Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

എന്റെ ചേട്ടനെ കൊന്നത് തന്നെ... സാബു പോയത് ഓഫായി; ചേട്ടനെ ആശുപത്രിയില്‍ കൊണ്ടു പോയത് മയക്കിക്കിടത്തി; ഇതുവരെക്കേള്‍ക്കാത്ത ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മണിയുടെ അനുജന്‍

17 MARCH 2016 12:31 PM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കലാഭവന്‍ മണിയുടെ മരണം സംഭവിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ദുരൂഹത മാറിയിട്ടില്ല. പോലീസ് ആകട്ടെ കൃത്യമായി ഒന്നും പറയുന്നില്ല. പക്ഷെ ഇന്നലെ വാട്‌സ് ആപില്‍ വന്ന ഒരു വ്യാജ വാര്‍ത്തയോടെയാണ് കാര്യങ്ങള്‍ കലങ്ങി തെളിയുന്നത്. തരികിട സാബുവിനെ സംശയിക്കത്തക്കരീതിയിലായിരുന്നു മീഡിയ വണ്‍ ചാനലിന്റെ പേരിലെ വാട്‌സ് ആപ് സന്ദേശം. സംഭവം വ്യാജമാണെങ്കിലും ഇന്ന് തരികിട സാബുവിനെ പോലീസ് ഒരുവട്ടം കൂടി ചോദ്യം ചെയ്തു. ഒപ്പം മണിയുടെ സഹോദരന്‍ പരസ്യമായി സാബുവിനെതിരേയും അന്ന് കൂടെയുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെയും രംഗത്തു വന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ജേഷ്ഠന്റെ മരണത്തില്‍ സംശയമുണ്ടെന്നു വ്യക്തമാക്കിയത്.
തന്റെ ചേട്ടനെ എല്ലാവരും ചേര്‍ന്ന് കൊന്നതാകാമെന്ന സംശയത്തോടെയാണ് അനുജന്‍ സംസാരിച്ചത്. ഒരുമിച്ച് മദ്യപിച്ചിരിക്കെ മണിയുടെ ശരീരത്തില്‍ മാത്രം എങ്ങനെ മീഥൈന്‍ വന്നുവെന്നു രാമകൃഷ്ണന്‍ ചോദിച്ചു. പാഡയിലെത്തിയ എല്ലാവരെയും മദ്യം ഒഴിച്ചു കൊടുത്തവരെയും സംശയമുണ്ട്. മണിയുടെ പാഡിയിലെത്തിയ എല്ലാവരെയും സംശയമുണ്ട്. മണിയുടെ ജോലിക്കാരെയും സംശയമുണ്ട്. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് കൂടുതല്‍ സംശയം.
ചേട്ടന് ഗുരുതരമായ കരള്‍ രോഗം ബാധിച്ച ശേഷം ജോലിക്കാരോട് മണിക്ക് മദ്യം ഒഴിച്ച് കൊടുക്കരുതെന്ന് പലതവണ പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് പാഡിയിലെത്തി പലതവണ താനും സഹോദരിമാരും വഴക്ക് കൂടിയിട്ടുണ്ട്. ചേട്ടന് മദ്യം ഒഴിച്ചു കൊടുത്തവരും നിര്‍ബന്ധിച്ചവരുമാണ് മരണത്തിന് പിന്നില്‍. അറിഞ്ഞ് കൊണ്ട് കൊല്ലുകയായിരുന്നു
അതേസമയം മണിയോടൊപ്പം മദ്യപിച്ചിട്ടില്ലെന്ന് ആരോപണ വിധേയനായ നടനും അവതാരകനുമായ തരികിട സാബു പറഞ്ഞു. 10 മിനിറ്റ് ചെലവഴിക്കാനാണ് വന്നതെങ്കിലും ഒന്നര മണിക്കൂറോളം അവിടെ കഴിഞ്ഞെന്നും സാബു പറഞ്ഞു. അന്നേരം മണി ആരോഗ്യവാനായിരുന്നു. മദ്യം വിളമ്പലും കുക്കിങ്ങുമെല്ലാം അവിടെ നടന്നിരുന്നു. പക്ഷെ താന്‍ മദ്യപിച്ചില്ല.
എന്നാല്‍ സാബു മദ്യപിച്ച് ഓഫായാണ് പോയതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

വണ്ടിയോടിക്കാന്‍ വയ്യാതെ ഡൈവറെ വിളിച്ചുവരുത്തിയാണ് പോയതെന്നും വ്യക്തമാക്കി. മരണം സംഭവിച്ച ശേഷം വീട്ടില്‍ വരാനോ പുറത്തിറങ്ങാനോ കൂട്ടാക്കാത്ത സാബുവിന്റെ നിലപാടിനേയും ചോദ്യം ചെയ്തു.
മണി അസുഖ ബാധിതനായിട്ടും ആരും ഞങ്ങളെ അറിയിച്ചില്ല. ഡോക്ടറെ വിളിച്ചുവരുത്തി സെഡേഷന്‍ നല്‍കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അത്കഴിഞ്ഞ് ഡോക്ടറോടും മണി സംസാരിച്ചിരുന്നു. പക്ഷെ ഞങ്ങളെത്തിയപ്പോള്‍ മണിയ്ക്ക് ബോധമല്ലായിരുന്നു. അന്നു തന്നെ ജോലിക്കാരെല്ലാവരും ചേര്‍ന്ന് ഒരു തെളിവും വയ്ക്കാതെ എല്ലാം കഴുകി വൃത്തിയാക്കിയത്. എന്തിനെന്നും രാമകൃഷ്ണന്‍ ചോദിച്ചു.
അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് മണിയുടെ ശരീരത്തില്‍ അമിതമായ അളവില്‍ മീഥൈന്‍ ഉണ്ടെന്നെന്നായിരുന്നു. മണി കഴിച്ച ഭക്ഷണവും മദ്യവുമെല്ലാം മറുമരുന്നിനായി ഡോക്ടര്‍മാര്‍ അവരോട് ചോദിച്ചിരുന്നു. എന്നാല്‍ അവരാരും കൃത്യമായി ഒന്നും പറഞ്ഞില്ല. ഇത്രയും പേര്‍ മദ്യപിച്ചിട്ടും ചേട്ടനില്‍ മാത്രം എങ്ങനെ മീഥൈന്‍ ആല്‍ക്കഹോളിന്റെ വലിയ അളവ് ഉണ്ടായി. ഉടന്‍ തന്നെ ഡയാലിസിസ് ചെയ്യണമെന്നാണ് അവര്‍ പറഞ്ഞത്. ഇവിടെയാണ് സംശയം ബലപ്പെടുന്നത്. രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ മണിയെ സ്‌നേഹിക്കുന്നവര്‍ ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. ഇനിയെങ്കിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി  (21 minutes ago)

അന്തിമ വോട്ടര്‍പട്ടികയിലും വ്യാപകമായി ഇരട്ടവോട്ടര്‍മാര്‍...  (33 minutes ago)

ഇരു മുന്നണികളും അവസാന വട്ട ഒരുക്കത്തില്‍...  (49 minutes ago)

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (1 hour ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (1 hour ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (1 hour ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (1 hour ago)

പിതാവ് അറസ്റ്റില്‍  (2 hours ago)

ദിവസഫലമിങ്ങനെ....  (2 hours ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (3 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (3 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (3 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (4 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends