ദുഷ്ടന്‍മാരെ നിങ്ങള്‍ ഇത് വല്ലതും അറിയുന്നുണ്ടോയെന്ന് ചോദിച്ച് ലക്ഷ്മി... നിങ്ങളൊക്കെ കൂടിയല്ലേ ഇത് നടത്തിയതെന്നും മുഖ്യ സൂത്രധാരനായ ഷാനിനെ ഞാന്‍ പിന്നെയെടുത്തോളാമെന്നും ബാലു; വിവാഹം കഴിഞ്ഞ് 15 വര്‍ഷം പിന്നിട്ടപ്പോൾ ലൈവിലെത്തി ബാലുവും ലക്ഷ്മിയും സന്തോഷം പങ്കുവെച്ച വീഡിയോ വൈറലാകുന്നു

അന്തരിച്ച വയലിനിസ്റ് ബാലഭാസ്കറിനെ കുറിച്ചുള്ള ഓർമ്മകൾ ഓരോ നിമിഷവും മറക്കാനാവാത്ത മനസ്സിന്റെ വിങ്ങലുകളാകുകയാണ് ബാലുവിന്റെ സുഹൃത്തുക്കൾക്ക്. കൂടെ നില്ക്കാന്‍ പറഞ്ഞു ജീവന്‍ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും ,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി ,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണന്‍ തന്നാ പണ്ടും മിടുക്കനെന്ന് ഇഷാന്‍ ദേവ് കുറിച്ചിട്ടുണ്ട്.
നവംബര്‍ 18ന് വിവാഹം കഴിഞ്ഞ് 15 വര്‍ഷം പിന്നിടുകയാണെന്നും പറഞ്ഞ് അന്ന് ബാലഭാസ്‌ക്കര്‍ പങ്കുവെച്ച വീഡിയോയും ഇഷാന്‍ ദേവ് പങ്കുവെച്ചിട്ടുണ്ട്. ദുഷ്ടന്‍മാരെ നിങ്ങള്‍ ഇത് വല്ലതും അറിയുന്നുണ്ടോയെന്ന് ചോദിച്ച് ലക്ഷ്മിയും ലൈവില്‍ എത്തിയിരുന്നു. നിങ്ങളൊക്കെ കൂടിയല്ലേ ഇത് നടത്തിയതെന്നും മുഖ്യ സൂത്രധാരനായ ഷാനിനെ ഞാന്‍ പിന്നെയെടുത്തോളാമെന്നും ബാലു പറയുന്നുണ്ട്. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം വീട്ടുകാര്‍ വീണ്ടും വിവാഹം നടത്തിയിരുന്നു. അന്ന് മുതല്‍ തങ്ങള്‍ക്കൊപ്പം കൂടെ നിന്ന സുഹൃത്തുക്കള്‍ക്ക് നന്ദിയും പറഞ്ഞാണ് വീഡിയോ അവസാനിപ്പിച്ചത്.
അതേസമയം കാര്യമായ യാതൊരു പുരോഗതിയുമില്ലാതെ ആശങ്കാജനകമായി തുടരുകയാണ് അപകടത്തില്‍ മരിച്ച ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയുടെ അവസ്ഥ. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നോ അങ്ങനെ വന്നാല്‍ പൂര്‍ണ ആരോഗ്യവതിയായിരിക്കുമെന്നോ പറയാറായിട്ടില്ല.
