Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു

23 MARCH 2019 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

വടനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇരുഗ്രൂപ്പുകളുടെയും നേതാക്കളും കെ.പി.സി.സിയും ഐക്യകണ്‌ഠേനെയാണ് തീരുമാനിച്ചത്. രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന് എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ പരിഗണനയിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. നിലവില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടി.സിദ്ധിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്ന് ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയും വ്യക്തമാക്കിയത്. കെ.പി.സി.സി നേതൃത്വവും ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷനോട് പറഞ്ഞിരുന്നു. രാഹുല്‍ എത്തുന്നതോടെ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസിന് വലിയ മേല്‍ക്കോയ്മയാകും ഉണ്ടാവുക. 

വര്‍ഷങ്ങളായി ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളാണ് വയനാട് സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചുകൊണ്ടിരുന്നത്. സിറ്റിംഗ് എം.പിയായിരുന്ന എം.ഐ ഷാനവാസ് മരിച്ചതോടെയാണ് ആ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ഇതോടെ തര്‍ക്കം രൂക്ഷമായി. അങ്ങനെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റിയാണ് ഉമ്മന്‍ചാണ്ടി തന്റെ അനുയായിയും കോഴിക്കോട് ഡി.സി.സി പ്രസിഡന്റുമായ ടി.സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതിനെതിരെ ജില്ലയിലെ ഐ ഗ്രൂപ്പ്  രംഗത്തെത്തി. അവര്‍ കോഴിക്കോട് രഹസ്യയോഗം ചേര്‍ന്നു. ഗ്രൂപ്പ് നേതാവായ ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. അതോടെ ഗ്രൂപ്പ് യോഗത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അതിന് പിന്നാലെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ച ഉരുത്തിരിഞ്ഞത്.

രാഹുല്‍ എത്തുന്നതോടെ കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ പതിനെട്ടും പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കെ.പി.സി.സി നേതൃത്വം. യു.പിയിലെ അമേഠിയില്‍ രാഹുലിന്റെ സിറ്റിംഗ് സീറ്റാണ്. അവിടെ എസ്.പിയും ബി.എസ്.പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. രാഹുല്‍ വയനാട്ടിലെത്തുന്നതോടെ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറിമറിയും. രാഹുലിനായി സീറ്റ് ഒഴിഞ്ഞുമാറുക എന്നത് തന്നെ സംബന്ധിച്ച് വലിയ അഭിമാനമാണെന്ന് സിദ്ധിഖും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ അപ്രതീക്ഷിത നീക്കം ഇടത് പക്ഷത്തിനും ബി.ജെ.പിക്കും വലിയ തിരിച്ചടിയാണ് നല്‍കിയത്. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും സീറ്റിനെയും ചൊല്ലി കലഹിച്ചിരുന്ന കോണ്‍ഗ്രസ് വടകരയില്‍ കെ.മുരളീധരനെ കളത്തിലിറക്കിയാണ് മേല്‍ക്കൈനേടിയത്. 

അതിന് പിന്നാലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടിയതോടെ കോണ്‍ഗ്രസ് ജനകീയമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വയനാട് മണ്ഡലത്തില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നു എന്നത് രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറും. അതോടെ ദക്ഷിണേന്ത്യ തന്നെ കോണ്‍ഗ്രസിന്റെ കുടക്കീഴിലാകും എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് കേന്ദ്രതെരഞ്ഞെടുപ്പ് സമിതി. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സൂചനകള്‍ പുറത്ത് വന്നപ്പോഴേ ബി.ജെ.പി - ഇടത് ക്യാമ്പുകള്‍ ആശങ്കയിലാണ്. ഇടത്പക്ഷത്തിനാണ് ഇരട്ട ഷോക്കേറ്റത്. കാരണം കെ.മുരളീധരന്റെ വടകരയില്‍ മാസ് എന്‍ട്രിയാണ് നടത്തിയത്. വയനാട്ടില്‍ രാഹുലിന്റേത് കൊലമാസ് എന്‍ട്രിയും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (25 minutes ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (47 minutes ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (1 hour ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (1 hour ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (1 hour ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (1 hour ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (2 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (3 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (3 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (3 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (3 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (3 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (3 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (4 hours ago)

Malayali Vartha Recommends