ഐ.എ.എസുകാരെ തമ്മിലടിപ്പിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ പി.എസ്; ലക്ഷ്യം രമേശിന്റെ മുഖ്യമന്ത്രി പദം

ചന്തപെണ്ണുങ്ങളെ തോല്‍പിക്കുന്ന മട്ടില്‍ കലാപം തുടരുന്ന ഐ.എ.എസുകാരെ പ്രകോപിപ്പിക്കുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അറിവോടെ അദ്ദേഹത്തിന്റെ ഓഫീസ്. ഐ.എ.എസുകാരെ രണ്ട് ചേരിയില്‍ നിര്‍ത്തി യുദ്ധത്തിന് തേരാളിയാകാന്‍ രമേശ് തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഭരണം അട്ടിമറിക്കാന്‍. ഭരത്‌ഭൂഷന്‍, കെ.എം. എബ്രഹാം, സോമസുന്ദരം എന്നങ്ങനെയുളള സീനിയര്‍ സെക്രട്ടറിമാര്‍ക്കെതിരെയാണ് രമേശ് കരുക്കള്‍ നീക്കുന്നത്. രമേശിന് പിന്നിലുളളത് ഐ.എ.എസ് ഉദ്ദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രശാന്ത്. കഴിഞ്ഞദിവസം ജഗതിയിലെ മില്ലേനിയം ഹാളില്‍ നടന്ന ഐ.എ. എസ്‌ഉദ്ദ്യോഗസ്ഥരുടെ യോഗത്തില്‍ തെറിവിളിക്കും തായ്‌ക്കൊണ്ടയ്‌ക്കും ചുക്കാന്‍ പിടിച്ചത് അട്ടിമറിക്കാരാണെന്നാണ് സൂചന. ധനകാര്യ സെക്രട്ടറി സോമസുന്ദരം വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു ഐ.എ.എസുകാര്‍ അടിയുടെ വക്കിലെത്തിയത്. ഐ.എ.എസുകാര്‍ ഇംഗ്ലീഷിലും മലയാളത്തിലും വിളിച്ച പുളിച്ചതെറി കേട്ട് മില്ലേനിയം അപ്പാര്‍ട്‌സ്‌മെന്റിലെ താമസക്കാര്‍ ടെലിവിഷന്റെ ശബ്‌ദം കൂട്ടിയെന്നാണ് പരദൂഷണം.
ഐ.എ.എസുകാരെ ചേരിതിരിപ്പിച്ച് ഭരണം തകര്‍ക്കാനുളള നിഗൂഢമായ ആശയം സരിതാനായര്‍ സമ്മാനിച്ച പുകിലുകള്‍ അവസാനിച്ചപ്പോഴാണ് ചിലര്‍ ആസൂത്രണം ചെയ്‌തു. സരിതയെ ഇറക്കി ഉമ്മന്‍ചാണ്ടിയെ അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് സരിത തണുത്തതോടെ അസഹ്യരാവുകയായിരുന്നു. സരിതാവിഷയത്തില്‍ ഉമ്മന്‍ചാണ്ടി തോല്‍ക്കില്ലെന്ന് കണ്ടപ്പോള്‍ ഇവര്‍ ആവനാഴിയില്‍ പുതിയ അമ്പുകള്‍ ശേഖരിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് രാജുനാരായണസ്വമി ഭരത്‌ഭൂഷനെതിരെ കത്ത് കൊടുക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ രമേശ് കയറിപിടിക്കുകയായിരുന്നു. രമേശിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രശാന്ത് സ്വാമിയെ കൈയ്യിലെടുത്തു. ഇതിനിടെ ടോം ജോസിനും സ്വാമിക്കും എതിരെ ഭരത്‌ഭൂഷന്‍ ആവശ്യപ്പെട്ട വിജിലന്‍സ് അന്വേഷണം ആഭ്യന്തരമന്ത്രി അട്ടിമറിച്ചു.
ജൂനിയര്‍ ഐ.എ.എസ് ഉദ്ദ്യോഗസ്ഥരെല്ലാം രമേശ് ചെന്നിത്തലയുടെ പോക്കറ്റിലാണ്. ഇവര്‍ സീനിയര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് എതിരുമാണ്. മുഖ്യമന്ത്രി ജൂനിയര്‍ ഉദ്ദ്യോഗസ്ഥന്‍മാരുടെ വാക്കുകള്‍ ചെവികൊടുക്കുന്നില്ല. എന്നാല്‍ രമേശാകട്ടെ ഇവരെ കാണാനും സംസാരിക്കാനും സമയം കണ്ടെത്തുന്നു. പ്രൈവറ്റ് സെക്രട്ടറി പ്രശാന്താണ് ഐ.എ.എസുകാര്‍ക്കും മന്ത്രിക്കുമിടയ്‌ക്കുളള പ്രധാന പാലം. അതേസമയം വിവധ വിഷയങ്ങളില്‍ ആരോപണവിധേയനായ ടോം ജോസ് രമേശിന്റെ ഗുഡ്‌ബുക്കിലാണ്. രമേശിന്റെ കരുനീക്കങ്ങള്‍ അറിഞ്ഞയുടനെയാണ് ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ വിശ്വസ്‌തരായ കെ.എം. ചന്ദ്രശേഖരനെയും സോമസുന്ദരനേയും രംഗത്തിറക്കിയത്. ഇത് കൂടുതല്‍ വിനയായി. തനിക്കൊപ്പം നില്‍ക്കുന്ന സീനിയര്‍ ഉദ്ദ്യോഗസ്ഥരെ എന്തുവില കൊടുത്തും സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.
രമേശിനെ മുഖ്യമന്ത്രിയാക്കുകയാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ലക്ഷ്യം. ഇതിനിടെ ഐ.എ.എസ് അസോസിയേഷന്റെ തലപ്പത്തെത്താനും പി.എസ് ശ്രമിക്കുന്നുണ്ട്. ഇതിനിടെ മില്ലേനിയം അപ്പാര്‍ട്ട്‌മെന്റില്‍ ഒരി സീനിയര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വെറ്റനറി സര്‍വകലാശാലയുടെ വൈസ്‌ചാന്‍സലര്‍ ഡോ.അശോകിനെ അടിക്കാന്‍ ഒരുമ്പിട്ട സംഭവത്തില്‍ അശോകിനോട് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയെ എതിര്‍ക്കുന്ന പ്രബല ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയുളള ഉദ്ദ്യോഗസ്ഥനെതിരെ അതേ വകുപ്പില്‍ ജോലിചെയ്യുന്ന വൈസ്‌ചാന്‍സിലര്‍ പരാതി കൊടുക്കാനിടയില്ല. ഏതായാലും ഭരണത്തിന്റെ ഉന്നതതലങ്ങളില്‍ നടക്കുന്ന ശീതസമരം സാധാരണക്കാരന്റെ മൗലീകാവകാശങ്ങളാണ് ലംഘിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