ഒക്ടോബര്‍ 3 ന് ബാലഭാസ്‌കറിന്റെ ഭൗതിക ശരീരം ശാന്തികവാടത്തില്‍ സംസ്‌കരിക്കുമ്പോള്‍ ഒരു ഉള്‍വിളിയെന്ന വണ്ണം ലക്ഷ്മിക്ക് രണ്ടു തവണ ഫിറ്റസ് വന്നതായി വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര ആഴ്ചക്കിടയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ലക്ഷ്മിക്ക് ബോധം വന്നത്. അപ്പോള്‍ കുഞ്ഞിനെ ചോദിച്ചെങ്കിലും മയക്കത്തിലേക്ക് വീഴുകയായിരുന്നു. കുഞ്ഞ് അടുത്ത മുറിയിലുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്
ലക്ഷ്മിയുടെ കുടുംബം അവരെ പ്രവേശിപ്പിച്ചിരിക്കുന്ന സ്വകാര്യാശുപത്രിയിലുണ്ട്. ബാലുവിന്റെ മാതാപിതാക്കള്‍ അവരുടെ ജഗതിയിലുള്ള വീട്ടിലാണ്. നല്ല ശാരീരിക സ്ഥിതിയില്ലാത്ത ബാലുവിന്റെ സഹോദരിയെ തനിച്ചാക്കി അവര്‍ക്ക് ആശുപത്രിയില്‍ നില്‍ക്കാനാവില്ല. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ബാലുവിന്റെ കുടുംബം. മൂത്ത മകളെ ചികിത്സിച്ച് വിമുക്തഭടനായ ബാലുവിന്റെ പിതാവിന്റെ സാമ്പത്തികാടിത്തറ തകര്‍ന്നു. ഇനി എന്തു ചെയ്യണമെന്ന് ഇവര്‍ക്കറിയില്ല. പ്രായമായ മാതാപിതാക്കളുടെ കാലം കഴിഞ്ഞാല്‍ മകളെ ആരുനോക്കുമെന്നും അറിയില്ല. ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നെങ്കില്‍ എന്നിവര്‍ ആഗ്രഹിക്കുന്നത് അതു കൊണ്ടാണ്.
ലക്ഷ്മിയുടെ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ വ്യക്തമായ ഒരു ചിത്രവും നല്‍കുന്നില്ല. വെന്റിലേറ്റര്‍ സപ്പോര്‍ട്ടില്‍ കഴിയുന്ന ഒരു രോഗിയുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാം എന്നാണ് ഡോക്ടര്‍മാര്‍ നല്‍ക്കുന്ന സൂചന. എങ്കില്‍ വിദഗ്ദധചികിതിസ നല്‍കാന്‍ മറ്റെവിടെയെങ്കിലും മാറ്റി കൂടേ എന്ന ചോദ്യത്തിനും മറുപടിയില്ല.
ലക്ഷ്മിയുടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അക്കാര്യം ആശുപത്രി സ്ഥിതീകരിച്ചിട്ടില്ല. അപകടനില തരണം ചെയ്യുമ്പോള്‍ അത് ശരിയാവും എന്ന് കരുതാനാണ് ഡോക്ടര്‍മാര്‍ക്കിഷ്ടം . ലക്ഷ്മിക്ക് ഭക്ഷണവും മറ്റും നല്‍കുന്നില്ല. അത് ട്യൂബിലൂടെ നല്‍കാവുന്ന അവസ്ഥ പോലുമായിട്ടില്ല.
തലസ്ഥാനത്തെ സ്വകാര്യാശുപതികളുടെ കച്ചവടകണ്ണ് ബാലുവിന്റെ കുടുംബത്തിനും ഏറ്റിട്ടുണ്ടെന്ന് കരുതുന്നവര്‍ ഉണ്ട്. അപകടമുണ്ടായ ഉടനെ ബാലുവിനെയും ഭാര്യയെയും സ്വകാര്യാശുപത്രിയിലെത്തിച്ചവരാണ് യഥാര്‍ത്ഥ വില്ലന്‍മാര്‍. ഇതിനകം ലക്ഷകണക്കിനു രൂപ ചികിത്സക്ക് ചെലവായി കാണും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. സ്വകാര്യാശുപത്രി നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നില്ല. ബാലഭാസ്‌കറിനെ ചികിത്സിക്കാന്‍ എയിംസില്‍ നിന്ന് ഡോക്ടര്‍മാര്‍ വരാനുള്ള തടസ്സവും ഇതു തന്നെയായിരുന്നു. ബാലഭാസ്‌കറിന്റെ ചില സുഹൃത്തുക്കള്‍ സ്വകാര്യാശുപത്രിയിലുണ്ട്. അവര്‍ ലക്ഷ്മിയുടെ കുടുംബത്തിന് വലിയ സഹായമാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha


























