കേരളത്തിലേക്ക് ഇന്ന് മൂന്ന് സർവീസുകൾ; നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത പ്രവാസികൾ 85000 കവിഞ്ഞു, ഇഴഞ്ഞ് നീങ്ങുന്ന പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രവാസികൾ
കൊറോണ വ്യാപനത്തിന്റെ ഭാഗമായി നാട്ടിലേക്ക് പ്രവാസികളെ എത്തിക്കുന്ന വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിലെ അവസാന വിമാന സർവീസുകൾക്ക് ഇന്ന് തുടക്കം. ഈ ഘട്ടത്തിൽ സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ജൂൺ 6 വരെ പതിനാല് സർവീസുകളാണ് ഉണ്ടാവുന്നത്. ഇതേതുടർന്ന് കേരളത്തിലേക്ക് മൂന്ന് സർവീസുകളാണ് ഉള്ളത് പോലും. വന്ദേഭാരത് മിഷന്‍റെ ഭാഗമായി നാട്ടിലേക്കു മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 85000 കവിഞ്ഞ സാഹചര്യത്തിൽ പദ്ധതി ഇഴഞ്ഞ് നീങ്ങുന്നത് ഏറെ ആശങ്കയാണ് ഉളവാക്കുന്നത്.
എന്നാൽ ഇതുവരെ സർവീസ് നടത്തിയ ആകെ പതിനൊന്നു വിമാനങ്ങളിലായി ഇതുവരെ 1670 ഓളം പേരെ മാത്രമാണ് നാട്ടിലേക്കു കൊണ്ടുപോകാൻ അധികൃതർക്ക് കഴിഞ്ഞുള്ളു. ഇന്ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിലെ ആവാസ സർവീസുകളിൽ ആകെ 13 വിമാനസർവീസാണ് സൗദിയിൽ നിന്ന് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ പ്രഖ്യാപിച്ച റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ഉൾപ്പെടെ മൂന്നു സർവീസുകൾ മാത്രമാണ് കേരളത്തിലേക്കുള്ളത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ മെയ് 29 നും 30 നും ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും മെയ് 31 നു റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് വിമാന സർവീസുകൾ ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ തന്നെയും നാട്ടിലേക്കു മടങ്ങാൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷവും മലയാളികളാണെന്ന് ഇന്ത്യൻ സ്ഥാനപതി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ആയതിനാൽ തന്നെ ഇതിനു ആനുപാതികമായി കേരളത്തിലേക്ക് വിമാന സർവീസ് ഏർപ്പെടുത്താത്തതിൽ മലയാളികൾ ഏറെ ആശങ്കയിലാണ്.
തുടർന്ന് ഫൈനൽ എക്സിറ്റും നേടി എംബസിയിൽ പേര് രജിസ്റ്റർ ചെയ്തു നാട്ടിലേക്കു മടങ്ങാനായി കാത്തിരുന്ന ഗർഭിണികളായ മലയാളികളിൽ ചിലരുടെ പ്രസവം ഇതിനോടകം തന്നെ സൗദിയിൽ നടക്കുകയുണ്ടായി. ഇത്തരത്തിൽ നിരവധി പ്രതിസന്ധിയിൽപ്പെട്ടു നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാടണയാൻ അധികൃതർ അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണിവർ കഴിയുന്നത് പോലും.
https://www.facebook.com/Malayalivartha