സാർസ് , എച്ച്1എൻ1 , കോവിഡ് ..വരാനിരിക്കുന്നത് ആന്റിബയോട്ടിക്കുകളെ നിർവീര്യമാക്കുന്ന വൈറസ് - എഎംആർ
ഇരുപത്തിയൊന്നാം നൂറ്റാണ്ടു പിറന്നതിൽ പിന്നെ ലോകം മൂന്നു മഹാമാരികളിലൂടെയാണു കടന്നുപോയത്. 2003ൽ സാർസ് , 2009ൽ പന്നിപ്പനി എന്ന എച്ച്1എൻ1 , (2019ൽ കോവിഡ് ...ഇതുവരെയുണ്ടായ യുദ്ധങ്ങളിലും ആക്രമണങ്ങളിലും കൊല്ലപ്പെട്ടതിനെക്കാളേറെ ആളുകൾ ഈ വൈറസ് ബാധകൾ മൂലം മരിച്ചു കഴിഞ്ഞു .
എച്ച്1എൻ1 പടർന്നതു മെക്സിക്കോയിലെ പന്നിഫാമിൽ നിന്നാണ്. ഇതുകൂടാതെ, കോഴിഫാമുകളിൽ നിന്നു പക്ഷിപ്പനിയും ഒട്ടകത്തിൽ നിന്നു മെർസ് രോഗവും കുരങ്ങ്, പന്നി എന്നിവയിൽനിന്ന് എബോളയും വെസ്റ്റ്നൈലും സിക്കയും കുരങ്ങുപനിയും നിപ്പയും പൊട്ടിപ്പുറപ്പെട്ടു. കാലാവസ്ഥാമാറ്റം ഈ രീതിയിൽ തുടർന്നാൽ ജന്തുജന്യ വൈറസ് രോഗങ്ങൾ പെരുകുമെന്നതിൽ സംശയമില്ല.
അടുത്ത മഹാമാരി എഎംആർ – എന്ന ചുരുക്ക പേരുള്ള വൈറസ്സാണ് ... സൂക്ഷ്മാണുജീവികൾ നിലവിലുള്ള ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കാനുള്ള കരുത്തുനേടുന്ന പ്രതിഭാസമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ). .
അപൂർവയിനം എന്നു പറഞ്ഞ് പലതരം മാംസങ്ങൾ പച്ചയ്ക്കുപോലും തിന്നുന്ന രീതി ചില രാജ്യങ്ങളിൽ ഇപ്പോഴുമുണ്ട്. മൃഗവേട്ട നിരോധിച്ചിട്ടും ‘ബുഷ്മീറ്റ്’ എന്ന പേരിൽ കാട്ടിറച്ചി വിൽക്കുന്ന രീതിയും പലയിടത്തും തുടരുന്നു. ഇത് പുതിയ രോഗാണുക്കളെ ക്ഷണിച്ചു വരുത്തുകയാണ്.
ലോകാരോഗ്യസംഘടന ഈ വിഷയത്തിൽ 2015-ൽ ഒരു കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വനനശീകരണം മൂലം വന്യജീവികൾ നാട്ടിലേക്കിറങ്ങി മനുഷ്യരുമായി അടുത്തിടപഴകുന്നതു ജന്തുജന്യരോഗങ്ങൾ പകരാൻ കാരണമാകുന്നു. വളർത്തു മൃഗങ്ങളിലേക്കും ഇവ രോഗം പരത്തുന്നു. റിഫ്റ്റ് വാലി വൈറസ് ഉദാഹരണം.
വനനശീകരണത്തിനും വന്യജീവികടത്തിനുമെതിരെ മിക്ക രാജ്യങ്ങളിലും നിയമമുണ്ട്. മൃഗപരിപാലനത്തിനും ശക്തമായ വ്യവസ്ഥകളുണ്ട്. വവ്വാലിലും മരപ്പട്ടിയിലും വൻതോതിൽ കൊറോണ വൈറസ് സാന്നിധ്യമുണ്ടെന്ന് ചൈനയ്ക്ക് അറിയാമായിരുന്നിട്ടും നിയന്ത്രിക്കാൻ നടപടിയുണ്ടായില്ല.
