തീവ്രാവാദ പ്രവർത്തനങ്ങൾക്ക് തടയിടും ! ; കുറ്റകൃത്യങ്ങളും ധനസഹായവും തടയാനുള്ള നിയമാവലിക്ക് മന്ത്രിസഭയുടെ അംഗീകാരം
തീവ്രവാദ കുറ്റകൃത്യങ്ങളും ധനസഹായവും തടയാനുള്ള നടപടികൾക്കൊരുങ്ങി സൗദി ഭരണകൂടം. കുറ്റകൃത്യങ്ങളും ധനസഹായവും തടയാനുള്ള നിയമാവലിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. സൽമാൻ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീവ്രവാദത്തെ ചെറുക്കുന്ന സുപ്രധാന നടപടിക്ക് അംഗീകാരം നല്‍കിയത്.
സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ സുഊദ് അല്‍മുഅ്ജിബ് സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വാര്‍ത്താ വിനിമയ മന്ത്രി തുര്‍ക്കി അബ്ദുല്ല അശ്ശബാന വ്യക്തമാക്കി. അതേസമയം കിരീടാവകാശി അധ്യക്ഷനായുള്ള സാമ്പത്തിക, വികസന സമിതി നിയമാവലിക്ക് നാല് മാസം മുമ്പ് അംഗീകാരം നല്‍കിയിരുന്നു.
സൗദി എൻറർടെയിൻമെന്റ് അതോറിറ്റിയുടെ വ്യവസ്ഥകള്‍ക്കും മന്ത്രിസഭ അംഗീകാരം നൽകി. സാമ്പത്തിക, വികസന സമിതിയാണ് വ്യവസ്ഥകള്‍ മന്ത്രി സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. രാജ്യത്തെ സാമ്പത്തിക വിനിമയം, കൈമാറ്റം, നിരീക്ഷണം, നിമാവലികളും ലൈസന്‍സുകളും അനുവദിക്കല്‍ തുടങ്ങി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിക്കായിരിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. പാലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സൗദി അനുവദിച്ച 50 ദശലക്ഷം ഡോളര്‍ സഹായത്തെ അഭിനന്ദിച്ച ഐക്യരാഷ്ട്ര സഭ പ്രസ്താവനയെ മന്ത്രിസഭ സ്വാഗതം ചെയ്തു. യമനിലും മേഖലയിലെ ഇതര രാജ്യങ്ങളിലും സമാധാനം നിലനിര്‍ത്താനുള്ള സൗദിയുടെ ശ്രമം തുടരുമെന്നും മന്ത്രിസഭ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha