Widgets Magazine
18
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി.സതീശൻ..ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്..


യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണം..ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ പതിക്കുകയായിരുന്നു.


ആറു പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നു... 20 മന്ത്രിമാരുടെ പട്ടിക വൈകിട്ട് അഞ്ച് മണിയോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി, ഇന്നുരാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം...


സങ്കടക്കാഴ്ചയായി... കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

കുഞ്ഞുങ്ങളിലെ കഫക്കെട്ട്

07 SEPTEMBER 2016 03:15 PM IST
മലയാളി വാര്‍ത്ത

അണുബാധകൊണ്ടുള്ള കഫക്കെട്ട് ഗുരുതരമാവുന്നത് നവജാതശിശുക്കളിലാണ് . പലപ്പോഴും നിസ്സാരമായി ഈ പ്രശ്‌നം ന്യൂമോണിയ പോലുള്ള മാരകരോഗങ്ങളായി തീരാനും ഇടയാകുന്നുണ്ട്.ശ്വാസപഥങ്ങളില്‍ ജന്മനായുണ്ടാകുന്ന വൈകല്യങ്ങള്‍, ജന്മനായുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍, അപൂര്‍വമായ ജനിതക രോഗങ്ങള്‍, ശ്വാസനാളങ്ങളില്‍ അന്യവസ്തുക്കള്‍ കുടുങ്ങിക്കിടക്കുന്നതുകൊണ്ടുണ്ടാകുന്ന തടസ്സം എന്നിവയും തുടരെത്തുടരെയുണ്ടാകുന്ന കഫക്കെട്ടിന് കാരണമാകാം. ചുമ, പനി, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് കഫക്കെട്ടിന്റെ പ്രധാന ലക്ഷണങ്ങള്‍.

നവജാതശിശുക്കളില്‍ ഈ ലക്ഷണങ്ങള്‍ ഒന്നുംതന്നെ കാണണമെന്നില്ല. ശ്വാസോച്ഛാസത്തിന്റെ വേഗമാണ് ശ്രദ്ധിക്കേണ്ടത്. കുട്ടി ഒരു മിനുട്ടില്‍ എത്ര തവണ ശ്വാസംകഴിക്കുന്നുണ്ടെന്ന് തിട്ടപ്പെടുത്തുക. മലര്‍ന്നുകിടക്കുമ്പോള്‍ കുട്ടിയുടെ വയറ് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കുക. രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടി 60 തവണയില്‍ കൂടുതല്‍ ശ്വസിക്കുന്നുണ്ടെങ്കില്‍ ന്യൂമോണിയ ഉണ്ടെന്നു കരുതണം. രണ്ടു മുതല്‍ 12 മാസം വരെ 50ല്‍ കൂടുതലും ഒന്നു മുതല്‍ അഞ്ചു വയസ്സുവരെ 40ല്‍ കൂടുതലും തവണ ശ്വസിക്കുന്നുണ്ടെങ്കില്‍ വിദഗ്ദ്ധ ചികിത്സ തേടണം.
എല്ലാ കഫക്കെട്ടും ഇതുപോലെ ഗുരുതരമാകണമെന്നില്ല. തൊണ്ടയിലോ മൂക്കിനകത്തോ ഉണ്ടാകുന്ന നേരിയ കഫത്തിന്റെ സാന്നിധ്യം പോലും കുഞ്ഞുങ്ങള്‍ ശ്വസിക്കുമ്പോള്‍ ശബ്ദവ്യത്യാസമുണ്ടാക്കുന്നു. ഇത് ശ്രദ്ധാപൂര്‍വമായ പരിചരണം കൊണ്ടുമാത്രം സുഖപ്പെടാവുന്നഒന്നാണ് . അതേസമയം, കഫക്കെട്ടിന്റെ കുടെ ചുമ, പനി, ശ്വാസംമുട്ടല്‍, മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്.


രണ്ട് രീതിയിലാണ് കുട്ടികളില്‍ കഫക്കെട്ടുകള്‍ കണ്ടുവരുന്നത്. രോഗാണുബാധമൂലവും അലര്‍ജിമൂലവും. ശ്വാസകോശം, തൊണ്ട, മൂക്ക് തുടങ്ങിയ ഇടങ്ങളിലെ അണുബാധമൂലം ഉണ്ടാകുന്ന കഫക്കെട്ടിന്റെ കൂടെ പലപ്പോഴും പനിയുമുണ്ടാകും. രോഗാണുക്കളോടുള്ള ശരീരത്തിന്റെ ചെറുത്തുനില്‍പിന്റെ ഭാഗമായാണ് ഈ അവസ്ഥയില്‍ കഫക്കെട്ടുണ്ടാകുന്നത്.
അലര്‍ജിയാണ് രോഗത്തിന് മറ്റൊരു കാരണം. ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുക്കളുടെയോ അന്തരീക്ഷത്തിന്റെയോ സാന്നിധ്യമാണ് അലര്‍ജിക്ക് കാരണമാകുന്നത്. അലര്‍ജിവസ്തുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനമാണ് ഇവിടെ കഫത്തിന് കാരണം. അലര്‍ജികൊണ്ടുള്ള ചുമയുടെ ചികിത്സയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ശ്വാസംമുട്ടലും ചുമയും താത്കാലികമായി ശമിപ്പിക്കുവാന്‍ നെബുലൈസേഷനും മരുന്നുകളും വേണ്ടിവരും.ഇത് ആവര്‍ത്തിച്ചു വരുന്നത് തടയാന്‍ പ്രതിരോധ ചികിത്സ വേണം. അനുയോജ്യമായ കഫ് സിറപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ.

കാരണമറിയാതെ കഫ് സിറപ്പുകള്‍ വാങ്ങിക്കഴിക്കുന്നത് ചിലരുടെ സ്വഭാവമാണ്. ഇത് പല തരത്തില്‍ അപകടകരമാണ്. രോഗകാരണം അറിയാന്‍ വൈകിപ്പോകുമെന്നതു തന്നെ പ്രധാനപ്പെട്ടത്. ചില കഫ് സിറപ്പുകളില്‍ ആല്‍ക്കഹോളുണ്ട്. ഇതും അപകടമാണ്. ആന്റിഹിസ്റ്റമിനുകള്‍ മയക്കത്തിനു കാരണമാവുന്നു. കൊഡീന്‍ മലബന്ധവും ഫിനൈല്‍ പ്രാപ്‌നോളമിന്‍ അമിതരക്തസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം പിന്നെയും ഉയരാനിടയാക്കുന്നു.
കുഞ്ഞുങ്ങളെ മുലയൂട്ടുന്നതുവഴി കഫക്കെട്ടും ചുമയും ഗണ്യമായി കുറയ്ക്കാം. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവയാണ്. ആറു മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക. രണ്ടു വയസ്സുവരെ മുലയൂട്ടല്‍ തുടരുന്നതാണ് അഭികാമ്യം.പശുവിന്‍ പാല്‍ ചില കുട്ടികള്‍ക്ക് അലര്‍ജി ആയിരിക്കും.

പശുവിന്‍ പാല്‍ കൊടുക്കേണ്ട സന്ദര്‍ഭത്തില്‍ നല്ല പോലെ നേര്‍പ്പിച്ച് കൊടുക്കണം. മൂന്ന് മാസം പ്രായമായ കുട്ടികള്‍ക്ക് പാലില്‍ രണ്ടിരട്ടിയും നാലു മാസമുള്ള കുട്ടികള്‍ക്ക് ഇരട്ടിയും ആറുമാസമാകുമ്പോള്‍ അതേ അളവിലും വെള്ളം ചേര്‍ത്താണ് നല്‍കേണ്ടത്. എളുപ്പം ദഹിക്കുന്നതിനുവേണ്ടിയാണ് പാല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നത്. വെള്ളം ചേര്‍ത്തശേഷം പാല്‍ തിളപ്പിച്ച് കുറുക്കുമ്പോള്‍ നേര്‍പ്പിക്കുന്നതിനായി ചേര്‍ത്ത ജലം നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞുങ്ങളുടെ ദഹനം പ്രയാസമുള്ളതാക്കും. അതുകൊണ്ട് തിളപ്പിച്ച പാലില്‍ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. എട്ടുമാസം മുതല്‍ മാത്രമേ നേര്‍പ്പിക്കാത്ത പാല്‍ നല്‍കാവൂ.


ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് രണ്ടുവയസ്സുവരെ കുഞ്ഞിനെ മുലയൂട്ടേണ്ടതും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കേണ്ടതുമാണ്. മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വക്കുറവും അണുബാധക്ക് ഒരു പ്രധാനകാരണമാണ്.

കഴിയുന്നതും ഇരുന്ന് മുലയൂട്ടാന്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ കുട്ടികള്‍ക്ക് തരിപ്പില്‍കയറാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിക്കുന്നതാണ് കുട്ടികള്‍ക്ക് ഇന്‍ഫെക്ഷന്‍ വരാന്‍ ഒരുകാരണം. മുലപ്പാല്‍ യൂസ്‌റ്റേഷ്യന്‍ ട്യൂബിലുടെ ചെവിയില്‍ പ്രവേശിക്കുന്നതും ഇന്‍ഫെക്ഷന് കാരണമാകും. ഇതുമൂലം കഫക്കെട്ടും ചെവിവേദനയും ഉണ്ടായേക്കാം.
പാരമ്പര്യമായി ശ്വാസംമുട്ടല്‍, കരപ്പന്‍ എന്നിവയുള്ള കുടുംബത്തിലെ കുട്ടികളില്‍ കഫക്കെട്ട് കണ്ടുവരുന്നുണ്ട്. ഇതിനു പുറമെ ചുറ്റുപാട്, ജനനസമയത്തെ ക്രമക്കേടുകള്‍ എന്നിവയും കുട്ടികളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ഇടക്കിടെ അലര്‍ജിക്കും അണുബാധകള്‍ക്കും കാരണമാകുന്നുമുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിലും ഗര്‍ഭപാത്രത്തിലെ സ്രവം അകത്താക്കുന്ന കുട്ടികളിലും തൂക്കക്കുറവുള്ളവരിലും ഭാവിയില്‍ ഇടക്കിടെ അണുബാധയും അലര്‍ജിയും കണ്ടുവരാറുണ്ട്.നവജാത ശിശുക്കള്‍ക്ക് തൂക്കം കുറയുമ്‌ബോഴാണ് ന്യുമോണിയയും അണുബാധകൊണ്ടുള്ള മറ്റു രോഗങ്ങളും കൂടുതലായി കാണുന്നത്. ഗര്‍ഭിണികള്‍ക്ക് മെച്ചപ്പെട്ട പരിചരണം നല്‍കിയാല്‍ കുട്ടികളുടെ തൂക്കം കൂടും. അതുവഴി രോഗങ്ങള്‍ തടയാം.


ദിവസേന നല്ലപോലെ എണ്ണതേപ്പിച്ച് കുളിപ്പിക്കുന്ന കുട്ടികളിലും കഫത്തിന്റെ ശല്യം കൂടുതലായി കണ്ടുവരുന്നുണ്ട്. കളിച്ച് വിയര്‍ത്തിരിക്കുന്ന അവസ്ഥയില്‍ പെട്ടെന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുന്നവരിലും ചൂടുള്ള കാലാവസ്ഥയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍നിന്ന് ഇടക്കിടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നവരിലും ജലദോഷവും തുടര്‍ന്ന് കഫക്കെട്ടും കണ്ടുവരുന്നുണ്ട്. പെട്ടെന്നുള്ള ഊഷ്മാവിന്റെ വ്യതിയാനം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തകര്‍ക്കുന്നതാണ് ഇതിന് കാരണം.
ചെറിയകുഞ്ഞുങ്ങള്‍ മുലപ്പാല്‍ ശരിയായ രീതിയില്‍ കുടിക്കാതിരിക്കുക, ഇടക്കിടക്ക് ഉണരുക, നിരന്തരം കരയുക, ശോധന കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കഫക്കെട്ടിനോടൊപ്പം കണ്ടാല്‍ ഉടന്‍ ചികില്‍സ തേടേണ്ടതാണ്.
കഫക്കെട്ടിനും ഇടക്കിടെയുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിരോഗങ്ങള്‍ക്കും അലോപ്പതിക്കു പുറമെ ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും ഫലപ്രദമായ ചികില്‍സയുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നായകനായി സതീശൻ; സത്യപ്രതിജ്ഞ ചെയ്തു  (46 minutes ago)

UAE അബുദാബിയിൽ ഡ്രോൺ ആക്രമണം; '  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്....  (3 hours ago)

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ നിർമിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശ ചടങ്ങ്  (3 hours ago)

പ്രമുഖ തമിഴ് സിനിമ നിർമാതാവ് കെ.രാജൻ ജീവനൊടുക്കി... അപ്രതീക്ഷിത മരണത്തിൽ നടുങ്ങി സിനിമാലോകം  (4 hours ago)

കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്ന് വീട് പൂർണമായി കത്തി നശിച്ച നിലയിൽ...  (4 hours ago)

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (5 hours ago)

കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നു  (5 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 28ന്...  (5 hours ago)

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ മെയ് 27ന് .... തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് മക്കയും മദീനയും ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി  (5 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം...  (6 hours ago)

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട്  (7 hours ago)

ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപ എങ്കിലും നൽകാത്തത്; ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവു  (16 hours ago)

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരം; മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക  (16 hours ago)

സോനയും രജിൻലാലും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു; ഇതിനിടയിൽ രജിൻലാൽ മറ്റൊരു യുവതിയുമായി ബന്ധത്തിലായി; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് സോനാ;  (17 hours ago)

Malayali Vartha Recommends