Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു

23 MARCH 2019 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

വടനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇരുഗ്രൂപ്പുകളുടെയും നേതാക്കളും കെ.പി.സി.സിയും ഐക്യകണ്‌ഠേനെയാണ് തീരുമാനിച്ചത്. രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന് എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ പരിഗണനയിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. നിലവില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടി.സിദ്ധിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്ന് ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയും വ്യക്തമാക്കിയത്. കെ.പി.സി.സി നേതൃത്വവും ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷനോട് പറഞ്ഞിരുന്നു. രാഹുല്‍ എത്തുന്നതോടെ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസിന് വലിയ മേല്‍ക്കോയ്മയാകും ഉണ്ടാവുക. 

വര്‍ഷങ്ങളായി ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളാണ് വയനാട് സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചുകൊണ്ടിരുന്നത്. സിറ്റിംഗ് എം.പിയായിരുന്ന എം.ഐ ഷാനവാസ് മരിച്ചതോടെയാണ് ആ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ഇതോടെ തര്‍ക്കം രൂക്ഷമായി. അങ്ങനെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റിയാണ് ഉമ്മന്‍ചാണ്ടി തന്റെ അനുയായിയും കോഴിക്കോട് ഡി.സി.സി പ്രസിഡന്റുമായ ടി.സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതിനെതിരെ ജില്ലയിലെ ഐ ഗ്രൂപ്പ്  രംഗത്തെത്തി. അവര്‍ കോഴിക്കോട് രഹസ്യയോഗം ചേര്‍ന്നു. ഗ്രൂപ്പ് നേതാവായ ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. അതോടെ ഗ്രൂപ്പ് യോഗത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അതിന് പിന്നാലെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ച ഉരുത്തിരിഞ്ഞത്.

രാഹുല്‍ എത്തുന്നതോടെ കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ പതിനെട്ടും പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കെ.പി.സി.സി നേതൃത്വം. യു.പിയിലെ അമേഠിയില്‍ രാഹുലിന്റെ സിറ്റിംഗ് സീറ്റാണ്. അവിടെ എസ്.പിയും ബി.എസ്.പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. രാഹുല്‍ വയനാട്ടിലെത്തുന്നതോടെ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറിമറിയും. രാഹുലിനായി സീറ്റ് ഒഴിഞ്ഞുമാറുക എന്നത് തന്നെ സംബന്ധിച്ച് വലിയ അഭിമാനമാണെന്ന് സിദ്ധിഖും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ അപ്രതീക്ഷിത നീക്കം ഇടത് പക്ഷത്തിനും ബി.ജെ.പിക്കും വലിയ തിരിച്ചടിയാണ് നല്‍കിയത്. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും സീറ്റിനെയും ചൊല്ലി കലഹിച്ചിരുന്ന കോണ്‍ഗ്രസ് വടകരയില്‍ കെ.മുരളീധരനെ കളത്തിലിറക്കിയാണ് മേല്‍ക്കൈനേടിയത്. 

അതിന് പിന്നാലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടിയതോടെ കോണ്‍ഗ്രസ് ജനകീയമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വയനാട് മണ്ഡലത്തില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നു എന്നത് രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറും. അതോടെ ദക്ഷിണേന്ത്യ തന്നെ കോണ്‍ഗ്രസിന്റെ കുടക്കീഴിലാകും എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് കേന്ദ്രതെരഞ്ഞെടുപ്പ് സമിതി. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സൂചനകള്‍ പുറത്ത് വന്നപ്പോഴേ ബി.ജെ.പി - ഇടത് ക്യാമ്പുകള്‍ ആശങ്കയിലാണ്. ഇടത്പക്ഷത്തിനാണ് ഇരട്ട ഷോക്കേറ്റത്. കാരണം കെ.മുരളീധരന്റെ വടകരയില്‍ മാസ് എന്‍ട്രിയാണ് നടത്തിയത്. വയനാട്ടില്‍ രാഹുലിന്റേത് കൊലമാസ് എന്‍ട്രിയും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (49 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends