ഒമാനില്‍ നിർത്താതെ മഹാമാരി; വാഹനങ്ങള്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം
ഒമാനിലെ ദോഫാര്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. അറബിക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദം തീരത്തോട് അടുക്കുകയുണ്ടായി. ഇതിന്റെ ഫലമായി സലാലയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ചയും കനത്ത മഴയാണ് ലഭിക്കുന്നത്. തുടർന്ന് പലയിടങ്ങളിലും വെള്ളം കയറി. എന്നാൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയിരുന്നു. ഇതുമൂലം ശക്തമായ കാറ്റോടും ഇടിയോടും കൂടി പെയ്ത മഴ മൂലം സലാലയിലെ നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്.
അതോടൊപ്പം തന്നെ വെള്ളത്തിനടിയിലായ പ്രദേശങ്ങളിലെ റോഡുകളിലെ ഗതാഗതം മുടങ്ങുകയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ വെള്ളം കയറിയതിനാല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട്. ഇതേതുടർന്ന് വാഹനങ്ങളില്‍ കുടുങ്ങിയ നിരവധിപേരെ റോയല്‍ ഒമാന്‍ പൊലീസും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 'സദാ' യിലെ സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളെ സലാല ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സമിതിയുടെ യോഗം ഇന്നലെ രാവിലെ കൂടുകയും മഴ മൂലമുണ്ടാകുന്ന വെള്ളപ്പാച്ചിലുകളെ നേരിടാന്‍ എല്ലാ സന്നാഹങ്ങളും ജാഗ്രതയോടു പ്രവര്‍ത്തിച്ചുവരുന്നതായും ദുരന്ത നിവാരണ സേന വ്യക്തമാക്കുകയുണ്ടായി. അടുത്ത 24 മണിക്കൂറിനുള്ളിൽ സലാലയിലും പരിസരത്തും നൂറ് മുതൽ 200 മില്ലീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട് എന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്.
തുടർന്ന് ശക്തമായ കാറ്റും വാദികളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ അധികൃതർ അറിയിക്കുകയുണ്ടായി. ദൂരകാഴ്ച കുറയാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം എന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുന്നതിനാൽ ദോഫാറിൽ തിരമാലകൾ അഞ്ച് മീറ്റർ വരെയും അൽ വുസ്തയിൽ മൂന്ന് മീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കുവാന്‍ റോയല്‍ ഒമാന്‍ പൊലീസും നിർദ്ദേശം നൽകുകയുണ്ടായി.
https://www.facebook.com/Malayalivartha