കൊറോണ പ്രതിരോധം; നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎ, ജയില്‍ ശിക്ഷയും ഒപ്പം പിഴയും നല്‍കേണ്ടിവരും

കൊറോണ വ്യാപനത്തെ തുടർന്ന് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ രംഗത്ത്. കൊറോണ പ്രതിരോധത്തെ തുടർന്ന് നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ആവർത്തിച്ച് നിയമം ലംഘിക്കുന്നവര്‍ക്ക് 6 മാസത്തെ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം പിഴയും നല്‍കേണ്ടിവരുന്നതായിരിക്കും. കോവിഡ് ബാധ സംശയിക്കുന്നവര്‍ അല്ലെങ്കിൽ കൊറോണ രോഗികള്‍ എന്നിവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹമാണ് പിഴ നൽകേണ്ടത്.
ഇതേതുടർന്ന് കോവിഡ് 19 പരിശോധന കഴിഞ്ഞവരുടെ രോഗവിവരങ്ങള്‍ നിരീക്ഷിക്കാനുള്ള അല്‍ ഹോസന്‍ യുഎഇ അടക്കമുള്ള ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യാതിരുന്നാലും പിഴയുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോ എന്നറിയുന്നതിനായി അവര്‍ക്കേര്‍പ്പെടുത്തിയ ഇലക്‌ട്രോണിക് ബ്രേസ്ലെറ്റ് മനഃപൂര്‍വ്വം കേടു വരുത്തിയാലും പിഴ നല്‍കണം എന്നതാണ് നിലവിലെ നിയമം. ഒപ്പം 10,000 ദിര്‍ഹമാണ് ഇവയ്ക്ക് രണ്ടിനുമുള്ള പിഴ.
കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയാല്‍ 2000 ദിര്‍ഹവും മുന്നറിയിപ്പ് അവഗണിച്ച് കുടുംബയോഗങ്ങളും മറ്റും സംഘടിപ്പിച്ചാല്‍10,000 ദിര്‍ഹവുമാണ് പിഴ ഈടാക്കുന്നത്. സ്വകാര്യ ക്ലാസ്സുകള്‍ സംഘടിപ്പിച്ചാല്‍,അത് സൗജന്യമാണെങ്കില്‍ കൂടി 20,000 ദിര്‍ഹമാണ് പിഴ. കോവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ 5000 വും, യാത്രാനുമതി ലംഘിച്ച് പുറത്തിറങ്ങുന്നതിന് 3000 ദിര്‍ഹവും തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കാത്തതിന് 20,000 ദിര്‍ഹവുമാണ് പിഴ നല്കേണ്ടുന്നത്. ആയതിനാൽ തന്നെ കൂടുതൽ ജാഗ്രത കോറോണയോടൊപ്പം തന്നെ നിയമങ്ങളോടും കാട്ടേണ്ടതുണ്ട്.
https://www.facebook.com/Malayalivartha























