Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലക്ടര്‍ മേയറായപ്പോള്‍ തിരുവനന്തപുരം നഗരം ക്ലീന്‍, ബിജുപ്രഭാകറിന് പിന്തുണയുമായി ഉദ്യോഗസ്ഥരും ജനങ്ങളും

06 NOVEMBER 2015 01:22 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കലക്ടര്‍ മേയറായപ്പോള്‍ തിരുവനന്തപുരം നഗരം ക്ലീന്‍. ജില്ലാ കലക്ടര്‍ ബിജുപ്രഭാകറിന്റെ നടപടികള്‍ക്ക് പിന്തുണയുമായി ഉദ്യോഗസ്ഥരും നാട്ടുകാരും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നില നില്‍ക്കുന്നതിനാല്‍ കലക്ടറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിനും കഴിയില്ല. നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 31നാണ് ജില്ലാകലക്ടറായ ബിജുപ്രഭാകര്‍ നഗരസഭയുടെ മേയറായി ചുമതലയേറ്റത്. പുതിയ മേയര്‍ വരുന്നതുവരെ ബിജുപ്രഭാകറിന്റെ നേതൃത്വത്തിലാണ് നഗരസഭയുടെ ഭരണം നടക്കുന്നത്. വോട്ടണ്ണെല്‍ കഴിഞ്ഞ് ഈ മാസം 12നാണ് പുതയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ. അത് കഴിഞ്ഞ് മാത്രമേ മേയറെ തെരഞ്ഞെടുക്കു. ഏതാണ്ട് 22 ദിവസത്തോളം ജില്ലാകലക്ടറായിരിക്കും നഗരസഭയുടെ ഭരണം നിയന്ത്രിക്കുക. അധികാരം ഏറ്റെടുത്തപ്പോഴെ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് കലക്ടര്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ട് തന്നെ കലക്ടറുടെ തീരുമാനങ്ങള്‍ക്ക് ജനങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം കോര്‍പറേഷനും, രാഷ്ട്രീയക്കാരും ഇടപെടാന്‍ ഒരു പോലെ മടിച്ചു നിന്ന സ്ഥാനത്താണ് ബിജു പ്രഭാകര്‍റിന്റെ ശക്തമായി ഇടപെടല്‍. അതില്‍ ആദ്യത്തേതാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശ്രമം.\"\" രാഷ്ട്രീയക്കാര്‍ മുഖം തിരിച്ച സ്ഥലത്താണ് കളക്ടര്‍ വിജയം കൈവരിച്ചത്. വ്യക്തമായ പ്ലാനോടെയാണ് കളക്ടര്‍ തലസ്ഥാന നഗരത്തിന്റെ മുഖം മാറ്റുന്നത്. അനധികൃത പാര്‍ക്കിംഗ് മൂലം മറ്റ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും തടസം നില്‍ക്കുന്ന എല്ലാ വാഹനങ്ങളേയും പിടികൂടാനാണ് ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ആദ്യ തീരുമാനം.
നിരോധിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പാര്‍ക്കിങ്ങിന് ഇരുചക്രവാഹനങ്ങളില്‍ നിന്ന് മണിക്കൂറില്‍ രണ്ടുരൂപയും നാലുചക്രവാഹനങ്ങളില്‍നിന്ന് പത്തു രൂപയും ഈടാക്കാനാണ് തീരുമാനം. സമയപരിധി കഴിഞ്ഞാല്‍ അധിക തുക ഈടാക്കും. ഇതിനായി എം.ജി. റോഡില്‍ ഓരോ ഇരുനൂറു മീറ്ററിനുള്ളിലും ട്രാഫിക് വാര്‍ഡനെ പാര്‍ക്കിങ് മേല്‍നോട്ടക്കാരനായി നിയമിക്കാന്‍ പോലീസ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ തെരുവുനായ ശല്യം ഒഴിവാക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ക്രിയാത്മക നടപടിയുമായി കലക്ടര്‍ അധ്യക്ഷനായ കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രംഗത്തെത്തിയത്, തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും മൃഗക്ഷേമ ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ.് സര്‍ക്കാര്‍ ഉത്തരവുകളുടെയും കോടതി നിര്‍ദേശങ്ങളുടെയും പേരു പറഞ്ഞു കോര്‍പറേഷന്‍ മുന്‍ ഭരണസമിതി അഞ്ചു കൊല്ലം ഉഴപ്പിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കോടതി നിര്‍ദേശം വന്ന് അടുത്ത ദിവസം തന്നെ നഗരത്തില്‍ നിന്ന് തെരുവു നായ്ക്കളെ പിടികൂടി തുടങ്ങി.