ആഹാരവും മരുന്നുമില്ല; ഒമാനിൽ ആയിരക്കണക്കിന് പ്രവാസികള്‍ ദുരിതത്തിൽ, ഒഴിപ്പിക്കൽ വേഗത്തിലാക്കുവാൻ സർവീസുകള്‍ ആവശ്യമെന്ന് പ്രവാസികൾ
ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് വ്യാപനത്തിൽ നിരവധി പ്രവാസികൾക്കാണ് ജീവൻ നഷ്ടമായത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതി മാത്രമല്ല തൊഴിലില്ലായ്മയും ഒപ്പം കടുത്ത ദാരിദ്ര്യത്തിലുമാണ് ഒട്ടുമിക്ക പ്രവാസികളും. ഒമാനിൽ കുടുങ്ങിക്കിടക്കുന്ന സാധാരണ പ്രവാസികൾക്ക് ചാർട്ടേർഡ് വിമാനങ്ങൾ ഒരിക്കലും പ്രയോജനപ്പെടില്ലെന്ന് തൊഴിലാളി സംഘടനാ പ്രവർത്തകർ രംഗത്ത്. ആയതിനാൽ തന്നെ ഒഴിപ്പിക്കൽ വേഗത്തിലാക്കുവാൻ കൂടുതൽ വിമാന സർവീസുകള്‍ ആവശ്യമെന്ന് പ്രവാസികൾ പറയുന്നു. ആയിരകണക്കിന് പ്രവാസികളാണ് ആഹാരവും മരുന്നുമില്ലാതെ ഒമാനിൽ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ കുടുങ്ങിക്കിടക്കുന്നത്.
അതോടൊപ്പം തന്നെ എണ്ണ വിലയിലുണ്ടായ ഇടിവും കൊവിഡ് 19ന്റെ വ്യാപനവും ഒമാനിലെ സ്വകാര്യമേഖലയെ സാരമായി ബാധിക്കുകയുണ്ടായി. ഇതുമൂലം മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തൊഴിൽ നഷ്ടപെട്ട ഒരു വിഭാഗം കമ്പനി ജീവനക്കാർക്ക് മാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾ ഉപകാരപ്പെടുന്നത്. എന്നാൽ, സാധാരണ തൊഴിലാളികൾക്ക് ഈ സംവിധാനം ഒരിക്കലും പ്രയോജനപ്പെടില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തുടർന്ന് ഇത്തരം ചാർട്ടേർഡ് വിമാനങ്ങൾ ഏർപെടുത്തുവാൻ ഒമാനിൽ സാമ്പത്തികശേഷിയുള്ള കമ്പനികൾ വളരെ കുറവാണ്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കണം എന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. അതോടൊപ്പം തന്നെ സാമൂഹ്യ സംഘടനകൾക്ക് ചാർട്ടേഡ് വിമാനങ്ങൾ പ്രവർത്തിപ്പിക്കുവാൻ അനുമതി നൽകണം. എങ്കിൽ മാത്രമേ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് നാട്ടിലെത്തുവാൻ കഴിയുകയുള്ളു. ഇതുകൂടാതെ വേണ്ടത്ര രേഖകളില്ലാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഒമാനിലെ വിവിധ ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത്. കേന്ദ്ര സർക്കാർ ഒമാനിൽ നിന്നുമുള്ള ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം എന്നത്.
https://www.facebook.com/Malayalivartha