തട്ടിപ്പ് നടത്തിയത് വാട്സാപ് ഗ്രൂപ്പുകള്‍ വഴി! പരാതി നല്‍കാതെയുവതികള്‍ പിന്മാറുന്നു;കേസിൽ ദുരൂഹത! ഓണ്‍ലൈന്‍ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്തും!

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ഹൈദരബാദില്‍ നിന്ന് വരുന്നതിനാല്‍ തന്നെ ഷംന ഇന്ന് മുതല്‍ ഹോം ക്വാറന്റീനില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും.
ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ബ്ലാക്ക്‌മെയ്‌ലിങ് സംഘത്തിനെതിരെ പരാതി നല്‍കാന്‍ യുവതികള്‍ തയ്യാറാവുന്നില്ല. നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് പരാതിയില്‍ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിലാണ് അന്വേഷണ സംഘം സമ്മര്‍ദ്ദത്തിലായത്. നിലവില്‍ 18 പേര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇനിയും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പൊലീസ് ബന്ധപ്പെട്ടെങ്കിലും പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ തയ്യാറല്ല. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീതിയാണ് പരാതിയില്‍ നിന്ന് പിന്മാറാന്‍ കാരണം.
അതേസമയം, ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പെണ്‍കുട്ടികളുടെ പരാതിയിലാണ് കേസ്. ഷംനയെ ഭീഷണിപ്പെടുത്തിയ ഒമ്ബതംഗ പ്രൊഫഷണല്‍ ക്രിമിനല്‍ സംഘത്തിലെ ഏഴു പേരെ അറസ്‌റ്റു ചെയ്‌തു. പ്രതികളുടെ സിനിമാ ബന്ധവും എന്തുകൊണ്ട് ഷംനയെ ലക്ഷ്യമിട്ടെന്നും പ്രത്യേകം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞു.
https://www.facebook.com/Malayalivartha
























