Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സുബി സുരേഷിന്റെ മരണത്തിന് പിന്നാലെ, സംശയങ്ങൾക്ക് ഇടവച്ച് രാജഗിരി ആശുപത്രിയിലെ കരൾരോഗ വിദഗ്ധനന്റെ മറുപടി: സുബിയെ ചികിൽസിച്ചിരുന്ന ആരും തങ്ങളോട് ഉപദേശങ്ങൾ തേടിയിരുന്നില്ലെന്ന് ഡോക്ടർ: താരത്തിന്റെ മരണത്തിൽ രാജഗിരി ആശുപത്രിയ്ക്ക് ഗുരുതര വീഴ്ച..? വിവാദങ്ങൾക്ക് വഴി വച്ച് ട്വിറ്റർ പോസ്റ്റ്...

23 FEBRUARY 2023 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

നടി സുബി സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രാജഗിരി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ രംഗത്തു വന്നിരുന്നു. സുബി ചികിത്സ തേടി വന്നതുമുതൽ കൃത്യമായി ചികിത്സ നൽകിയിട്ടുണ്ടെന്നും കരൾമാറ്റ ശസ്ത്രക്രിയ വൈകിയതല്ല മരണത്തിന് കാരണമായതെന്നും വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ അതേ ആശുപത്രിയിലെ കരൾരോഗ വിദഗ്ധനന്റെ സോഷ്യൽ മീഡിയയിലെ മറുപടി വലിയ സംശയങ്ങൾക്കാണ് ഇട നൽകുകയാണ്. സുബിയുടെ മരണശേഷമാണ് ട്വിറ്ററിൽ ഡോക്ടറോട് ഈ ചോദ്യം പ്രത്യക്ഷപ്പെട്ടത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സുബിയുടെ മരണമെന്ന് അറിയുന്നു.

ഇക്കാര്യത്തിൽ ഡോക്ടറുടെ നിലപാടും അഭിപ്രായവും തേടുകയായിരുന്നു അയാൾ. ഇതിനോട് തനിക്ക് യാതൊരു വിവരവുമില്ലെന്നും ലിവർ ഇൻസ്റ്റിറ്റ്യൂട്ടിലെ തനിക്കും തന്റെ ടീമിനും ഇതേ കുറിച്ച് വിവരമുണ്ടായിരുന്നില്ലെന്നും ഡോക്ടർ മറുപടി നൽകി.

സുബിയെ ചികിൽസിച്ചിരുന്ന ആരും തങ്ങളോട് ഉപദേശങ്ങൾ തേടിയിരുന്നില്ലെന്നും ഡോക്ടർ പറയുന്നു. രാജഗിരി ആശുപത്രിയിലെ കരൾ രോഗ വിഭാഗത്തെ നയിക്കുന്ന ഡോക്ടറുടേതാണ് ട്വിറ്ററിലൂടെ ഈ അഭിപ്രായ പ്രകടനം. ഇതോടെ കരൾ രോഗ വിദഗ്ധന്റെ നിർദ്ദേശമില്ലാതെ ആരാണ് സുബിയെ ചികിൽസിച്ചതെന്ന സംശയം ഉയരുകയാണ്.

രജഗിരിയിൽ കരൾ ചികിൽസാ വിഭാഗത്തിൽ രണ്ടു ഡോക്ടർമാരാണുള്ളത്. അതിൽ ഒരാൾ സിറിയക് അബി ഫിലിപ്പും മറ്റൊരു ഡോക്ടർ ജോൺ മേനഞ്ചേരിയുമാണ്. ഇതിൽ സിറിയക് അബി ഫിലിപ്പാണ് ട്വീറ്റ് ചെയ്യുന്നത്. ട്വീറ്റിൽ ലിവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കും സുബിയുടെ മരണവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്ന് വിശദീകരിക്കുന്നുണ്ട്. ഇതാണ് വിവാദം സജീവമാക്കുന്നത്. ആശുപത്രിയിലെ ലിവർ ഇൻസ്റ്റ്യൂട്ട് അറിയാതെ എങ്ങനെ സുബിക്ക് കരൾ രോഗത്തിന് ചികിൽസ നൽകിയെന്നതാണ് ഉയരുന്ന ചോദ്യം. സുബി കരൾ മാറ്റ ശസ്ത്രക്രിക്ക് വിധേയനാകാൻ ഇരിക്കുകയായിരുന്നുവെന്ന് രാജഗിരി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ പരസ്യമായി പ്രതികരിച്ചതുമാണ്.