\"\" നായ്ക്കളെ പിടികൂടുന്നതിന് രണ്ടു സംഘങ്ങളുണ്ട്. ഇതുവരെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാത്ത തെരുവു നായ്ക്കളെ പിടികൂടാനുള്ളതാണ് ആദ്യസംഘം. പ്രാഥമിക പരിശോധനയില്‍ പേവിഷബാധ, മാരക രോഗം എന്നിവയുണ്ടെന്ന് കണ്ടെത്തുന്നവയെ പിടികൂടുന്ന സംഘമാണ് രണ്ടാമത്തേത്. വന്ധ്യംകരണത്തിനായി പതിനഞ്ചോളം നായ്ക്കളെ പിടികൂടിക്കഴിഞ്ഞു. കലക്ടറേറ്റ് പരിസരത്തു നിന്നാണ് കൂടുതല്‍ നായ്ക്കളെ പിടികൂടിയത്. തെരുവുനായ ശല്യത്തില്‍ നിന്നു മോചനമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് ജീവന്‍ വച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍, പേവിഷബാധ, രോഗം എന്നിവ സംശയിക്കുന്ന നായ്ക്കളെ രണ്ടു മൂന്നു ദിവസം നീരീക്ഷിച്ച ശേഷം സ്ഥിരീകരിച്ചാല്‍ തുടര്‍ നടപടി കൈക്കൊള്ളും. അത്തരത്തില്‍ വളരെ കുറച്ചു നായ്ക്കളെ മാത്രമേ ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍, നായ്ക്കളെ പിടികൂടുന്ന രീതിയോട് പലയിടത്തും എതിര്‍പ്പുണ്ടായിട്ടുണ്ട്. നായ് സ്‌നേഹത്തിന്റെ പേരില്‍ എതിര്‍പ്പുമായി രംഗത്തെത്തുന്നവരും തലവേദന സൃഷ്ടിക്കുന്നു.
തെരുവുനായ്ക്കളെ സംരക്ഷിക്കാനും നിരീക്ഷിക്കാനും തിരുവല്ലത്തും പേട്ടയിലുമാണ് രണ്ട് ഡോഗ് ഷെല്‍ട്ടര്‍ ഹൗസുകളുള്ളത്. പിടികൂടുന്ന നായ്ക്കളെ പാര്‍പ്പിക്കുന്നതിനു തിരുവല്ലത്ത് കോര്‍പറേഷന്റെ മൃഗാശുപത്രിയോടു ചേര്‍ന്നുള്ള ഷെല്‍ട്ടര്‍ ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പേട്ട മൃഗാശുപത്രിയില്‍ രണ്ട് ഷിഫ്റ്റുകളായാണ് വന്ധ്യംകരണം നടത്താന്‍ ഉദ്ദേശിക്കുന്നത്.
ഇതിനായി രണ്ടു ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. വന്ധ്യംകരിച്ചതിനു ശേഷം നായ്ക്കളെ പിടികൂടിയ സ്ഥലത്തുതന്നെ വിടും. താല്‍പര്യമുള്ളവര്‍ക്ക് ഷെല്‍റ്റര്‍ ഹൗസ് നിര്‍മിച്ചു തെരുവുനായ്ക്കളെ സംരക്ഷിക്കാനും അനുമതിയുണ്ട്. ഇതിനായി കോര്‍പറേഷന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണം. അപകടകാരികളായ നായ്ക്കളെ സംബന്ധിച്ചു 96059 62471 എന്ന നമ്പറില്‍ വിവരം അറിയിക്കാം. പേ വിഷബാധയുള്ള നായ്ക്കളെ കൊല്ലുമ്പോള്‍, അവയുടെ പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്യും.

തെരുവുനായ്ക്കളെ പിടികൂടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന്  ഹൈക്കാടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും, അതിലേക്ക് ഒരു മേല്‍നോട്ട സമിതിക്ക് രൂപം നല്‍കുമെന്നും കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അധ്യക്ഷന്‍ കലക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (5 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (5 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (5 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (5 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (5 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (5 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (5 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (5 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (5 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (5 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (5 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (5 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (5 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

Malayali Vartha Recommends