നാട്ടിൽ എത്താൻ കൊതിച്ച് പ്രവാസികൾ; ഗൾഫ് രാഷ്ട്രങ്ങളെ പിടിവിടാതെ കോറോണ, നിയന്ത്രണങ്ങൾക്ക് അയവ് വരുത്തി ദുബായ് സാധാരണ ജീവിതത്തിലേക്ക്

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് മരണ സംഖ്യ 915 ആയി ഉയർന്നിരിക്കുകയാണ്. ഇതിനോടകം തന്നെ അയ്യായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം 194000 പിന്നിടികയുണ്ടായി. ഗൾഫ് രാഷ്ട്രങ്ങളിൽ വിവിധ ഇടങ്ങളിലായി ഇന്നലെ 26 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചയ്യപെടുന്ന സൗദിയിൽ പുതുതായി 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 411ൽ എത്തി. അഞ്ച് മരണം കൂടിയായതോടെ യു.എ.ഇയിൽ 253 ആണ് മരണസംഖ്യ എത്തിനിൽക്കുന്നത്. കുവൈത്തിൽ ഏഴും ഖത്തറിൽ രണ്ടും ആണ് കോവിഡ് മരണങ്ങൾ ഇന്നലെ രേഖപ്പെടുത്തിയത്.
അതോടൊപ്പം തന്നെ സൗദി ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും രോഗവ്യാപനത്തിൽ കാര്യമായ മാറ്റം ഒന്നും തന്നെയില്ല എന്നാണ് കണ്ടെത്തൽ. ഇന്നലെ മാത്രം 1931 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച സൗദിയിൽ രോഗികളുടെ എണ്ണം 76000ത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം വൈറസ് ബാധിതരുടെ എണ്ണം ഖത്തറിൽ 47000വും യു.എ.ഇയിൽ 31000വും പിന്നിദുആകയുണ്ടായി. കുവൈത്തിലാകട്ടെ 22500ന് മുകളിലെത്തിയിരിക്കുകയാണ്. ഒമാനിൽ 8000നും ബഹ്റൈനിൽ 9000നും മുകളിലാണ് കോവിഡ് രോഗികൾ ഉള്ളത്. 3000ലേറെ പേർക്ക് ഇന്നലെയും രോഗവിമുക്തി ലഭിക്കുകയുണ്ടായി. ഇതോടുകൂടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം 90000 കടന്നു.
അതേസസമയം ദുബൈയിൽ ഇന്ന് മുതൽ ജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്. രാവിലെ 6 മുതൽ രാത്രി 11 വരെ യാത്രാവിലക്ക് പിൻവലിച്ചതോടെ ഏറെക്കുറെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. തുടർന്ന് സൗദിയിൽ നാളെ മുതൽക്കാണ് കർഫ്യുവിൽ ഘട്ടം ഘട്ടമായ ഇളവുകൾ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
ദുബായ് എമിറേറ്റിൽ സിനിമാശാലകൾ തുറക്കാൻ വിപുലമായ ഒരുക്കങ്ങൾ നടന്നുവരികയാണ്. ഇതേതുടർന്ന് അടച്ചിട്ട സിനിമാശാലകളിൽ ബുധനാഴ്ചയാണ് പ്രദർശനം പുനരാരംഭിക്കുന്നത്. സിനിമാ പ്രേക്ഷകർക്ക് സംതൃപ്തിയും സന്തോഷവും ലഭിക്കുന്ന വിധത്തിൽ സുരക്ഷാ സംവിധാനങ്ങളോടെയാണ് സിനിമാശാലകൾ തുറക്കുകയെന്ന് മാജിദ് അൽ ഫുതൈം കമ്പനി അധികൃതർ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