പതിവിലും വേഗത്തിലാണ് സുബിയുടെ കരൾമാറ്റ ശസ്ത്രക്രിയയുടെ നടപടികൾ മുന്നോട്ടുപോയത്. കരൾ ദാതാവിനെ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. സംസ്ഥാന മെഡിക്കൽ ബോർഡ് ചേർന്ന് കരൾമാറ്റ ശസ്ത്രക്രിയക്ക് അനുമതി നൽകാനിരിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ അതിനുള്ള നടപടികളെല്ലാം പൂർത്തിയായിരുന്നു. നിർഭാഗ്യവശാൽ ഇൻസ്റ്റിറ്റിയൂഷനിലെ മെഡിക്കൽ ബോർഡ് ചേർന്ന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയപ്പോൾത്തന്നെ ചികിത്സയോട് പ്രതികരിക്കാതെ സുബിയുടെ നില മോശമായി വരികയായിരുന്നു-ഇതായിരുന്നു ആശുപത്രിയുടെ വിശദീകരണം. വിമർശനങ്ങൾക്ക് പുതിയ തലം നൽകുന്നതാണ് ഡോ സിറിയക്കിന്റെ ട്വിറ്ററിലെ മറുപടി.

കഴിഞ്ഞ ജനുവരി 20നാണ് സുബി ആശുപത്രിയിൽ എത്തിയത്. പെട്ടെന്ന് തന്നെ ഇൻഫെക്ഷൻ ആയി അസുഖം മൂർച്ഛിച്ചു. ഇൻഫെക്ഷൻ നിയന്ത്രിക്കാനുള്ള ചികിൽസ നൽകിയെങ്കിലും സുബിയുടെ ശരീരം അതിനോടൊക്കെ പതുക്കെയാണ് പ്രതികരിച്ചിരുന്നത്.കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്ന് ബന്ധുക്കളെ അറിയിച്ചു. ആദ്യമൊക്കെ അവർക്ക് ഉൾക്കൊള്ളാൻ പ്രയാസമായെങ്കിലും പിന്നീട് ദാതാവിനെ കണ്ടെത്താൻ ബന്ധുക്കളുടെ ഭാഗത്തുനിന്നും ആശുപത്രിയുടെ ഭാഗത്തുനിന്നും വേഗത്തിൽ ശ്രമം തുടർന്നു.

അതിനിടയിൽ സുബിയുടെ തന്നെ ഒരു ബന്ധു കരൾ നൽകാൻ മുന്നോട്ടു വന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. പലപ്പോളും കരൾരോഗം മൂർച്ഛിക്കുമ്പോളും രോഗി ബാഹ്യലക്ഷണം കാണിക്കണമെന്നില്ല. എന്നാൽ ഇവർക്ക് പ്രതിരോധശക്തി വളരെ കുറവായിരിക്കും. സുബിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. സംസ്ഥാന ബോർഡ് കൂടി കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാനിരിക്കവേയാണ് സുബിയുടെ വൃക്കയും ഹൃദയവും തകരാറിലായത്.

 

പെട്ടെന്നുണ്ടായ ഹൃദയഘാതമാണ് സുബിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഡോക്ടർ പറഞ്ഞു. വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല കരൾമാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ. മൂന്നും നാലും മാസത്തെ പരിശ്രമഫലമായാണ് ദാതാവിനെ കണ്ടെത്താനാവുക. പിന്നീട് ദാതാവിന്റെയും സ്വീകർത്താവിന്റെയും ശരീരം അവയവമാറ്റത്തിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണം. പിന്നീട് അവയവമാറ്റത്തിന് ഇൻസ്റ്റിറ്റൂഷൻ മെഡിക്കൽ ബോർഡിന്റെയും സംസ്ഥാന മെഡിക്കൽ ബോർഡിന്റെയും അനുമതി ലഭിക്കണം. ഇതൊന്നും മാറ്റിവയ്ക്കാവുന്ന നടപടിക്രമങ്ങളല്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (14 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (25 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (36 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (42 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (48 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (56 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends