മണിക്കൂറുകൾക്കിടയിൽ നാല് പേർ; കുവൈറ്റിൽ കൊറോണ വൈറസ് ചികിത്സയിൽ കഴിഞ്ഞ നാല്മ ലയാളികൾ മരിച്ചു
ഗൾഫ് രാഷ്ട്രങ്ങളിൽ കൊവിഡ് വ്യാപനം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിൽ കുവൈത്തിൽ ഇന്നും രോഗം സ്ഥിരീകരിച്ചവരിൽ ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് കൂടുതൽപേരും ഇന്ത്യക്കാരാണ്. ആകെ 838 പേർക്കാണ് ഇന്ന് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്, ഇതിൽ 260 പേരും ഇന്ത്യക്കാരാണെന്ന് ആരോഗ്യമന്ത്രാലയം. അതോടൊപ്പം തന്നെ ആകെയുള്ള കണക്ക് പ്രകാരം കുവൈറ്റിൽ ഒട്ടുമുക്കാലും ഇന്ത്യക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മലയാളികളാണ് മരിച്ചത്. മലപ്പുറം. കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടിൽ ബദറുൽ മുനീർ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. 53 വയസ്സാണ്. അമ്പഴത്തിങ്കൽ കുഞ്ഞി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്. കുവൈത്തിൽ സ്വകാര്യ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു ഇദ്ദേഹം. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിക്കുകയും ആയിരുന്നു.
അതേസമയം കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി നഴ്‌സും ഇന്ന് കോവിഡിന് കീഴടങ്ങി. പത്തനം തിട്ട, പുതുക്കുളം മലയാളപ്പുഴ, ഏറം ജൈസൺ വില്ലയിൽ അന്നമ്മ ചാക്കോയാണ് മരിച്ചത്. 59 വയസാണ്. ഇന്ന് ഉച്ചക്ക് മുബാറക് അൽ കബീർ ആശുപത്രിയിൽ ആയിരുന്നു മരണം സംഭവിച്ചത്. രോഗത്തെ തുടർന്ന് രണ്ടു ദിവസം മുൻപാണ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൽ ഷാബ് മെഡിക്കൽ സെന്ററിലെ ഹെഡ് നഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു.
തുടർന്ന് തൃശൂർ വാടാനപ്പള്ളി കൊരട്ടിപറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ അമീരി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 65 വയസാണ്. 25 വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം ടൈലർ ആയി ജോലി ചെയ്തുവരികയായിരുന്നു. കോഴിക്കോട് പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പിൽ ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചത്. 49 വയസാണ്. കോവിഡ് ബാധിച്ചു നിരീക്ഷണത്തിൽ ആയിരുന്നു ഇദ്ദേഹം. അദാൻ ആശുപത്രിയിലായിരുന്നു മരണം.
https://www.facebook.com/Malayalivartha