2003ൽ മരപ്പട്ടിയെ തിന്നുന്നതു ചൈന നിരോധിച്ചിരുന്നു. പക്ഷേ, ഇപ്പോഴും ഉൾപ്രദേശങ്ങളിൽ മരപ്പട്ടി രുചിയൂറും വിഭവമാണ്. വന്യജീവികളെ വളർത്തുന്നതിനും നിരോധനമുണ്ടായിരുന്നിട്ടും ചൈനയുടെ ലാഘവബുദ്ധി ലോകത്തെ അടിയറവു പറയിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലെയും സ്ഥിതി മറിച്ചല്ല.
ഈ വെല്ലുവിളി എങ്ങനെ കൈകാര്യംചെയ്യണമെന്നാണ് ആ കർമപദ്ധതിയിൽ പറയുന്നത്. ഐക്യരാഷ്ട്രസംഘടനയിൽ അവതരിപ്പിച്ച ഈ പദ്ധതി എണ്പതോളം രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് ഔഷധങ്ങൾ മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിലും വളരെ ശ്രദ്ധയോടെ ഉപയോഗിക്കുന്ന പദ്ധതിയാണത്.
വിവിധ മേഖലകളിൽ കൂടുതൽ ശ്രദ്ധയോടെ ഓരോ മേഖലയിലെ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ചുനടത്തുന്ന ഈ പദ്ധതിയുടെ പേര് വണ് ഹെൽത്ത് എന്നാണ്.
ഈ പദ്ധതി പല രാജ്യങ്ങളിലും ഫലപ്രദമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഇതു ഫലപ്രാപ്തിയിലെത്താൻ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതീവശ്രദ്ധയാണ്.
രോഗാണുക്കളുടെ അതിജീവനശേഷി, ആരോഗ്യമേഖലയിലെ മറ്റൊരു വെല്ലുവിളിയായ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾ എന്നിവയെക്കൂടി അകറ്റിനിർത്തുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്
ആവശ്യത്തിനും അനാവശ്യത്തിനും മനുഷ്യൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളെ ചെറുക്കാനുള്ള ശേഷി പല രോഗാണുക്കളും നേടിക്കഴിഞ്ഞു. പലതും ലോകജനതയെത്തന്നെ അടിച്ചിടാൻ ശേഷിയുള്ള അസാമാന്യ വൈറസുകളായി (സൂപ്പർബഗ്സ്) മാറുന്നു. അവയെ ചെറുക്കാൻ ആന്റിബയോട്ടിക്കുകളോ ആന്റി വൈറൽ മരുന്നുകളോ കണ്ടെത്താനാവുന്നില്ല
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്നാണ് ഈ സ്ഥിതിവിശേഷം അറിയപ്പെടുന്നത്. കാലാവസ്ഥാമാറ്റവും എഎംആറും ചേർന്നാൽ മനുഷ്യന്റെ നിലനിൽപിനു തന്നെ ഭീഷണിയുയർത്താൻ കഴിയും.
വൈദ്യശാസ്ത്രം അന്നുവരെ പഠിച്ചിട്ടില്ലാത്ത പുതിയ രൂപത്തിലും ഭാവത്തിലുമാവും പുതിയ വൈറസിന്റെ വരവ് . കാലാവസ്ഥാമാറ്റം മാത്രമല്ല, ദ്രുതനഗരവൽക്കരണവും ആഗോളവൽക്കരണവും കോവിഡ് പോലെയുള്ള പുതിയ രോഗങ്ങൾക്കു വഴിതെളിക്കും.
2.5 ലക്ഷം 10 വർഷം കൂടി കഴിഞ്ഞാൽ ലോകത്തു കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന അധിക മരണം 2.5 ലക്ഷം ആകുമെന്നാണു കണക്ക്. 2050 ആകുമ്പോഴേക്കും കോവിഡ് പോലെ മരുന്നില്ലാത്ത രോഗങ്ങൾ മൂലം ഒരുകോടിയോളം പേർ മരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇവയെ രണ്ടിനെയും ഒരുപോലെ ഫലപ്രദമായി നേരിടാനുള്ള സംവിധാനമാണ് ലോകരാജ്യങ്ങൾ മുൻകൂട്ടി തയാറാക്കേണ്ടത്.
https://www.facebook.com/Malayalivartha