Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോസ്റ്റലിൽ കയറി ടെക്നോപാർക്ക് ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞ് പെൺകുട്ടി; റോഡരികിൽ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സർവീസ് റോഡിന് സമീപത്തുകൂടി നടക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ വെളിച്ചം: അകത്ത് നിന്ന് കുറ്റിയിടാത്ത മുറിയിലേയ്ക്ക് കയറി പീഡനം: തൊട്ട് മുമ്പ് മോഷണവും...


ശബരിമല സ്വർണക്കൊള്ള അന്വേഷണം മന്ദഗതിയിൽ: ദീപാവലി കാരണം ഉന്നത ഉദ്യോഗസ്ഥർ അവധിയിൽ എന്ന് സൂചന: തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്ക് പോലീസുകാരുടെ കാവലിൽ വിശ്രമം...


നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര കുറ്റങ്ങൾ; 53 ദിവസം പൂർത്തിയായിട്ടും പരാതിക്കാരിയെ കിട്ടിയില്ല: രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാത്ത അവസ്ഥയിൽ ക്രൈംബ്രാഞ്ച്...


ഹമാസ് കരാർ ലംഘിച്ചതായി ഇസ്രയേൽ ആരോപണം; ഗാസയിൽ വെടിനിർത്തൽ പുനരാരംഭിച്ചു...


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..

മൂന്നു മാസത്തിൽ കൂടുതലായി നിങ്ങളുടെ ശരീരത്തിൽ വേദനകൾ അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക! അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം....

25 AUGUST 2022 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

കുട്ടികളുടെ ഹൃദയ ചികിത്സാമികവിൽ മുന്നേറ്റവുമായി ആസ്റ്റർ മെഡ്സിറ്റി; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ-രഹിത ഫോണ്ടൻ ചികിത്സ വിജയം

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

വൃക്കകൾ തകരാറിലായാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

മൂന്നു മാസത്തിലധികം നീണ്ടു നിൽക്കുന്ന ശരീര വേദനകൾ ശ്രെദ്ധിക്കുകയും സൂക്ഷിക്കേണ്ടതുമാണ്. ഏറെ വ്യത്യസ്തമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു രോഗവും രോഗാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ. പേശിവാതം എന്നും ഈ അസുഖത്തെ സംബോധന ചെയുന്നു. ഈ അസുഖത്തെ കുറിച്ച് ഏറെ കുറെ ആളുകൾക്ക് വലിയ ധാരണ ഇലായിരിക്കും. എങ്കിൽ നിങ്ങൾ ഈ രോഗത്തെ കുറിച്ച അറിയേണ്ടതുണ്ട്.

കേരളത്തില്‍ മൂന്ന് മുതൽ നാല് ശതമാനം ആളുകളില്‍ ഈ രോഗം കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കോവിഡാനന്തരം ഈ അസുഖത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മറ്റു വാതരോഗങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് എന്തെന്നാല്‍ മിക്ക രക്ത പരിശോധനാ, സ്‌കാനിങ് റിപ്പോര്‍ട്ടുകളിലും ഫൈബ്രോമയാള്‍ജിയ സാധാരണ നിലയില്‍ ആയിരിക്കും എന്നതാണ്. പല വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും കണ്ട് ശരിയായ രോഗനിര്‍ണയം നടത്താന്‍ വളരെയധികം കാലതാമസം കണ്ടു വരാറുണ്ട്. അതുകൊണ്ട് ഈ അസുഖമുള്ള രോഗികള്‍ വളരെയധികം കാലം വേദന സഹിക്കേണ്ട സാഹചര്യം കണ്ടുവരുന്നു.

 

 

ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്‍ക്കുന്നു (Wide spread body pain), ചില പേശികളില്‍ തൊട്ടാല്‍ അതികഠിനമായ വേദനയായി രോഗികള്‍ക്ക് അനുഭവപ്പെടുന്നു (Trigger point), അകാരണമായ ക്ഷീണം, ചിലര്‍ക്ക് ഇത് ശരീരത്തില്‍ കഴപ്പായോ പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം, ഒരു കാരണങ്ങളും ഇല്ലാതെ വ്യാകുലത അനുഭവപ്പെടും (Anxiety), വിഷാദം (Depression). നന്നായി ഉറങ്ങിയാലും രാവിലെ ഉന്മേഷമില്ലായ്മ , ഉറക്കക്കുറവ്,ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ട് (Cognitive Dysfunction) എന്നിവയും ഭൂരിഭാഗം രോഗികളിലും കാണപ്പെടുന്നു.

ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കണ്ടുവരുന്ന അനുബന്ധ രോഗങ്ങള്‍ ഇനി പറയാൻ പോകുന്നവയാണ്-ചെന്നിക്കുത്ത് (Migraine headache), മൂന്നും നാലും തവണയുള്ള വയറിളക്കം, മലബന്ധം (Irritable Bowel Syndrome - IBS), വേദനയോടു കൂടിയ ആര്‍ത്തവം, ദീര്‍ഘകാലം നിലനില്‍ക്കുന്ന അകാരണമായ ക്ഷീണം (Chronic Fatigue Syndrome) എന്നിവയാണ്. പക്ഷെ, ഇവയില്‍ എല്ലാ ലക്ഷണങ്ങളും ഒരു എല്ലാ രോഗികളിലും കാണണമെന്നില്ല.

ഫൈബ്രോമയാള്‍ജിയ എങ്ങനെയായാണ് ഒരാളിലേക്ക് ഉണ്ടാകുന്നതെന്നുള്ള കാരണം ഇതുവരെയും വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. അതിനെ കുറിച്ച പഠനങ്ങൾ നടത്തുന്നതെ ഒള്ളു. എന്നിരുന്നാലും തലച്ചോറില്‍ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാര്‍ത്ഥങ്ങളുടെ (Neuro chemicals) വ്യതിയാനങ്ങള്‍ ഈ രോഗികളില്‍ കണ്ടുവരാറുണ്ട്. അതുപോലെ തന്നെ കേന്ദ്രനാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും പഠനങ്ങളില്‍ വ്യക്തമാണ്.

 

 

പ്രമേഹമോ, അമിത രക്തസമ്മര്‍ദ്ദമോ പോലെ ഒന്നോ രണ്ടോ ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന രോഗമല്ല ഫൈബ്രോമയാള്‍ജിയ. അനവധ്യങ്ങളായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പല ഡോക്ടര്‍മാരെയും കണ്ട് ഒട്ടുമിക്ക ബ്ലഡ് ടെസ്റ്റുകളും സ്‌കാനിങ് റിപ്പോർട്ടുകളുമായിട്ടായിരിക്കും ഫൈബ്രോമയാള്‍ജിയ രോഗം വരാറുള്ളത്. എല്ലാ ടെസ്റ്റുകളും ഇവരില്‍ നോര്‍മല്‍ ആയിരിക്കും എന്നതാണ് ഈ രോഗത്തിന്റെ ഒരു പ്രത്യേകത. അതില്‍ പ്രധാനമായും ESR, CRP മുതലായ നീര്‍ക്കെട്ടിനെ കാണിക്കുന്ന ടെസ്റ്റുകള്‍ മിക്ക ഫൈബ്രോമയാള്‍ജിയ രോഗികളിലും നോര്‍മല്‍ ആയിരിക്കും.

ഫൈബ്രോമയാള്‍ജിയ പോലെ തോന്നിപ്പിക്കുന്ന മറ്റു അസുഖങ്ങളായ വൈറ്റമിന്‍ ഡി ഡെഫിഷ്യന്‍സി, ഓസ്റ്റിയോപോറോസിസ്, ഹൈപ്പോതൈറോയ്ഡിസം, മുതലായവ വേര്‍തിരിച്ചറിയാന്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി, ANA test, തൈറോയ്ഡ് ടെസ്റ്റ്, ബോൺ സാക്ൻ തുടങ്ങിയവ ആവശ്യമായി വരാം. സ്‌കോറിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഫൈബ്രോമയാള്‍ജിയ എന്ന അസുഖം നിര്‍ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയും രോഗ ലക്ഷണങ്ങളുടെ തീവ്രതയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോറിങ് നിര്‍ണയിക്കുന്നത്. ഈ ലക്ഷണങ്ങള്‍ മൂന്നു മാസത്തിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ ഉറപ്പായും ഫൈബ്രോമയാള്‍ജിയ തന്നെയായിരിക്കും..

