ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി വർദ്ധനവ്; ഒറ്റദിവസം 6000ത്തിലേറെ കേസുകൾ, ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 112000 കടന്നു, 32പേർ മരിച്ചു!
ഗൾഫ് രാഷ്ട്രങ്ങളിൽ ദിനപ്രതി കൊറോണ വ്യാപനം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ മരണനിരക്കും ഏറുകയാണ്. ഇന്നലെ മാത്രം 32 പേർ കൂടി ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി . ഇതോടെ മരണ സംഖ്യ 1004 ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല ആറായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 112000 കടന്നു.
അതോടൊപ്പം തന്നെ സൗദിയിലാണ് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത്, 17. ഇതോടെ രാജ്യത്തെ മരണ സംഖ്യ 458 ആയി ഉയരുകയുണ്ടായി. കുവൈത്തിൽ ഒമ്പതും യു.എ.ഇയിൽ രണ്ടും ഖത്തറിൽ മൂന്നും ഒമാനിൽ ഒരാളും ആണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചതായിട്ടുള്ള മറ്റ് കണക്കുകൾ. മരണസംഖ്യ 1000 കടന്നതോടെ ഇളവുകൾ അനുവദിച്ച രാജ്യങ്ങളും മുൻകരുതൽ നടപടികൾ ശക്തമാക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ പോകുന്നത് തന്നെ.
എന്നാൽ രോഗികളുടെ എണ്ണവും കുത്തനെ ഉയരുന്ന സാഹചര്യം തന്നെയാണുള്ളത്. ബഹ്റൈൻ, ഒമാൻ ഉൾപ്പെടെ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രൂപപ്പെട്ടത് ആശങ്ക ഉയർത്തുകയുമാണ്. ഒമാനിൽ 811ഉം ബഹ്റൈനിൽ 360ഉം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1992 പേർക്ക് രോഗം സ്ഥിരീകരിച്ച ഖത്തറിൽ രോഗികളുടെ എണ്ണം അമ്പത്തി മൂവായിരത്തിലെത്തി നിൽക്കുകയാണ്. സൗദിയിൽ 1581ഉം യു.എ.ഇയിൽ 638ഉം കുവൈത്തിൽ 1072ഉം ആണ് പുതിയ രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നത്.
അതേസമയം ആശ്വാസകരമായ മറ്റൊരു വർത്തകൂടി വ്രുകയുണ്ടായി. കണക്കുകൾ കൂടുന്നതുപോലെ തന്നെ ഏറ്റവും കൂടുതൽ പേർക്ക് രോഗവിമുക്തി കൈവന്ന ദിവസം കൂടിയാക്കുകയാണ് വെള്ളിയാഴ്ച. ഗൾഫിൽ മൊത്തം രോഗം മാറിയവരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം കടക്കുകയുണ്ടായി. ഖത്തർ ഒഴികെ മറ്റു പല ഗൾഫ് രാജ്യങ്ങളും നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വരുത്താനുള്ള തീരുമാനത്തിലാണ്. എന്നാൽ പ്രവാസി മലയാളികളുടെ മരണം ഏറെ വേദനയായി തീരുകയാണ്. ഇതിനോടകം തന്നെ 150 പ്രവാസികളാണ് കൊറോണ മൂലം മരണത്തിന് കീഴടങ്ങിയത്. അതോടൊപ്പം തന്നെ മറ്റുകാരണങ്ങളാൽ മരണത്തിന് കീഴടങ്ങുന്നവരും അനവധിയാണ്. ഇത്തരത്തിൽ കൊറോണ ബാധിച്ച് മരിക്കുന്ന ഒട്ടുമിക്ക പ്രവാസികളും മറ്റുള്ള രോഗങ്ങളാൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർ ആയിരുന്നു. ആയതിനാലാണ് മരണം അതിവേഗം സംഭവിക്കുന്നത് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
https://www.facebook.com/Malayalivartha