വിവാഹത്തിനായി അണിഞ്ഞൊരുങ്ങി എത്തിയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരനെ ഗെറ്റൗട്ടടിച്ചു; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
വിവാഹത്തിനായി അണിഞ്ഞൊരുങ്ങി എത്തിയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്. താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരനെ ഗെറ്റൗട്ടടിച്ചു. പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലായിരുന്നു.
ലെബനീസ് വംശജനായ ഒരു പരിചയക്കാരന്‍ പ്രത്യേക ഡിസ്കൗണ്ടില്‍ ഹോട്ടല്‍ ബുക്ക് ചെയ്ത് തരാമെന്ന വാഗ്ദാനം നല്‍കി 26000 ദിര്‍ഹമാണ് 35 കാരനായ യുവാവില്‍ നിന്ന് വാങ്ങിയത്. തുടര്‍ന്ന് വിവാഹദിനത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വരന്റെ വേഷത്തില്‍ ജുമൈറയിലെ ഹോട്ടലിലെത്തിയപ്പോഴാണ് തന്റെ പേരില്‍ ഒരു ബുക്കിംഗും നടന്നിട്ടില്ലെന്ന് വരന്‍ അറിയുന്നത്. പലതവണ സുഹൃത്തിനെ വിളിച്ചെങ്കിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന മറുപടി നല്‍കി ഇയാള്‍ ഒഴിവാകുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ കൈമലര്‍ത്തി. നൂറ്റിഅമ്ബതോളം അഥിതികള്‍ക്ക് മുന്നില്‍ താന്‍ നാണം കെട്ടുപോയെന്നും ഒടുവില്‍ വിവാഹം മാറ്റി വയ്ക്കേണ്ട അവസ്ഥയായെന്നും ഇയാള്‍ പറയുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ദുബായിലെ മറ്റൊരു ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. നാണക്കേടിനും ധനനഷ്ടത്തിനും പുറമെ അവസാനഘട്ടത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയ വിവാഹവേദി ഒരുക്കാന്‍ കഷ്ടപ്പെടേണ്ടി വന്നുവെന്നാണ് യുവാവ് പറയുന്നത്. തന്നെ പറ്റിച്ച സുഹൃത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണിയാള്‍.
വിവാഹത്തിനായി വേദിയിലെത്തിയ വരനെയാണ് മടക്കി അയച്ച സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ദുബായിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ സ്വന്തം വിവാഹത്തിനായെത്തിയ ഇന്ത്യന്‍ സ്വദേശിയെയാണ് വിവാഹ വേദി ബുക്കിംഗ് നടന്നിട്ടില്ലെന്ന് കാരണത്തില്‍ ഹോട്ടല്‍ അധികൃതര്‍ മടക്കി അയച്ചത്. ഇതിനെ തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു. പിന്നാലെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ഇയാള്‍ മനസിലാക്കുന്നത്.
https://www.facebook.com/Malayalivartha