ഫൈബ്രോമയാള്‍ജിയക്ക് പ്രധാനമായും നിര്‍ദ്ദേശിക്കുന്ന മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കല്‍ തെറാപ്പിയും സമന്വയിപ്പിച്ച രീതിയിലുള്ള ചികിത്സാ രീതിയാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ ഒരു പ്രധാനമായ കാര്യം തന്നെയാണ്. നല്ല ഉറക്ക ശീലങ്ങള്‍, ദിവസേനയുള്ള വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുക, അധിക അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ്, ചുവന്ന മാംസം, കൃത്രിമ മധുരങ്ങള്‍ (Artificial sweetners), അമിതമായ ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക മുതലായവ മാറ്റങ്ങളുടെ ചില ഉദാഹരണങ്ങളാണ്. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയുള്ള കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ഇതിന്റെ ചികിത്സയില്‍ ആവശ്യമായി വരാം.

പൊതുവായി ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം ഇപ്പോഴും ജനങ്ങളിൽ വളരെ കുറവാണ്. ഈ രോഗാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ്, ഒരു റുമറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഉചിതമായ ചികിത്സകള്‍ തേടിയാൽ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ : സമുദ്രോല്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാനായി എംപിഇഡിഎ  (22 minutes ago)

യാത്രകളില്‍ മലയാളിത്തം തനിക്ക് വഴികാട്ടിയായെന്ന് യാനം ഫെസ്റ്റിവലില്‍ ബെന്യാമിന്‍: നോവലുകളുടെ ഭൂപ്രകൃതി വര്‍ണ്ണിക്കാന്‍ യാത്രകള്‍ സഹായകം...  (27 minutes ago)

കാടിനെ സംരക്ഷിച്ചുകൊണ്ടുള്ള ഇക്കോ-ടൂറിസം പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കണമെന്ന് വിദഗ്ധര്‍  (37 minutes ago)

ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ പങ്കാളികളാകാന്‍ അവസരം: കെഎസ് യുഎം അപേക്ഷകള്‍ ക്ഷണിക്കുന്നു  (40 minutes ago)

ലോകം ചുറ്റുന്ന സൈക്കിള്‍ യാത്രികന് ഭയത്തെ നേരിടുന്നത് അനിവാര്യം: ലോക പ്രശസ്ത സൈക്ലിസ്റ്റ് ധ്രുവ് ബോഗ്ര  (45 minutes ago)

യാത്രയുടെയും സാഹിത്യത്തിന്‍റെയും സവിശേഷ സംഗമമായി യാനം; ഇന്ത്യയിലെ ആദ്യ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിന് സമാപനം...  (51 minutes ago)

രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി: 81 പുതിയ മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (56 minutes ago)

നെടുമങ്ങാട് ബ്ലോക്കിൽ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച സംഭവം: എസ്ഡിപിഐയുടെ നടപടി മനുഷ്യത്വവിരുദ്ധവും പ്രതിഷേധാർഹവുമെന്ന് ഡിവൈഎഫ്ഐ  (59 minutes ago)

ഹോങ്കോങ് റൺവേയിൽ നിന്ന് തെന്നിമാറിയ ബോയിങ് 747 കടലിൽ വീണു: ജീവൻ നഷ്ടപെട്ടത് രണ്ട് പേർക്ക്: നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു...  (1 hour ago)

ഹോസ്റ്റലിൽ കയറി ടെക്നോപാർക്ക് ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം:  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ശബരിമല സ്വർണക്കൊള്ള അന്വേഷണം മന്ദഗതിയിൽ: ദീപാവലി കാരണം ഉന്നത ഉദ്യോഗസ്ഥർ അവധിയിൽ എന്ന് സൂചന: തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്ക് പോലീസുകാരുടെ കാവലിൽ വിശ്രമം...  (2 hours ago)

നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര കുറ്റങ്ങൾ; 53 ദിവസം പൂർത്തിയായിട്ടും പരാതിക്കാരിയെ കിട്ടിയില്ല: രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാത്ത അവസ്ഥയിൽ ക്ര  (2 hours ago)

ഹമാസ് കരാർ ലംഘിച്ചതായി ഇസ്രയേൽ ആരോപണം; ഗാസയിൽ വെടിനിർത്തൽ പുനരാരംഭിച്ചു...  (2 hours ago)

അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേള തിരുവനന്തപുരത്ത് അരങ്ങേറാൻ ഇനി രണ്ട് നാൾ; മേളയുടെ വിജയത്തിനായി പതിനാറോളം സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

Malayali Vartha Recommends