നടിയെ ആക്രമിച്ച കേസ്;ഡമ്മി യാത്ര നടത്തി പ്രതിഭാഗം അഭിഭാഷകര്‍, നാടകീയ രംഗങ്ങൾ..പതിനെട്ടടവും പയറ്റി ദിലീപ്!

നടിയെ ആക്രമിച്ച കേസ്;ആക്രമണമുണ്ടായതായി പറയപ്പെടുന്ന റൂട്ടുകളിലൂടെ പ്രതിഭാഗം അഭിഭാഷകര്‍ ഡമ്മി യാത്ര നടത്തി. നടിയുടെ വാദമുഖങ്ങള്‍ക്കെതിരായ ക്രോസ് വിസ്താരം നാളെ വിചാരണക്കോടതിയില്‍ നടക്കാനിരിക്കെയാണിത്.തൃശൂര്‍ മുതല്‍ നടി ആക്രമണത്തിനുശേഷം അഭയം തേടിയ സംവിധായകന്റെ എറണാകുളത്തെ വസതിവരെ സംഭവസമയവും വാഹനവേഗവും കണക്കാക്കിയാണ് അഭിഭാഷകര്‍ ശനിയാഴ്ച നിരീക്ഷണ ഓട്ടം നടത്തിയത്. പീഡനത്തിനു പ്രതികള്‍ തെരഞ്ഞെടുത്ത തരം എസ്.യു.വി. മഹീന്ദ്ര വാഹനത്തിലായിരുന്നു അഭിഭാഷകരുടെ സഞ്ചാരം.
ദേശീയപാതയില്‍ പാലിയേക്കര ടോള്‍ വഴി അത്താണിയിലെത്തിയപ്പോള്‍ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചു രണ്ടുപേര്‍ അകത്തുകയറി നടിയെ ബന്തവസാക്കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. തുടര്‍ന്ന് അത്താണിയില്‍നിന്ന് അക്രമികള്‍ സഞ്ചരിച്ച ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല, തൃപ്പൂണിത്തുറ, കാക്കനാട് റൂട്ടിലെ ചിത്രപ്പുഴ എന്നിവിടങ്ങളില്‍ പോയി.
അത്താണി മുതല്‍ നടി രക്ഷപ്പെട്ടതെന്നു പറയുന്ന സ്ഥലം വരെയുള്ള ദൂരം 41 കിലോമീറ്ററാണ്. ഈ രണ്ടു പോയിന്റുകള്‍ക്കിടെ ഒന്‍പതു പോലീസ് എയ്ഡ് പോസ്റ്റുകളുണ്ട്, 15 സിഗ്‌നല്‍ പോയിന്റുകളും. കാക്കനാട് ഒരു ഹോട്ടലിനു മുമ്ബില്‍ വണ്ടിനിര്‍ത്തി പ്രതികള്‍ വെള്ളം വാങ്ങാന്‍ പോയതായും വാദിഭാഗം പറഞ്ഞിരുന്നു. ഇതിനിടെ പലയിടങ്ങളിലായി ആറിടത്തു വാഹനം നിര്‍ത്തിയിട്ടുണ്ട്. ഇത്രയും അവസരങ്ങള്‍ ലഭിച്ചിട്ടും ഈ സമയത്തൊന്നും നടി വാഹനത്തില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായി തെളിവില്ലെന്നു ബോധ്യപ്പെടുത്തുകയാണ് അഭിഭാഷകസംഘത്തിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha