‍ ലുലു കണ്വെന്ഷന് സെന്ററിൽ സത്കാര ചടങ്ങുകള്‍ നടത്തിയിരുന്നു. എന്നാൽ വിവാഹത്തിന് താരസംഘടനയായ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള 'അമ്മ' ഭാരവാഹികളെ ക്ഷണിച്ചിരുന്നില്ല. അമ്മയിലുള്ളവരിൽ ആകെ ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രമാണ്. മഞ്ജുവാര്യര്‍, നവ്യ നായര്‍, റിമ കല്ലിങ്കല്‍, ഭാമ, രചന നാരായണന്‍കുട്ടി, മിയ, ലെന, ഷംന കാസിം, ശരണ്യ, ലക്ഷ്മി പ്രിയ, ആര്യ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക സയനോര തുടങ്ങിയവര്‍ ക്ഷേത്രത്തിലെ താലികെട്ടിനു തന്നെ എത്തി. വൈകീട്ട് ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് ഇവര്‍ മടങ്ങിയത്.
കഴിഞ്ഞ ദിവസം നെടുമുടി വേണു ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 7.40 ഓടെ ആണ് മമ്മൂട്ടി ഭാവനയെയും വരന് നവീനിനെയും കാണാനെത്തിയത്. വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെങ്കിലും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നടന് സിദ്ദീഖ് രാവിലെ ജവഹര്‍ കണ്വെന്ഷന് സെന്ററിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇവിടെ മാധ്യമങ്ങളെ കണ്ട സിദ്ദീഖ് ചെറുപ്പം മുതല്‍ കാണുന്ന കുട്ടിയാണെന്നാണ് ഭാവനയെക്കുറിച്ച് പറഞ്ഞത്. സംവിധായകന് ആഷിക് അബു, കലാഭവന്‍ ഷാജു, പൃഥ്വിരാജ്, മനോജ് കെ. ജയന്, അനൂപ് മേനോന്, ടൊവീനോ തോമസ്, മനോജ് കൃഷ്ണ, ബൈജു കൊട്ടാരക്കര, നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ വൈകുന്നേരം ലുലു കണ്വെന്ഷന് സെന്ററിലെ ചടങ്ങിനെത്തിയിരുന്നു.
https://www.facebook.com/Malayalivartha