കൊറോണ വൈറസ്; ഗൾഫ് രാഷ്ട്രങ്ങളിൽ വൈറസ് ബാധിതർ ഒന്നര ലക്ഷത്തിലേക്ക്, മരണം 731;സാധാരണ നിലയിൽ എത്താനാകുമോ എന്ന ആശങ്കയിൽ അധികൃതർ

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ ബാധിതർ ദിനംപ്രതി ഉയരുന്നതായി കണക്ക്. ഇന്നലെ 17 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 731 ആയി ഉയരുകയുണ്ടായി. ഇതേതുടർന്ന് ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെയും ഗൾഫ് രാഷ്ട്രങ്ങളിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം ഒന്നര ലക്ഷമായി ഉയരുകയുണ്ടായി. സൗദിയിൽ ഈ മാസം 23 മുതൽ 24 മണിക്കൂർ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്.
അതോടൊപ്പം തന്നെ സൗദി അറേബ്യയിൽ ഇന്നലെയും 9 മരണം സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ മരണസംഖ്യ 320ൽ എത്തി നിൽക്കുകയാണ് . കുവൈത്തിൽ മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 121 ആയി ഉയരുകയും ചെയ്തു. ഇതേതുടർന്ന് യു.എ.ഇയിലും മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഒമാനിൽ രണ്ടും. രോഗവ്യാപനം മിക്ക രാജ്യങ്ങളിലും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മാറ്റമൊന്നും തന്നെ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 6500 പേർക്കാണ് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗബാധയേറ്റത്. എന്നാൽ ഒന്നര ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം ഉയർന്നത് വളരെ ഏറെ ആശങ്ക വർധിക്കാൻ ഇടയായിട്ടുണ്ട്. സൗദിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്- 2563.
അതോടൊപ്പം തന്നെ ഖത്തറിൽ ആയിരത്തി അറുനൂറിനും കുവൈത്തിൽ ആയിരത്തിനും മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. യു.എ.ഇയിൽ 873ഉം ഒമാനിൽ 892ഉം ബഹ്റൈനിൽ 190ഉം പേർക്ക് പുതുതായി രോഗം സ്ഥിരീകരികാതുകയുണ്ടായി. അതേസമയം കോവിഡ് പൂർണമായി സുഖപ്പെടുന്നവരുടെ എണ്ണം ഗള്‍ഫില്‍ വർധിച്ചുവരികയാണ്. 53,000ത്തിൽപരം ആളുകൾക്ക് രോഗം പൂർണമായും ഭേദപ്പെട്ടു. എന്നാൽ ഇത് സംതൃപ്തി പകരുന്ന വാർത്തയാകുകയാണ്.
https://www.facebook.com/Malayalivartha
























