Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഞങ്ങള്‍ക്ക് രണ്ടു മക്കളേയു നഷ്ടമായി... ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ..കണ്ണീരോടെ ബാലഭാസ്‌കറിന്റെ അച്ഛന്‍

15 DECEMBER 2024 04:43 PM IST
മലയാളി വാര്‍ത്ത

വയലിനിസ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചും തുടര്‍ന്നു നടന്ന വിവാദ പരമ്പരയെക്കുറിച്ചുമൊക്കെ കഴിഞ്ഞ ദിവസം ലക്ഷ്മി ബാലഭാസ്‌കര്‍ സംസാരിക്കുകയുണ്ടായി. ബാലുവിന്റേയും മകളുടേയും ജീവന്‍ കവര്‍ന്ന അപകടമുണ്ടായി ആറു വര്‍ഷത്തിന് ശേഷമാണ് ലക്ഷ്മി മൗനം വെടിയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്ന് നടന്നതിനെക്കുറിച്ചും തുടര്‍ന്നുണ്ടായ വിവാദങ്ങളെപ്പറ്റിയും ലക്ഷ്മി സംസാരിക്കുന്നത്.

ഇപ്പോഴിതാ ലക്ഷ്മിയുടെ അഭിമുഖത്തെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ സികെ ഉണ്ണി.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. തങ്ങള്‍ എന്തുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഞങ്ങള്‍ക്ക് സംശയം തോന്നി. അതിനുള്ള ന്യായീകരണങ്ങളുണ്ട്. പല കാര്യങ്ങളുണ്ടെന്നാണ് അച്ഛന്‍ പറയുന്നത്. സ്വര്‍ണ്ണക്കടത്ത് മാഫിയയിലെ പ്രധാനപ്പെട്ട രണ്ട് പേരാണ് വിഷ്ണുവും തമ്പിയും.

അവര്‍ എപ്പോഴും അവന്റെ കൂടെ ഉണ്ടാകുമായിരുന്നു. അവര്‍ അവന്റെ കയ്യില്‍ നിന്നും ഒരുപാട് പണവും വാങ്ങിയിരുന്നു. ബാലുവിന്റെ കയ്യില്‍ നിന്നും 50 ലക്ഷം വാങ്ങിയതായി വിഷ്ണു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എത്രയൊക്കെ വാങ്ങിയിട്ടുണ്ടെന്നൊന്നും അറിയില്ല. ഇന്റര്‍വ്യുവില്‍ വിഷ്ണുവിനേയും തമ്പിയേയും കുറിച്ച് ലക്ഷ്മി പറയുന്നേയില്ല എന്നും ഉണ്ണി പറയുന്നു.

വിഷ്ണുവും തമ്പിയും വീട്ടില്‍ വരുമായിരുന്നു. വിഷ്ണു ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജരും തമ്പി പ്രോഗ്രാം മാനേജരുമായിരുന്നു. രണ്ടു പേരും സ്വര്‍ണ കള്ളക്കടത്തുകാര്‍ തന്നെയായിരുന്നു. രണ്ട് പേരും വിശ്വസിക്കാന്‍ കൊള്ളരുതാത്തവരാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ബാലുവിന്റെ അച്ഛന്‍ പറയുന്നു.

അതേസമയം ലക്ഷ്മി തങ്ങളോട് സംസാരിക്കാറില്ല. ബാലു മരിച്ച ശേഷം ഒന്നോ രണ്ടോ തവണ അവരുടെ അടുത്ത് പോയിരുന്നു. പക്ഷെ അവര്‍ക്ക് ഞങ്ങളോട് സംസാരിക്കാന്‍ യാതൊരു താല്‍പര്യവുമില്ല. അവഗണിക്കുകയാണ്. എന്താണ് കാരണമെന്ന് അറിയില്ല. അവരോട് വൈരാഗ്യത്തോടെ പെരുമാറുകയോ വഴക്കുണ്ടാവുകയോ ചെയ്തിട്ടില്ല. അവരോട് തനിക്ക് ദേഷ്യവുമില്ലെന്നും അദ്ദേഹം പറയുന്നു.

ലക്ഷ്മി പറഞ്ഞതില്‍ കള്ളമൊന്നും ഉണ്ടാകില്ല. തമ്പിയേയും വിഷ്ണുവിനേയും കുറിച്ച് പറയാത്തതാണ് മനസിലാകാത്തത് എന്നാണ് ബാലുവിന്റെ അച്ഛന്‍ പറയുന്നത്. ബാലുവിന്റേയും ലക്ഷ്മിയുടേയും കല്യാണം നടന്നത് കുറച്ച് പ്രശ്‌നങ്ങളിലൂടെയാണ്. അതിനാല്‍ കുടുംബങ്ങള്‍ തമ്മില്‍ സഹകരണമുണ്ടായിരുന്നില്ല. ബാലു ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ പോകുമായിരുന്നു. അവള്‍ ഇങ്ങ് വരാറുണ്ടായിരുന്നില്ല. അവന്‍ കൊണ്ടു വരില്ലായിരുന്നു എന്നാണ് ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞത്. ഞാന്‍ മിക്കവാറും പോകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ലക്ഷ്മി കലയെ സ്‌നേഹിച്ചിരുന്നില്ല. അവനോട് അവര്‍ക്ക് എത്ര സ്‌നേഹമുണ്ടായിരുന്നു എന്നും അറിയില്ല. പൊതുവെ ലക്ഷ്മിയുടേത് നെഗ്ലിജെന്റ് ആറ്റിട്യൂഡ് ആണെന്നാണ് എനിക്ക് തോന്നിയിരുന്നത്. കല്യാണത്തിന് രണ്ട് മൂന്ന് കൊല്ലം കാത്തിരിക്കാന്‍ താന്‍ പറഞ്ഞതാണ്. എന്നാല്‍ 21-ാം വയസില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബാലുവിനെ കല്യാണം കഴിപ്പിച്ചു. എല്ലാം കുഴഞ്ഞു മറിഞ്ഞായിരുന്നു. ബാലുവിന്റെ ജീവിതം തന്നെ അങ്ങനെയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

ലക്ഷ്മിയ്ക്ക് ആരേയും ഭയമുണ്ടെന്ന് തോന്നുന്നില്ല. താനും ബാലുവും അടുപ്പത്തിലാണെന്നും കല്യാണം കഴിക്കാന്‍ തീരുമാനിച്ചുവെന്നും തന്നോട് പറഞ്ഞത് ലക്ഷ്മി തന്നെയാണെന്നും അച്ഛന്‍ പറയുന്നുണ്ട്. ലക്ഷ്മിയ്ക്കും ബാലുവിനും താമസിക്കാനുള്ള വാടക വീടിന്റെ കരാറില്‍ ഒപ്പിട്ടത് താനായിരുന്നുവെന്നും അച്ഛന്‍ പറയുന്നുണ്ട്. ഒരു മകനും ഒരു മകളുമാണ് ഞങ്ങള്‍ക്ക്. മകന്‍ മരിച്ചു പോയി. മകള്‍ക്ക് സുഖമില്ലായിരുന്നു. അവളും മരിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു മക്കളേയു നഷ്ടമായി. ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ എന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (35 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 hours ago)

Malayali Vartha Recommends