ഞാന്‍ ജനിച്ചത് സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലല്ല... ഇരയാണെന്ന രീതിയിൽ ഞാൻ ഇതുവരെ ഒരിടത്തും പെരുമാറിയിട്ടില്ല, അതിന് താത്പര്യവുമില്ല! സ്വയം ഇരയാകുന്നത് ചില സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്... എത്ര കാലമാണ് ഇവർ ഇതേ പാട്ട് പാടികൊണ്ടിരിക്കുന്നത്! ഇരയാണെന്ന് മനോഭാവത്തിൽ നിൽക്കാതെ സ്ത്രീയെന്ന അഭിമാനത്തിൽ മറ്റുളളവർക്ക് ഒരു ഉദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്ന് മംമ്ത മോഹൻദാസ്

മലയാളികളുടെ ഇഷ്ടതാരമാണ് മംമ്ത മോഹൻദാസ്. ഇപ്പോഴിതാ തന്റേതായുള്ള ചില നിലപാടുകൾ തുറന്ന് പറയുകയാണ് താരം. ക്ലബ് എഫ്എം യുഎഇയുടെ ടോക്ക് ഓഫ് ദ ടൗൺ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മംമ്ത മോഹൻദാസ്. താൻ സ്വയം ഇരയാകാൻ താൽപര്യപ്പെടാറില്ലെന്നും ഇരയാകുന്നത് ഏറെ ഇഷ്ടപ്പെടുന്നവരുടെ നാടാണ് നമ്മുടേതെന്നും നടി മംമ്ത മോഹൻദാസ്. സ്വയം ഇരയാകുന്നത് ചില സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്. എത്ര കാലമാണ് ഇവർ ഇതേ പാട്ട് പാടികൊണ്ടിരിക്കുന്നതെന്നും മംമ്ത ചോദിച്ചു. ഇരയാണെന്ന് മനോഭാവത്തിൽ നിൽക്കാതെ സ്ത്രീയെന്ന അഭിമാനത്തിൽ മറ്റുളളവർക്ക് ഒരു ഉദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്നും മംമ്ത വ്യക്തമാക്കി.
സ്ത്രീകൾ അവരുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ബുദ്ധിപരമായി പെരുമാറാറുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ യുക്തി പരമായി പെരുമാറാതെ വിമത ശബ്ദമുയർത്താനാണ് സ്ത്രീകൾ ശ്രമിക്കാറുളളത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു.
പുതിയ തലമുറയിലെ പെൺകുട്ടികൾ ചില മാറ്റങ്ങൾക്ക് തുടക്കമിടുന്നുണ്ട്. ഇത് താനെപ്പോഴും പറയുന്ന ഒരു കാര്യമാണ്. സ്ത്രീ സമൂഹത്തിനിടയിൽ മാറ്റങ്ങൾ വരുന്നതിൽ നമ്മൾ അഭിമാനിക്കണമെന്നും മംമ്ത പറഞ്ഞു. എനിക്കെതിരേയുളള വിമർശനങ്ങളിൽ തളരാറില്ല. ഞാൻ പ്രിവിലേജഡ് ആയത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംസാരിക്കാൻ പറ്റുന്നത് എന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. ഞാന്‍ ജനിച്ചത് സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലല്ല. എന്റേത് വളരെ സുസ്ഥിരമായ കുടുംബമാണ്. പല മോശം സാഹചര്യങ്ങളിലും എന്റെ കൂടെ നിന്നിട്ടുളളത് എന്റെ കുടുംബമാണ്. എന്റെ കുടുംബമാണ് എന്റെ ശക്തി. ഇരയാണെന്ന രീതിയിൽ ഞാൻ ഇതുവരെ ഒരിടത്തും പെരുമാറിയിട്ടില്ല, അതിന് താത്പര്യവുമില്ലെന്നും മംമ്ത വ്യക്തമാക്കി.
ഇന്ന് വീടുകളിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പ്രിവിലേജ് പെൺകുട്ടികൾക്കാണ് കിട്ടുന്നത്. പെൺകുട്ടികൾ മിടുക്കികളാണ്. അവർ പല കാര്യങ്ങളിലും ആത്മവിശ്വസത്തോട്കൂടി പെരുമാറുന്നു. ആൺകുട്ടി അത്ര പോര എന്നതാണ് ഇപ്പോൾ വീടുകളിൽ നിന്ന് കേൾക്കുന്നതെന്നും മംമ്ത കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























