ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍; യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും നഷ്ടമുണ്ടാകില്ല, കുറഞ്ഞ നിരക്കും ഉയർന്ന നിരക്കും കേന്ദ്രം പറയും

കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ശേഷം പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. അതായത് വരുന്ന മൂന്ന് മാസത്തേക്ക് ഏഴ് ബാന്‍ഡുകളായി തിരിച്ചാണ് കേന്ദ്രം നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തന്നെയും 2,000 മുതല്‍ 18,000 രൂപവരെയാണ് ടിക്കറ്റ് ചാര്‍ജ്ജായി ഈടാക്കുക എന്ന് വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് തന്നെ. വരുന്ന തിങ്കളാഴ്ച മുതലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കുന്നത്.
അതോടൊപ്പം തന്നെ ആഭ്യന്തര വിമാനയാത്രാ നിരക്ക് ഓഗസ്റ്റ് 24 വരെ 3 മാസം കേന്ദ്ര വ്യോമയാന മന്ത്രാലയം നിയന്ത്രിക്കുകയും ചെയ്യുന്നതായിരിക്കും. യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും നഷ്ടമുണ്ടാകാത്ത വിധം കുറഞ്ഞ നിരക്കും ഉയർന്ന നിരക്കും നിശ്ചയിക്കുന്നത്. ലോക്ഡൗൺ നഷ്ടം നികത്താൻ വിമാനക്കമ്പനികൾ ഭീമമായ നിരക്ക് ഈടാക്കുന്നതു തടയാനാണിത് എന്നതും വ്യക്തമാണ്.
ഇതേതുടർന്ന് യാത്രാ ദൈർഘ്യമനുസരിച്ച് 7 വിഭാഗങ്ങളായി തിരിച്ചാകും നിരക്ക് നിശ്ചയിക്കുകയെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കുകയുണ്ടായി. എന്നാൽ മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഡൽഹി – തിരുവനന്തപുരം യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 6500 രൂപയും പരമാവധി 18,600 രൂപയുമായിരിക്കും നിശ്ചയിക്കുന്നത്. ഇതിന്റെ ശരാശരിക്കു താഴെയുള്ള നിരക്കിൽ 40% സീറ്റുകൾ അനുവദിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha
























