അന്ന് ആ ചിത്രത്തിന്റെ കഥ പല നിര്‍മ്മാതാക്കളോടും ലാല്‍ ജോസ് പറയുകയുണ്ടായി.. എന്നാല്‍ ഫഹദിനെപ്പോലെ ഒരു പുതുമുഖത്തെ നായകനാക്കണമെന്ന് പറഞ്ഞപ്പോള്‍ പലരും പിന്‍മാറുകയാണ് ചെയ്തത്; എനിക്കൊപ്പം നിന്ന് വെയില്‍ കൊണ്ട് നിറം കളയാനുള്ളതല്ല നിന്‍റെ ജീവിതം; അന്ന് ലാൽജോസ് ഫഹദിനോട് പറഞ്ഞത്...

അന്ന് ആ ചിത്രത്തിന്റെ കഥ പല നിര്‍മ്മാതാക്കളോടും ലാല്‍ ജോസ് പറയുകയുണ്ടായി. എന്നാല്‍ ഫഹദിനെപ്പോലെ ഒരു പുതുമുഖത്തെ നായകനാക്കണമെന്ന് പറഞ്ഞപ്പോള്‍ പലരും പിന്‍മാറുകയാണ് ചെയ്തത്. ശേഷമാണ് ലാല്‍ ജോസ് 'ക്ലാസ്മേറ്റ്സ്' എന്ന ചിത്രം ചെയ്യാന്‍ തീരുമാനിക്കുന്നത് . ഫഹദ് മലയാളത്തിലെ മുന്‍നിര നായകനായ ശേഷം ലാല്‍ ജോസ് അദ്ദേഹത്തിനൊപ്പം 'ഡയമണ്ട് നെക്ലസ്' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. വലിയ ഒരു പരാജയത്തിനു ശേഷം മലയാള സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസില്‍ 'കൈയ്യെത്തും ദൂരത്തിന്റെ' ബോക്സോഫീസ് പരാജയത്തിനു ശേഷം സഹസംവിംധായകനാകണമെന്ന മോഹവുമായാണ് മടങ്ങി വരുന്നത്.
ലാല്‍ ജോസിന്റെ സംവിധാന സഹായിയാകണമെന്ന് ആഗ്രഹം അറിയിച്ച ഫഹദ് ഫാസിലിനെ ലാല്‍ ജോസ് പിന്തിരിപ്പിക്കുകയായിരുന്നു. 'അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് വെയില്‍ കെള്ളേണ്ടവനല്ലെന്നും നായകനെന്ന നിലയില്‍ മലയാള സിനിമയ്ക്ക് നിന്നെ ആവശ്യമുണ്ടെന്നും', ലാല്‍ ജോസ് ഫഹദിനോട് വ്യക്തമാക്കി. ഫഹദിനെ നായകനാക്കി 'മദര്‍ ഇന്ത്യ' എന്ന പേരില്‍ ലാല്‍ ജോസ് ഒരു ബിഗ് ബജറ്റ് പ്രോജക്റ്റും അന്ന് ആലോചിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവര്‍ ആ ചിത്രത്തിന്റെ കാസ്റ്റിംഗ് നിരയിലുണ്ടായിരുന്നു. പക്ഷേ പിന്നീട് 'ചാപ്പക്കുരിശ്' എന്ന പേരില്‍ ഒരു ചിത്രം വന്നപ്പോള്‍ അതിന്റെ തീം ലാല്‍ ജോസ് ആലോചിച്ചിരുന്ന കഥയുമായി സാമ്യം വന്നതു കൊണ്ട് മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ തന്റെ പ്രേജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha