Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ശരണം വിളിയുടെ നാളുകൾ : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായി ഭക്തജനപ്രവാഹം... ഇന്നുമുതൽ വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കും ദിവസവും ദർശനം


നാലാം ചന്ദ്രയാന്‍ ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി.. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യം.. ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന്‌ ഐഎസ്ആര്‍ഒ മേധാവി..


ഞെട്ടിക്കുന്ന തെളിവുകൾ.. ഇന്ത്യയിൽ മസൂദ് അസറിനും ഹാഫിസ് സയീദിനും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ എല്ലാവസരങ്ങളും.. അവർ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന..


വിവാഹം നടക്കാൻ നരബലി.. ജോധ്പുരിൽ നാല് സ്ത്രീകൾ ചേർന്ന് തങ്ങളുടെ 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു...പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു..


ശിവൻകുട്ടിയുടെ മുതലക്കണ്ണീർനാടകം പൊളിച്ച് രാജീവ് ചന്ദ്രശേഖർ.. ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ്..

ചെങ്കല്ലില്‍ കൊത്തിയൊരുക്കിയ പഴമയുടെ തനിയാവര്‍ത്തനം

21 JULY 2017 03:45 PM IST
മലയാളി വാര്‍ത്ത

തലമുറകള്‍ കൈമാറി വന്ന എഴുപത്തഞ്ച് വര്‍ഷം പഴക്കമുള്ള വീട് പൊളിച്ച് മാറ്റി രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച പുതിയ വീടാണെങ്കിലും ഒരു കാരണവരുടെ ഭാവമുണ്ട് ഈ വീടിന്. പൂര്‍ണമായും ചെങ്കല്ലില്‍ തീര്‍ത്തതാണ് വള്ളിയേങ്ങല്‍ അകായില്‍ എന്നു പേരിട്ടിരിക്കുന്ന ഈ വീട്.

ചെങ്കല്ല് ഉപയോഗിച്ച് കെട്ടിപ്പൊക്കുന്ന വീടുകള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമല്ല. പക്ഷേ ഈ വീടിനെ വ്യത്യസ്തമാക്കുന്നത് ചെങ്കല്ലിന്റെ പ്രകൃതിദത്തമായ മനോഹാരിത സിമന്റ് ഉപയോഗിച്ച് മറയ്ക്കാതെ അതേപോലെ നിലനിര്‍ത്തിയിരിക്കുന്നു എന്നതാണ്. പ്ലാവും മാവും ജാതിയും തണലിടുന്ന തൊടിയില്‍ പഴമയുടെ തനിയാവര്‍ത്തനം പോലെ ഈ വീട് തലയുയര്‍ത്തി നില്‍ക്കുന്നു.

പുല്ല് പാകിയ മുറ്റം പിന്നിട്ട് നേരെ എത്തുന്നത് നീളന്‍ വരാന്തയിലേക്കാണ്. വരാന്തയില്‍ നിന്നും വീടിനുള്ളിലേക്കുള്ള ആര്‍ച്ച് മാതൃകയിലെ പ്രധാന വാതില്‍ തുറന്നാല്‍ ആരുടെയും കണ്ണൊന്നു തള്ളിപ്പോകും. വീടിന്റെ പ്രധാന വാതില്‍ തുറക്കുമ്പോള്‍ മുന്നില്‍ ആദ്യം കാണുന്നത് ചുവന്ന കളറില്‍ നടുമുറ്റത്തിന്റെ ചുവരിലെ മരത്തിന്റെ ചെങ്കല്‍ ശില്‍പ്പമാണ്.



ആര്‍ട്ട് ഗ്യാലറികളില്‍ പോയതു പോലുള്ളൊരു അനുഭൂതി, ഇതു വീടല്ലെന്ന് ആരും മനസില്‍ പതിയെ പറഞ്ഞു തുടങ്ങും. നടുമുറ്റത്തിന് ചുറ്റുമായാണ് സ്വീകരണ മുറിയും ഡൈനിങ്ങ് ഹാളും ക്രമീകരിച്ചിരിക്കുന്നത്. പഴയവീടിന്റെ ഭാഗമായി നിന്നിരുന്ന കിണറിന് ചുറ്റുമാണ് നടുമുറ്റം നിര്മിച്ചിരിക്കുന്നത്.

പഴയ വീടിന്റെ മാതൃക മാത്രമല്ല ഉടമ കടമെടുത്തത് പകരം, പഴയ വീട്ടിലെ മച്ചിന്റേതടക്കമുള്ള തടിയും പുതിയ വീട്ടിലേക്ക് ഉപയോഗിച്ചിരിക്കുന്നു. ഫര്‍ണിച്ചറും വാതിലും കട്ടിളയും തുടങ്ങി കോണിപ്പടിയുടെ കൈപ്പടി പോലും നിര്‍മിച്ചിരിക്കുന്നത് തറവാട്ട് വീട്ടിലെ മരം ഉപയോഗിച്ചാണ്.

കരിമ്പനയാണ് ഈ ചെങ്കല്ല് വീടിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. പാലക്കാടിന്റെ ഗ്രാമങ്ങളില്‍ നിന്നുംപോലും കരിമ്പനകള്‍ നേരിട്ട് പോയി വാങ്ങിയാണ് വീടിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കരിമ്പനകളുടെ ആരുകള്‍ തീര്‍ക്കുന്ന തികച്ചും നാച്വറലായ ഡിസൈനുകളാണ് ഒരു ഡിസൈനര്‍ കൂടിയായ വീട്ടുടമ മന്‍സൂറിന് കരിമ്പനകളോട് കമ്പം തോന്നാന്‍ കാരണമാക്കിയത്.

കരിമ്പനകളില്‍ തീര്‍ത്ത മച്ചില്‍ തൂങ്ങുന്ന വിവിധ നിറത്തിലുള്ള അലങ്കാര വിളക്കുകള്‍ കൊച്ചിയില്‍ നിന്നും ശേഖരിച്ചതാണ്. ആന്റിക്ക് മാതൃകയിലുള്ള ഈ അലങ്കാര വിളക്കുകള്‍ കരിമ്പന മച്ചില്‍ വീഴ്ത്തുന്ന വിവിധ നിറങ്ങളിലുള്ള പ്രകാശം ഒരു ഹെറിറ്റേജ് ഹോട്ടലില്‍ ചെന്ന അനുഭൂതിയിലേക്ക് നമ്മെ കൊണ്ടുപോകുന്നു.



ചെങ്കല്‍ വീടുകളുടെ എക്‌സ്‌പേര്ട്ട് ആര്‍ക്കിടെക്റ്റ് സതീശാണ് മന്‍സൂറിന്റെ മനസിലുള്ള പഴയമയെ ചെങ്കല്ലില്‍ കൊത്തിയെടുത്ത് വീടാക്കി മാറ്റിയത്. മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. താഴത്തെ നിലയില്‍ രണ്ടും മുകള്‍ നിലയില്‍ ഒന്നും. നിലത്ത് ചുവന്ന നിറത്തിലുള്ള തറയോടുകളാണ് പാകിയിരിക്കുന്നത്. മേല്‍ക്കൂരയില്‍ പാകിയിരിക്കുന്ന ഓടുകളും പഴയ തറവാടിന്റേതുതന്നെ. വീടിനു പഴമയുടെ മുഖഛായ നല്‍കുന്നതില്‍ ഈ ഓടുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഡൈനിങ്ങ് ടേബിളിലും സ്വീകരണ മുറിയിലെ ഫര്‍ണിച്ചറുകളിലും ഒന്നു കണ്ണോടിച്ചാല്‍ മനസിലാകും എല്ലാം ഒരേ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. അതേപ്പറ്റി കൂടുതലന്വേഷിച്ചപ്പോള്‍ മനസിലായി പഴയ വീടിന്റെ തടി ഉപയോഗിച്ച് പഴയ മാതൃകയില്‍ ഫര്‍ണിച്ചര്‍ പ്രത്യേകം പണികഴിപ്പിക്കുകയായിരുന്നു.

മറ്റൊരു പ്രത്യകത ആര്‍ച്ച് മാതൃകയില്‍ തീര്‍ത്ത ജനാലകള്‍ക്ക് നല്‍കിയിരിക്കുന്ന വിവിധ നിറങ്ങളിലുള്ള ഗ്ലാസുകളാണ്. ആന്റീക് മാതൃകയിലുള്ള വീട്ടിലെ വാഷ്‌ബേസിന്‍ പോലും പ്രത്യേകം തെരഞ്ഞെടുത്തതാണ്. പാഴായിപോകുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ പോലും വീട്ടില്‍ മനോഹരമായ ഫഌവര്‍വാസുകളായി കാണം. ചൂടിക്കയറുപയോഗിച്ച് മിഠായി പാത്രങ്ങളെ പോലും അലങ്കരച്ച് അതില്‍ ജീവനുള്ള ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു.

മോഡുലാര്‍ മാതൃകയിലാണ് വീട്ടിലെ അടുക്കള ക്രമീകരിച്ചിരിക്കുന്നത്, പുറമെ വിറക് അടുപ്പിനായി മറ്റൊരു അടുക്കളയും, കൂടാതെ വര്‍ക്ക് ഏരിയയും അനുബന്ധമായി നല്‍കിയിട്ടുണ്ട്. പൊടിപിടിച്ച് ചെങ്കല്ലിന്റെ നിറം മങ്ങുന്നതിന് മുമ്പേ ഇവര്‍ വീട് നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാറുണ്ട്.

ചെങ്കല്ല് വീടുകളുടെ സ്‌പെഷ്യലിസ്റ്റാണ് തൃശ്ശൂര്‍ സ്വദേശിയായ ആര്‍ക്കിടെക്റ്റ് സതീഷ്. കോഴിക്കോട് സ്ഥിരതാമസമാക്കിയ സതീഷ് 1988 മുതല്‍ നിര്‍മാണ മേഖലയില്‍ സജീവമാണ്. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം അദ്ദേഹം 500-ല്‍ അധികം വീടുകള്‍ പണിതു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 minutes ago)

ഭക്തർ ശബരിമലയിലേക്ക്.... നട തുറന്നപ്പോൾ ദർശനത്തിനെത്തിയത് അരലക്ഷം തീർത്ഥാടകർ  (17 minutes ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ കാര്‍ വാങ്ങിയ സഹായി പിടിയില്‍  (8 hours ago)

ബിഎല്‍ഒയുടെ മരണത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍  (9 hours ago)

കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കി  (10 hours ago)

ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം  (10 hours ago)

ISRO ചന്ദ്രയാന്‍ 4 വിക്ഷേപണം 2028 ല്‍  (11 hours ago)

DELHI ATTACK വേരുകൾ അറുത്തെടുക്കാൻ NIA  (11 hours ago)

കുഞ്ഞിനെ ചവിട്ടി കൊന്ന് സ്ത്രീകൾ  (11 hours ago)

ഭാര്യയും മക്കളും ഇല്ലാത്തപ്പോൾ കടുംകൈ  (11 hours ago)

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി; ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുവെന്ന് കുടുംബം  (12 hours ago)

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ: ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യയെന്ന് കെ മുരളീധരന്‍  (12 hours ago)

എൻഡിഎക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോൺഗ്രസ് പ്രചാരണം വില കുറഞ്ഞത്; പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോൺഗ്രസ് ജനങ്ങളെ അപഹസിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (13 hours ago)

രാഷ്ട്രീയ പ്രസ്താവന പറയാന്‍ വേണ്ടി കോടികള്‍ മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്ന് പൃഥ്വിരാജ്  (13 hours ago)

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുത; കെ.സി വേണുഗോപാലിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എൻ പ  (13 hours ago)

Malayali Vartha Recommends