സിനിമാ നിര്‍മാതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മരണത്തിന് ഉത്തരവാദി അന്‍പുചെഴിയാനാണെന്ന ആരോപണം; തെന്നിന്ത്യൻ നടിമാർ തമ്മിൽ തർക്കം
സിനിമാ നിര്‍മാതാവ് ബി അശോക് കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ മരണത്തിന് ഉത്തരവാദി അന്‍പുചെഴിയാനാണെന്ന് ആരോപണമുയർന്നിരുന്നു. അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് മരണശേഷം കണ്ടെത്തിയിരുന്നു. കുറിപ്പിൽ സിനിമാ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാനാണ് തന്റെ മരണത്തിനുത്തരവാദി എന്ന് സൂചനയുണ്ടായിരുന്നു.
ഈ സംഭവുമായി ബന്ധപ്പെട്ട് നടി ഷംന കാസീം ട്വിറ്ററിൽ കുറിച്ചതിങ്ങനെ;
'അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക...അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം"
എന്നാൽ നടി ദേവയാനിയ്ക്ക് അന്‍പുചെഴിയാന്‍ വളരെ മാന്യനാണ്. "അന്‍പുചെഴിയാന്‍ വളരെ മാന്യനാണ് . ഒട്ടും കലര്‍പ്പില്ലാത്തവന്‍. ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പണം പലിശയ്ക്കെടുത്തിരുന്നു. എന്റെ ചിത്രം പുറത്തിറങ്ങിയശേഷം അത് കൃത്യമായി മടക്കി കൊടുക്കുകയും ചെയ്തു. എന്റെ വ്യക്തിപരമായ അനുഭവം വച്ച് എനിക്കദ്ദേഹം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം മുത്താണ്. സംവിധായകന്‍ വിക്രമനുമായാണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ സാധിക്കുക. കാരണം ഇവര്‍ ഇരുവരും ദയാലുക്കളും മഹദ് വ്യക്തിത്വങ്ങളുമാണ്"- ദേവയാനി പറയുന്നു.
അന്‍പുചെഴിയാനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കെയാണ് നടിമാരുടെ പ്രതികരണം. അശോകിന്റെ മരണം അത്മഹത്യയല്ല കൊലപാതകമാണെന്നും മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് പിടികൂടാന്‍ പോലീസ് സന്നദ്ധത കാണിക്കണമെന്നും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ വിശാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha