ഗൾഫ് രാഷ്ട്രങ്ങളിൽ കോറോണയിൽ തകർന്ന് 103 മലയാളികൾ; 63 പേര് യുഎഇയിൽ മാത്രം, തകർന്നത് 103 ജീവിതങ്ങൾ...103 സ്വപ്‌നങ്ങൾ!

കൊറോണ വ്യാപകമായി പടരുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ 6700 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ രോഗികളുടെ എണ്ണം 176000 പിന്നിട്ടു. ഇന്നലെ മാത്രം 32 പേര്‍ മരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് മരണ സംഖ്യ 840 ആയി ഉയർന്നു. ഇന്നലെയും നാലായിരത്തിലേറെ പേരാണ് കോവിഡ് രോഗവിമുക്തി നേടിയത്. ഇതോടുകൂടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 76,000 കടന്നു.
എന്നാൽ തന്നെയും നിരവധി പ്രവാസി മലയാളികളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതിൽ കൊറോണ വൈറസിനെ തുടർന്ന് മരണത്തിന് കീഴടങ്ങുന്നതായുള്ള റിപോർട്ടുകൾ പുറത്തേക്ക് വരുന്നത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് ഗൾഫിലെ 5 രാജ്യങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 103 ആയിരിക്കുകയാണ്. ഒരു ഡോക്ടറും 2 നഴ്സുമാരും മരിച്ച മലയാളികളിൽ ഉൾപ്പെടുന്നു.
എന്നാൽ തന്നെയും ഏറെ നൊമ്പരമാകുന്ന മറ്റൊരു റിപ്പോർട്ട് എന്നത് ഗൾഫിൽ ഏറ്റവുമധികം മലയാളികളുള്ള യുഎഇയിലാണ് ഏറ്റവുമധികം മരണവും രേഖപ്പെടുത്തിയിരിക്കുന്നത്. 63 പേരാണ് ഇതിനോടകം തന്നെ മരിച്ചത്. അതേസമയം ഏപ്രിൽ ഒന്നിന് യുഎഇയിലെ ആദ്യ കോവിഡ് മരണവും മലയാളി ആയിരുന്നു. തൃശൂർ മൂന്നുപീടിക സ്വദേശി പരീത് തന്നെയായിരുന്നു ആദ്യത്തെ കോവിഡ് മരണം. ഇദ്ദേഹമുൾപ്പടെ 28 പേർ ദുബായിലും 24 പേർ അബുദാബിയിലും മരിച്ചക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഷാർജ – 4, അജ്മാൻ – 3, റാസൽഖൈമ – 3, ഫുജൈറ – 1 എന്നിങ്ങനെയാണു യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ മരിച്ച മലയാളികളുടെ കണക്കുകൾ. നഴ്സായ കൊല്ലം സ്വദേശി ലാലി തോമസ് ഉൾപ്പടെ 19 പേർ സൗദിയിലും തിരുവല്ല മഞ്ഞടി സ്വദേശി നഴ്സായ ആനി മാത്യു ഉൾപ്പടെ 18 പേർ കുവൈത്തിലും കൊറോണ വൈറസ് ബാധയെ തുടർന്ന് മരിക്കുകയുണ്ടായി. തുടർന്ന് ഒമാനിൽ ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രൻ നായർ അടക്കം 2 മലയാളികളാണു മരിച്ചത്. ഖത്തറിലും ഒരു മലയാളി മരിച്ചതായാണ് കണക്ക്. എന്നാൽ തന്നെയും ഔദ്യോഗിക കണക്ക് പുറത്തുവരുമ്പോൾ മരണനിരക്ക് ഉയർന്നേക്കാം. ഗൾഫിൽ ബഹ്റൈനിൽ മാത്രമാണു മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യാത്തത് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























