യുഎഇ ലോകത്ത് ഒന്നാമത്; പല എമിറേറ്റുകളും സാധാരണ നിലയിലേക്ക്, കോവിഡ് പോരാട്ടത്തിൽ ഒന്നാമത്, ഇതുവരെ 20 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയെന്ന് പുതിയ കണക്കുകള്‍
പ്രവാസികളുടെ പ്രിയപ്പെട്ട മണ്ണാണ് യുഎഇ. അവിടെയുള്ള അധികാരികൾ കാണിക്കുന്ന കരുതൽ മറ്റെവിടെ പോയാലും ലഭ്യമാകില്ല. എന്നാൽ ഈ കോറോണക്കാലത്തും സമയോചിതമായ ഇടപെടൽ നടത്തി കൂടുതൽ സുരക്ഷാ ഉറപ്പുവരുത്തി വീണ്ടും ഒന്നാമത് എത്തിനിൽക്കുകയാണ്. ലോകത്താകമാനം കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ ഏറ്റവും നടത്തിയ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ 20 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തില്‍ ശരാശരി 2,13,636 പേര്‍ക്കാണ് ഈ പരിശോധനകള്‍ നടത്തിയിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ സൗദി അടക്കമുള്ള രാജ്യങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ മുന്നേറ്റം. അതോടൊപ്പം തന്നെ ഇളവുകളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പള്ളികള്‍ അടക്കം തുറക്കുന്നതിനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം മറ്റ് രാജ്യങ്ങളില്‍ നാല് മാസം കൊണ്ട് നടത്തിയിരിക്കുന്ന പരിശോധന കണക്കുകളാണ് യുഎഇയില്‍ ദിവസേന നടത്തിയിരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ പോലും ഇത്രയധികം പരിശോധനകള്‍ നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബുധനാഴ്ച 38,000 പരിശോധനകളാണ് നടത്തിരിക്കുന്നത്. ഇതോടെ യുഎയില്‍ നടത്തിയിരിക്കുന്ന പരിശോധനകള്‍ 2.11 ദശലക്ഷം പിന്നിടുകയുണ്ടായി. യുഎഇ പരിശോധനയ്ക്കുള്ള രീതി വര്‍ദ്ധിപ്പിക്കുകയും രോഗം പ്രചരിക്കുന്നത് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ ശക്തമായി തന്നെ തുടരുന്നത് യുഎഇയുടെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
അതെസമയം പശ്ചിമേഷ്യയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ യുഎഇ തങ്ങള്‍ക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് ആരോഗ്യ പ്രതിരോധ മന്ത്രി അബ്ദുള്‍ റഹമാന്‍ ബിന്‍ മൊഹമ്മദ് അൽ ഒവാസിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതായത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഇതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഇതിനായി സുതാര്യമായ പ്രവര്‍തത്തനങ്ങളാണ് യുഎയി നടത്തിയിരുന്നത്. ചില രാജ്യങ്ങള്‍ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha