കരച്ചിലോടെ ഞാൻ സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു... വിശദാംശങ്ങൾ ചോദിച്ച ശേഷം അദ്ദേഹം ഫോൺ വച്ചു... പിന്നെ നടന്നതെല്ലാം അത്ഭുതമായിരുന്നു; മകൻ ഇന്ന് ജീവനോടെയിരിക്കാൻ കാരണം സുരേഷ് ഗോപി!
തന്റെ മകൻ ഇന്ന് ജീവനോടെയിരിക്കാൻ കാരണം സുരേഷ് ഗോപിയാണെന്ന് വെളിപ്പെടുത്തലുമായി നടൻ മണിയൻ പിള്ള രാജു. ഗുജറാത്തിലെ വിദൂരമായ സ്ഥലത്തെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന മകൻ സച്ചിൻ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി. ഗുജറാത്തിൽ നിന്ന് സന്ദേശം വന്നപ്പോൾ സഹായത്തിനായി ആരെ ബന്ധപ്പെടുമെന്ന് അറിയില്ലായിരുന്നു. പെട്ടെന്ന് സുരേഷ് ഗോപിയെ ഓർമ വന്നു. കരച്ചിലോടെ ഞാൻ സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു. വിശദാംശങ്ങൾ ചോദിച്ച ശേഷം അദ്ദേഹം ഫോൺ വച്ചു. പിന്നെ നടന്നതെല്ലാം അത്ഭുതമായിരുന്നുവെന്ന് മണിയൻ പിള്ള രാജു പറഞ്ഞു.
സുരേഷ് ഗോപി അവിടെയുള്ള നാല് എംപിമാരെയാണ് ബന്ധപ്പെട്ടത്. അത്യാധുനിക സൗകര്യമുള്ള അംബുലൻസെത്തി. അഞ്ച് മണിക്കൂർ കൊണ്ടാണ് അവർ രാജ്‌കോട്ടിലെ ആശുപത്രിയിലെത്തിച്ചതെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. താരസംഘടനയായ 'അമ്മ' സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപിക്ക് സ്വാഗതം പറഞ്ഞുകൊണ്ടുള്ള പ്രസംഗത്തിലായിരുന്നു മണിയൻ പിള്ള രാജുവിന്റെ വെളിപ്പെടുത്തൽ. ഒരു വർഷം മുൻപത്തെ അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha